AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vellappally Natesan : വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി തുടരാം

Vellappally Natesan : സ്റ്റേ അന്തിമ ഉത്തരവിന് വിധേയമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീലിൽ എതിർകക്ഷികൾക്ക് ഡിവിഷൻ ബെഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നുമാസത്തിനകം സത്യവാങ്മൂലം നൽകാനാണ് കോടതി നിർദ്ദേശം.അപ്പീൽ പരിഗണിക്കുന്ന വേളയിൽ വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. 2000 വരെ എസ്എൻഡിപി യോഗം ഭാരവാഹിസ്ഥാനത്ത്....

Vellappally Natesan : വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി തുടരാം
Vellappally NatesanImage Credit source: facebook
Ashli C
Ashli C | Published: 23 Mar 2026 | 02:29 PM

എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനവുമായി ബന്ധപ്പെട്ട കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. എസ്എൻഡിപി യോഗം ഭാരവാഹി സ്ഥാനത്തു നിന്നും നീക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ സ്റ്റേ ചെയ്തു. കൂടാതെ സ്റ്റേ അന്തിമ ഉത്തരവിന് വിധേയമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീലിൽ എതിർകക്ഷികൾക്ക് ഡിവിഷൻ ബെഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നുമാസത്തിനകം സത്യവാങ്മൂലം നൽകാനാണ് കോടതി നിർദ്ദേശം.

അപ്പീൽ പരിഗണിക്കുന്ന വേളയിൽ വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. 2000 വരെ എസ്എൻഡിപി യോഗം ഭാരവാഹിസ്ഥാനത്ത് നിങ്ങൾ സുരക്ഷിതരായിരുന്നു എന്ന് പറഞ്ഞ ഹൈക്കോടതി 2015 ന് ശേഷമാണ് വെള്ളാപ്പള്ളി നടേശൻ ഈ സാഹചര്യം തിരിച്ചറിഞ്ഞത് എന്നും പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി എസ്എൻഡിപി യോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തിട്ടില്ല.

ഇനി ഇത്തരത്തിൽ മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും ഈ സാഹചര്യം അനിശ്ചിതമായി തുടരാനാവില്ല എന്നും ഡിവിഷൻ വച്ച് വിമർശിച്ചു. നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി വെള്ളാപ്പള്ളി നടേശൻ ചോദിച്ചത്. മൂന്നുവർഷത്തെ റിട്ടേൺ നൽകിയില്ലെങ്കിൽ അയോഗ്യത സ്വാഭാവികം അല്ലേ എന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക അയോഗ്യത പ്രകാരം 2020 മുതൽ 5 വർഷം ഡയറക്ടറായി തുടരാൻ ആവില്ലെന്നും വ്യക്തമാക്കി. കൂടാതെ ഇനി 2026ൽ മാത്രമേ വീണ്ടും മത്സരിക്കാനുള്ള യോഗ്യത ലഭിക്കുമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

Follow Us