AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Thiruvananthapuram International Airport: നൂറ്റാണ്ടുകളുടെ പാരമ്പര്യം തുടരുന്നു, തിരുവനന്തപുരം വിമാനത്താവളം നാളെ 4 മണിക്കൂർ അടച്ചിടും

Trivandrum Airport to Pause Flights Tomorrow : വിമാനത്താവളം നിർമ്മിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ ഈ പാതയിലൂടെയാണ് ആറാട്ട് ഘോഷയാത്ര പോയിരുന്നത്. 1932-ൽ വിമാനത്താവളം സ്ഥാപിതമായപ്പോൾ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ, വർഷത്തിൽ രണ്ടുതവണ ഭഗവാന്റെ ഘോഷയാത്രയ്ക്കായി റൺവേ വിട്ടുകൊടുക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്.

Thiruvananthapuram International Airport: നൂറ്റാണ്ടുകളുടെ പാരമ്പര്യം തുടരുന്നു, തിരുവനന്തപുരം വിമാനത്താവളം നാളെ 4 മണിക്കൂർ അടച്ചിടും
Painkuni Aarattu Procession Of Sree Padmanabhaswamy TempleImage Credit source: www.keralatourism.org
Aswathy Balachandran
Aswathy Balachandran | Edited By: Arun Nair | Updated On: 27 Apr 2026 | 08:25 PM

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര പ്രമാണിച്ച് നാളെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം റൺവേ നാലുമണിക്കൂർ അടച്ചിടും. വൈകുന്നേരം 4.45 മുതൽ രാത്രി 9 വരെ വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവയ്ക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

അപൂർവ്വ ഘോഷയാത്ര

ലോകത്ത് തന്നെ ഒരുപക്ഷേ മറ്റൊരു വിമാനത്താവളത്തിലും കാണാത്ത ഒന്നാണ് തിരുവനന്തപുരത്തേത്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ശംഖുമുഖം കടപ്പുറത്തേക്ക് ആറാട്ടിനായി വിഗ്രഹങ്ങൾ കൊണ്ടുപോകുന്ന പരമ്പരാഗത പാത വിമാനത്താവളത്തിന്റെ റൺവേയ്ക്ക് ഉള്ളിലൂടെയാണ് കടന്നുപോകുന്നത്. ഇതാണ് വിമാനത്താവളം അടച്ചിടാൻ കാരണവും.

Also Read – അവധി പെസഹ വ്യാഴമല്ല, ബെവ്കോയിൽ ക്യൂ നിൽക്കരുതേ

വിമാനത്താവളം നിർമ്മിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ ഈ പാതയിലൂടെയാണ് ആറാട്ട് ഘോഷയാത്ര പോയിരുന്നത്. 1932-ൽ വിമാനത്താവളം സ്ഥാപിതമായപ്പോൾ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ, വർഷത്തിൽ രണ്ടുതവണ ഭഗവാന്റെ ഘോഷയാത്രയ്ക്കായി റൺവേ വിട്ടുകൊടുക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്.

വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷവും ഈ ആചാരത്തിന് തടസ്സമുണ്ടായിട്ടില്ല. ഏപ്രിൽ 2-ന് വൈകുന്നേരം എത്തേണ്ടതും തിരിക്കേണ്ടതുമായ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

റൺവേയുടെ മധ്യഭാഗത്ത് കൂടി കടന്നുപോകുന്ന ഈ പാത ഉപയോഗിക്കുന്നതിന് മുൻപ് വിമാനത്താവള അധികൃതർ കടുത്ത സുരക്ഷാ പരിശോധനകൾ നടത്താറുണ്ട്. ഘോഷയാത്ര കടന്നുപോയ ശേഷം റൺവേ ശുചീകരിച്ചും സുരക്ഷാ ക്ലിയറൻസ് ലഭിച്ചതിനുശേഷവും മാത്രമേ വിമാന സർവീസുകൾ പുനരാരംഭിക്കൂ.

ഉത്സവങ്ങളുടെ സമാപനമാണ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി, അൽപശി ഉത്സവങ്ങളുടെ സമാപനമാണ് ഈ ആറാട്ട്. പള്ളിവേട്ടയ്ക്ക് ശേഷമുള്ള ഈ ചടങ്ങിൽ പത്മനാഭസ്വാമി, നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങൾ കടലിൽ ആറാടിക്കുന്നു. ഇതിനായി തിരുവിതാംകൂർ രാജകുടുംബത്തിലെ മുതിർന്ന അംഗം ഉടവാളുമായി ഘോഷയാത്രയെ നയിക്കുന്നു.

വിമാനത്താവളം അടച്ചിടുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ പൈലറ്റുമാർക്ക് നൽകുന്ന അറിയിപ്പാണ് നോട്ടിസ് ടു എയർമെൻ (NOTAM). വർഷത്തിൽ രണ്ടുതവണ ഇത്തരം പാരമ്പര്യ ആചാരങ്ങൾക്കായി ഒരു അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുന്നത് ആഗോള വ്യോമയാന മേഖലയിൽ കൗതുകകരമായ ഒന്നായി കണക്കാക്കപ്പെടുന്നു.

Follow Us