Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് പുറത്തേക്കോ? ജാമ്യഹർജിയിൽ വിശദമായ വാദം ഇന്ന്

Tantri Kandararu Rajeevaru's bail plea Consider today: ജാമ്യഹർജികളെ എതിർത്ത് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എല്ലാം നടന്നതും തന്ത്രിയുടെ അറിവോട് കൂടിയാണെന്നും അദ്ദേഹത്തിന് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് പുറത്തേക്കോ? ജാമ്യഹർജിയിൽ വിശദമായ വാദം ഇന്ന്

തന്ത്രി കണ്ഠരര് രാജീവ‍‍ര്

Updated On: 

09 Feb 2026 | 07:09 AM

കൊല്ലം: സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവ‍‍ർക്ക് ഇന്ന് നിർണായകം. ജാമ്യഹ‍ർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ഇരുജാമ്യഹർജികളിലും വാദം കേൾക്കുന്ന കോടതി എസ്ഐടി റിപ്പോർട്ട് കൂടി പരി​ഗണിച്ചാകും തീരുമാനമെടുക്കുന്നത്. ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ മാത്രമേ തനിക്ക് ഉത്തരവാദിത്തമുള്ളുവെന്നാണ് ജാമ്യഹർജിയിലെ പ്രധാനവാദം. സ്വർക്കൊള്ളയുമായി ബന്ധപ്പെട്ട തനിക്ക് യാതൊരു പങ്കുമില്ലെന്നും പറയുന്നു.

നിലവിൽ ദ്വാരപാക കേസിലും കട്ടിളപ്പാളിക്കേസിലും തന്ത്രി പ്രതിയാണ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി വരെ ജയിൽമോചിതനായ സാഹചര്യത്തിലാണ് തന്ത്രിയുടെ ജാമ്യാപേക്ഷകളും വിജിലൻസ് കോടതി പരി​ഗണിക്കുന്നത്. കഴിഞ്ഞ തവണ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഓണ്‍ലൈനായിട്ടാണ് തന്ത്രിയെ കോടതിയില്‍ ഹാജരാക്കിയത്. തന്ത്രിയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പതിനാല് ദിവസത്തേക്ക് കൂടി റിമാൻഡ് കൂട്ടുകയായിരുന്നു.

അതേസമയം, ജാമ്യഹർജികളെ എതിർത്ത് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എല്ലാം നടന്നതും തന്ത്രിയുടെ അറിവോട് കൂടിയാണെന്നും അദ്ദേഹത്തിന് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദേശപ്രകാരമുള്ള ചികിത്സ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ശബരിമല സ്വർണകൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു, പോറ്റിയുമായി എന്ത് ബന്ധം?

റിമാൻഡിലായി തൊണ്ണൂറ് ദിവസം പൂർത്തിയായതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാണ്  പോറ്റി. മുരാരി ബാബു, എസ് ശ്രീകുമാര്‍, എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാര്‍ എന്നിവരാണ് നേരത്തെ ജയില്‍ മോചിതരായവര്‍. അതേസമയം കട്ടിളപ്പാളി കേസിലെ പ്രതിയായ എൻ വാസുവിന്റെ റിമാൻഡ് കാലാവധി തൊണ്ണൂറ് ദിവസം പിന്നിട്ടു. സ്വാഭാവിക ജാമ്യം തേടി അപേക്ഷ ഇന്ന് സമർപ്പിക്കും.

Related Stories
Sabari rail project: അങ്കമാലി – എരുമേലി ശബരി റെയിൽപ്പാത ഉടനെത്തും, പുതിയ സ്ഥലമെടുപ്പ് വിജ്ഞാപനം ഒരാഴ്ചയ്ക്കകം
Chinnu Pappu: കാസര്‍കോടിന്റെ തനത് ഭാഷയിലൂടെ ശ്രദ്ധേയയായ ഇൻഫ്ലുവൻസർ; ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Railway Overbridge construction Kerala: കേരളത്തിലെ 106 മേൽപ്പാലനിർമ്മാണങ്ങൾ വൈകുന്നതിന് കാരണം സംസ്ഥാന സർക്കാരോ? കുറ്റപ്പെടുത്തി റെയിൽവേ മന്ത്രി
Kerala Weather Alert: ചിലർക്ക് തണുക്കുന്നു ചിലർക്ക് പൊള്ളുന്നു…. പകൽച്ചൂട് റെക്കോഡ് കടക്കുമോ? കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ
Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യം തരും ഭാഗ്യതാര; ഇന്നത്തെ ലോട്ടറി ഫലം ഇതാ
Viral Video: കളിക്ക് അങ്ങോട്ട്, ആ അങ്ങനെ തന്നെ; കുട്ടിച്ചാത്തന്‍ തെയ്യത്തിന് മുന്നില്‍ പെട്ടാല്‍ രക്ഷയില്ല
എന്താണ് ഹജ്ജ്? എന്തിനീ യാത്ര
നെയ്മീനാണോ ചൂരയാണോ ആരോഗ്യത്തിന് നല്ലത്?
ദിവസവും ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ടതുണ്ടോ?
ഗോതമ്പ് മാവ് ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം?
എന്തുകൊണ്ട് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് പോയില്ല? വിശദീകരിച്ച് ശ്രീലേഖ
ഞാൻ താക്കൂറാണ്! ഉപയോക്താവിനോട് ആക്രോശിച്ച് ബാങ്ക് ഉദ്യോഗസ്ഥ
ട്രിപ്പിൾസ് അടിക്കുന്നത് ആരൊക്കെയാണെന്ന് കണ്ടോ?
അണ്ടർ 19 താരം ആയുഷ് മഹത്രെയ്ക്ക് തൻ്റെ ജേഴ്സി സമ്മാനിച്ച് സച്ചിൻ ടെൻഡുൽക്കർ