Onam 2024: ഇനി ആഘോഷത്തിന്റെ രാവുകൾ; അത്തച്ചമയത്തോടെ ഓണഘോഷത്തിന് ഔദ്യോഗിക തുടക്കം

Onam 2024: 1961-ലാണ് ജനകീയ അത്തച്ചമയമുണ്ടായത്. ഇതേ വർഷം കേരള സർക്കാർ ഓണത്തെ സംസ്ഥാനത്തിന്റെ ഉത്സവമായി പ്രഖ്യാപിച്ചു. 50 -ലധികം കലാരൂപങ്ങളാണ് ഇത്തവണത്തെ അത്തച്ചമയത്തിന് മാറ്റുകൂട്ടുക.

Onam 2024: ഇനി ആഘോഷത്തിന്റെ രാവുകൾ; അത്തച്ചമയത്തോടെ ഓണഘോഷത്തിന് ഔദ്യോഗിക തുടക്കം

Image Credits: Kerala Tourism

Published: 

06 Sep 2024 | 12:15 AM

കൊച്ചി: കേരളത്തിന്റെ പത്തുനാൾ നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത് തൃപ്പൂണിത്തുറയിൽ നിന്നാണ്. മലയാള നാടിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്ന ചരിത്രപ്രസിദ്ധമായ അത്തം ഘോഷയാത്രയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. പാരമ്പര്യവും പ്രൗഢിയും വിളിച്ചോതി രാജവീഥിയിലൂടെ നടക്കുന്ന ദൃശ്യവിരുന്നിന് എന്നും നാടും നഗരവും ഒരുപോലെ കാത്തിരിക്കാറുണ്ട്. തനി നാടൻ കലാരൂപങ്ങൾക്കൊപ്പം മേളത്തിന്റെ അകമ്പടിയോടെയാണ് ഹൃദ്യമായ കലാവിരുന്ന്. നാടൻ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വിസ്മയകാഴ്ച തീർക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാർ, ശിങ്കാരിമേളം, വിദ്യാർത്ഥികളുടെ കലാരൂപങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. മാവേലി വേഷങ്ങളും കാണാം..അത്തം നാളിൽ അരങ്ങേറുന്ന ഈ വർണ്ണാഭമായ ചടങ്ങോടെയാണ് ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകുക.

അത്തച്ചമയത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.അത്തം മുതൽ ഉത്രാടം വരെയാണ് തൃപ്പൂണിത്തുറ നഗരസഭയുടെ അത്താഘോഷങ്ങൾ. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഓണഘോഷങ്ങൾക്ക് ആരംഭമായാണ് അത്തം ഘോഷയാത്ര. രാജകീയ അത്തം ഘോഷയാത്രയ്ക്ക് സമാനാമായാണ് ജനകീയ അത്തം ഘോഷയാത്രയും സംഘടിപ്പിച്ചുവരുന്നത്. പഞ്ചവാദ്യം, ചെണ്ടമേളം, തെയ്യം, തിറ, പുലികളി, കാവടിയാട്ടം എന്നിങ്ങനെ 57 കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. പൂർണമായും ഹരിതച്ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ 15 നിശ്ചല ദൃശ്യങ്ങളുമുണ്ട്. സമകാലീന വിഷയങ്ങളും പുരാണത്തിലെ വിവിധ രംഗങ്ങളും നിശ്ചല ദൃശ്യമായെത്തും. 1949-ൽ തിരുവിതാംകൂർ- കൊച്ചി നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ചതോടെ രാജകീയ അത്തച്ചമയം ഇല്ലാതായി.

അത്തം നഗറായ ഗവ. ബോയ്സ് ഹെെസ്ക്കൂൾ സ്കൂൾ ഗ്രൗണ്ടിൽ ഉയർത്താനുള്ള പതാക ഹിൽപാലസിൽ നിന്ന് നഗരസഭാധ്യക്ഷ  രാജകുടുംബാംഗത്തിന്റെ പ്രതിനിധിയിൽ നിന്ന് ഏറ്റുവാങ്ങി. രാവിലെ 10-ന് ആരംഭിക്കുന്ന അത്തച്ചമയത്തിന്റെ ഉദ്ഘാടകൻ സ്പീക്കർ എൻ ഷംസീറാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ് പതാകയുയർത്തും. ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടിന്റെ പടിഞ്ഞാറേ ഭാഗത്തെ ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങി ബസ് സ്റ്റാൻഡ്, സ്റ്റാച്ച്യൂ ജംഗ്ഷൻ, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, പൂർണത്രയീശ ക്ഷേത്രം, സ്റ്റ്യാച്ചൂ ജംഗ്ഷൻ വഴി ഗ്രൗണ്ടിൽ തന്നെ തിരിച്ചെത്തും.

ചേരരാജക്കൻമാരുടെ കാലത്തുള്ള ആഘോഷമാണിതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. രാജപ്രൗഢി പ്രകടിപ്പിക്കാൻ വേണ്ടിയാണ് പുരാതന ചേരരാജക്കന്മാർ അത്തച്ചമയം നടത്തിയിരുന്നത്. ചേരരാജ്യ തലസ്ഥാനം തിരുവഞ്ചിക്കുള്ളത്തേക്ക് മാറ്റുന്നതിന് മുമ്പ് തൃക്കാക്കരയിൽ വച്ചാണ് അത്തച്ചമയം നടന്നതെന്ന് പറയപ്പെടുന്നു. എപ്പോൾ എവിടെ അത്തച്ചമയം ആരംഭിച്ചുവെന്നതിന് തെളിവുകളില്ല. രാജഭരണക്കാലത്ത് തുടക്കമിട്ട ഈ ആഘോഷം തൃപ്പൂണിത്തുറയുടെ ഏറ്റവും വലിയ ആഘോഷമാണ്.

ചിങ്ങമാസത്തിലെ അത്തം നാളിൽ കൊച്ചിരാജാവ് സർവ്വാഭരണവിഭൂഷിതനായി സർവ്വസെെന്യത്തോടെ പ്രജകളെ കാണാനെത്തുന്ന വിശേഷ സംഭവമാണ് രാജഭരണ കാലത്തെ അത്തച്ചമയം. 1949-ൽ പരീക്ഷിത്ത് മഹാരാജാവ് എഴുന്നള്ളിയ അത്തച്ചമയമായിരുന്നു അവസാനത്തെ രാജകീയ അത്തച്ചമയം. അത്തം ഘോഷയാത്രയ്ക്ക് മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാകാൻ കരിങ്ങാച്ചിറ കത്തനാറും നെട്ടൂർ തങ്ങൾ എന്നീ മതനേതാക്കളുമുണ്ടാകും. 1961-ലാണ് ജനകീയ അത്തച്ചമയമുണ്ടായത്. ഇതേ വർഷം കേരള സർക്കാർ ഓണത്തെ സംസ്ഥാനത്തിന്റെ ഉത്സവമായി പ്രഖ്യാപിച്ചു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാഗ്യം കനിഞ്ഞോ? ഭാഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍