സ്കൂൾ വിദ്യാർത്ഥിനികളെ മൂന്നാറിൽ എത്തിച്ചു പീഡനം; തമിഴ്നാട് സ്വദേശികൾ പിടിയിൽ
തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ സന്തോഷ് കൂടെയുണ്ടായിരുന്ന 17കാരനുമാണ് അറസ്റ്റിൽ ആയത്. പീഡിപ്പിച്ച പെൺകുട്ടികളെ സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. ശേഷം പ്രതികൾ തന്ത്രപൂർവ്വം ഇവരെ മൂന്നാറിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൂന്നാറിൽ വച്ച് കാണാമെന്ന് ഇവർ തീരുമാനിക്കുകയും താൻ വരുമ്പോൾ ഒരു സുഹൃത്തിനെ കൂടി കൊണ്ടു കൊണ്ടുവരുമെന്നും മറ്റൊരു കൂട്ടുകാരിയെ കൂടെ കൂട്ടണമെന്നും.............

പ്രതീകാത്മക ചിത്രം
ഇടുക്കി: മൂന്നാറിൽ സ്കൂൾ വിദ്യാർത്ഥിനികളെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. അതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ സന്തോഷ് കൂടെയുണ്ടായിരുന്ന 17കാരനുമാണ് അറസ്റ്റിൽ ആയത്. പീഡിപ്പിച്ച പെൺകുട്ടികളെ സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. ശേഷം പ്രതികൾ തന്ത്രപൂർവ്വം ഇവരെ മൂന്നാറിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സോഷ്യൽ മീഡിയ വഴിയാണ് പ്രതി വിദ്യാർത്ഥിനിയുമായുള്ള സൗഹൃദം സ്ഥാപിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം.
കൂട്ടുകാരിയെ കൂടെ കൂട്ടണമെന്നും പ്രതിയായ യുവാവ് ആവശ്യപ്പെട്ടു
ശേഷം മൂന്നാറിൽ വച്ച് കാണാമെന്ന് ഇവർ തീരുമാനിക്കുകയും താൻ വരുമ്പോൾ ഒരു സുഹൃത്തിനെ കൂടി കൊണ്ടു കൊണ്ടുവരുമെന്നും മറ്റൊരു കൂട്ടുകാരിയെ കൂടെ കൂട്ടണമെന്നും പ്രതിയായ യുവാവ് പരിചയപ്പെട്ട പെൺകുട്ടിയോട് പറയുകയായിരുന്നു. ഇതിനുപിന്നാലെ മൂന്നാർ ടൗണിൽ എത്തിയ പെൺകുട്ടികളെ പ്രതികൾ സമീപത്തുള്ള ഒരു റിസ്കൂൾ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്സോർട്ടിലേക്ക് കൊണ്ടുപോവുകയും തുടർച്ചയായി രണ്ടുദിവസം പെൺകുട്ടികളെ അവിടെ താമസിപ്പിക്കുകയും ഇന്ന് ഈ രണ്ടു ദിവസവും പെൺകുട്ടികളെ അവിടെ വെച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്.
ALSO READ:ഒരു കല്ലറയില്‍ രണ്ട് മൃതദേഹം? കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ ദുരൂഹത, അന്വേഷണം
സ്കൂൾ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്
അതേസമയം തുടർച്ചയായി രണ്ടുദിവസം പെൺകുട്ടികൾ സ്കൂളിൽ ഹാജരാവാതിരുന്നത് ആണ് സംഭവം പുറത്തറിയാൻ കാരണമായത്. സ്കൂളിൽ എത്താത്തതിനെ കുറിച്ച് അധ്യാപകർ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനപുരത്തെ കുറിച്ച് പെൺകുട്ടികൾ അധ്യാപകരോട് തുറന്നുപറഞ്ഞത്. പിന്നാലെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ പോലീസ് കേസെടുത്തു എന്ന് അറിഞ്ഞ പ്രതികൾ കേരളം വിട്ടു തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞിരുന്നു.
പിന്നീട് തന്ത്രമാരമായ അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ പോയ പ്രതികളെ കഴിഞ്ഞദിവസം രാത്രിയോടെ തമിഴ്നാട് നിന്നും പോലീസ് സംഘം പിടികൂടിയത്. പ്രതികൾക്കെതിരെ ഫോക്സ്വാ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അറസ്റ്റിലായ സന്തോഷിനെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്യുന്ന നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട് കൂടാതെ ഒപ്പമുണ്ടായിരുന്ന 17 കാരനെ ജുവനയിൽ ജസ്റ്റിസ് ബോർഡിൽ മുൻപാകെ ഹാജരാക്കും എന്നും പോലീസ് വ്യക്തമാക്കി.
ENGLISH SUMMARY
Two youths from Tamil Nadu have been arrested by the police for allegedly taking schoolgirls to a lodge in Munnar and raping them Idukki. One of them is a minor. A 17-year-old boy, who was with Santosh, a native of Dindigul, Tamil Nadu, was also arrested. The girls who were raped met through social media.