Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള: ഹൈദരാബാദ് സ്വദേശിയിലേക്കും അന്വേഷണം; ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും

Sabarimala Gold Scam: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഹൈദരാബാദിൽ സ്വർണപ്പണികൾ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമായ നാഗേഷ് എന്നയാളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള: ഹൈദരാബാദ് സ്വദേശിയിലേക്കും അന്വേഷണം; ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും

Sabarimala Gold Scam

Updated On: 

13 Oct 2025 | 02:22 PM

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ അന്വേഷണം ഹൈദരാബാദ് സ്വദേശിയിലേക്ക്. സ്വർണം മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഹൈദരാബാദിൽ സ്വർണപ്പണികൾ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമായ നാഗേഷ് എന്നയാളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നാ​ഗേഷിന്റെ സഹായത്തോടെയാണ് പോറ്റി സ്വർണം മോഷ്ടിച്ചതെന്നാണ് സംശയം.

ഇതിനെ കുറിച്ച് കൂടുതൽ വിവരത്തിനായി ഇയാളെ ചോദ്യം ചെയ്യും. ശബരിമലയിലെ യഥാർത്ഥ ദ്വാരപാലക ശിൽപപാളികൾ ഇയാൾ കൈക്കലാക്കുകയോ വിൽക്കുകയോ ചെയ്തിരിക്കാമെന്നാണ് സംശയം. ക്ഷേത്രത്തിൽ നിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നു.സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടെയിലാണ് ശിൽപ്പ പാളികളുടെ ഭാരത്തിൽ വ്യത്യാസമുണ്ടായത്.

അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പ പാളികളിൽ നിന്ന് മാത്രം ഇരുന്നൂറ് പവനിലേറെ സ്വർണം പോറ്റി കവർച്ച നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നി​ഗമനം. 1999 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞ് നൽകിയപ്പോൾ 258 പവൻ (2,064 ഗ്രം)  ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ശില്പ പാളികളിൽ അവശേഷിക്കുന്നത് 36 പവൻ (288 ഗ്രം) മാത്രമാണ്. വിജയ് മല്യ ദേവസ്വം ബോർഡിന് നൽകിയ കത്തിൽ മേൽക്കൂരയിലും ദ്വാരപാലക ശില്പങ്ങളിലും പൊതിഞ്ഞ സ്വർണത്തിന്റ യഥാർത്ഥ കണക്കുകൾ ഉൾപ്പെടെ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ദ്വാരപാലക ശില്പത്തിൽ 1564.190 ഗ്രം സ്വർണവും മേൽക്കൂരയിൽ 15219.980 ഗ്രാം സ്വർണവും പൊതിഞ്ഞു.

Also Read:ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വാധീനം ഞെട്ടിക്കുന്നത്; ഡാർക്ക് വെബ്ബിന് സമാനമായ തട്ടിപ്പെന്ന് വിജിലൻസ് റിപ്പോർട്ട്

സംഭവത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. സ്ഥിര വരുമാനമില്ലാത്ത പോറ്റിക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചത് എന്നതിനെ കുറിച്ച് എസ്ഐടി അന്വേഷിക്കുന്നുണ്ട്. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം വേണമെന്നും ദേവസ്വം വിജിലൻസ് എസ്.പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

സംഭവത്തിൽ പോറ്റിയുടെ ഞെട്ടിക്കുന്ന സ്വാധീനം വെളിപ്പെടുത്തി ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട്. ഇതിനു പുറമെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവർ അടക്കമുള്ള ദേവസ്വം ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സ്വർണ്ണം പൂശിയ പാളികളെ ചെമ്പാണെന്ന് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ ബോധപൂർവം കൂട്ടുനിന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Related Stories
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
Kerala Coastal Alert issued: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ
Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും
Kerala Lottery Result: ധനലക്ഷ്മി കടാക്ഷിച്ചത് ആരെ? ഇന്നത്തെ ഭാഗ്യനമ്പർ ഇതാണേ… ലോട്ടറി ഫലം അറിയാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്