വിഷു – പെരുന്നാൾ ലോട്ടറി വില്പന ; 31 ലക്ഷം ടിക്കറ്റുകൾ ബാക്കി

രണ്ട് ആഘോഷങ്ങളും ഒരുമിച്ചെത്തിയ ഒരാഴ്ചത്തെ വിറ്റുവരവിലുണ്ടായത് 10,72,01,837 രൂപയുടെ കുറവാണെന്നാണ് റിപ്പോർട്ടുകൾ.

വിഷു - പെരുന്നാൾ ലോട്ടറി വില്പന ; 31 ലക്ഷം ടിക്കറ്റുകൾ ബാക്കി

ലോട്ടറി – പ്രതീകാത്മക ചിത്രം (Image- social media)

Published: 

16 Apr 2024 | 11:18 AM

തിരുവനന്തപുരം: ചെറിയ പെരുന്നാൾ-വിഷു ദിനങ്ങളിൽ കേരള ഭാഗ്യക്കുറിയുടെ വില്പന സാധാരണ ഉയരാറുണ്ട്. എന്നാൽ ഇത്തവണ അത് ഗണ്യമായ കുറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. രണ്ട് ആഘോഷങ്ങളും ഒരുമിച്ചെത്തിയ ഒരാഴ്ചത്തെ വിറ്റുവരവിലുണ്ടായത് 10,72,01,837 രൂപയുടെ കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഇത്രയും ദിവസത്തെ സ്റ്റോക്കിൽ 31.11 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ ബാക്കിയായത്. വില്പനയിൽ ഏറ്റവുമധികം കുറവുണ്ടായത് വിഷുദിനത്തിലാണെന്നും പറയപ്പെടുന്നു. അന്ന്‌ നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ 16,37,675 ടിക്കറ്റുകൾ ബാക്കിയാണ്‌. വിഷുവിന്റെ തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ചത്തെ വിൻവിൻ ഭാഗ്യക്കുറിയുടെ 7,13,100 ടിക്കറ്റുകളും ബാക്കിയായി.

ചെറിയ പെരുന്നാൾ ദിനമായ 10-ന് നറുക്കെടുത്ത ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ 6,75,975 ടിക്കറ്റുകളും തൊട്ടടുത്ത ദിവസത്തെ കാരുണ്യപ്ലസിന്റെ 81,575 ടിക്കറ്റുകളും ബാക്കിയായതായി പറയപ്പെടുന്നു. അതേസമയം ഒൻപതാം തീയതി നറുക്കെടുത്ത സ്ത്രീശക്തി, 13-ന്റെ കാരുണ്യ എന്നീ ഭാഗ്യക്കുറികളുടെ മുഴുവൻ ടിക്കറ്റുകളും വിറ്റു. 12-ന് നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ 3000 ടിക്കറ്റുകളാണ് ബാക്കിയായത്. ടിക്കറ്റ് വില 50 രൂപയുള്ള ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ 87,72,000 ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. 40 രൂപ വിലയുള്ള ബാക്കിയെല്ലാ ടിക്കറ്റുകളും പ്രതിദിനം അച്ചടിക്കുന്നത് 1.08 ലക്ഷമാണ്. സാധാരണ ആഘോഷ ദിവസങ്ങളിലും ആ ദിവസം ഉൾപ്പെടുന്ന ആഴ്ചയിലും മുഴുവൻ ടിക്കറ്റുകളും വിറ്റുപോകാറുണ്ട്. നറുക്കെടുപ്പ് സമയമായ ഉച്ചയ്ക്കുശേഷം മൂന്നിന്‌ തൊട്ടു മുൻപ് വരെയും സ്റ്റാളുകളിൽ ടിക്കറ്റുകൾ യഥേഷ്ടം കിട്ടുന്നിടത്ത്, ഉത്സവ സീസൺ ആഴ്ചയാണെങ്കിൽ രണ്ടുമണിക്ക്‌ മുൻപേ മുഴുവൻ ലോട്ടറി ടിക്കറ്റുകളും വിറ്റുകഴിഞ്ഞിട്ടുണ്ടാകും. രണ്ട് ആഘോഷങ്ങളും ഒരുമിച്ചെത്തിയപ്പോൾ ഏജന്റുമാരുടെ പ്രതീക്ഷയും ഇരട്ടിയായിരുന്നു. അത്‌ തകിടംമറിക്കുന്ന രീതിയിലാണ് വില്പന നടന്നത്.12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബമ്പർ ടിക്കറ്റും വില്പനയിലുണ്ട്. മൂന്നാഴ്ച മുൻപിറങ്ങിയ ഈ ടിക്കറ്റുകളുടെ വില്പനയും പ്രതീക്ഷിച്ചത്രയില്ല. 300 രൂപയാണ് ബമ്പർ ടിക്കറ്റിന്റെ വില. വിഷുക്കാലത്ത് വലിയ തോതിൽ വിറ്റുപോകുമെന്ന് പ്രതീക്ഷിച്ചിടത്ത് പതിവ് വില്പനപോലും നടന്നില്ലെന്ന് ഏജന്റുമാർ പറയുന്നു. ചൂട് കൂടിയതും തിരഞ്ഞെടുപ്പ് തിരക്കുമെല്ലാം ടിക്കറ്റ് വില്പനയെ ബാധിച്ചതായി ലോട്ടറി കച്ചവടക്കാർ പറയുന്നു.

Follow Us
Related Stories
Kerala Assembly Election 2026 : 80ലെ മമ്മൂട്ടി ചിത്രത്തിൽ മത്സരിച്ച എകെ ശശീന്ദ്രൻ; ജെൻസി യുഗത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ
Kerala Assembly Election 2026: കെഎം ഷാജിക്ക് സേഫ് സോണൊരുക്കി ലീഗ്; വേങ്ങരയില്‍ ഇത്തവണ ട്വിസ്റ്റില്ല
Kerala Assembly Election 2026: അരനൂറ്റാണ്ടിനു ശേഷം മകനു വഴിമാറി പിജെ ജോസഫ്, തൊടുപുഴയിൽ അപു ജോൺ ജോസഫ് സ്ഥാനാർഥി
Kerala Assembly Election 2026: ജനവിധി തേടി ജന്മ നാട്ടിലേക്ക്… ഇനി രമേശ് പിഷാരടിയുടെ അരങ്ങ് പാലക്കാട്
Kerala Assembly Election 2026: പാലക്കാട് ഇത്തവണ ശോഭയ്‌ക്കോ? കരുത്തുറ്റ സ്ഥാനാര്‍ഥികളില്ലാതെ കോണ്‍ഗ്രസും എല്‍ഡിഎഫും
Kerala Assembly Election 2026: മരണം വരെ വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ ഇനി പെരുമ്പാവൂരിൽ ട്വന്റി-20 സ്ഥാനാർത്ഥി
ബാലതാരമായിരുന്നു, ഇപ്പോൾ സ്റ്റൈലൊക്കെ ഒരുപാട് മാറി
ആരതി ഉഴിഞ്ഞ് പ്രവർത്തകർ, ശോഭ സുരേന്ദ്രൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
കണ്ടാൽ മാന്യൻ, ഫോൺ നൈസായിട്ട് മോഷ്ടിക്കുന്നത് കണ്ടോ?
നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്ന് വി.ഡി. സതീശന്‍