Wayanad By Election: ‘ഇതെന്റെ പുതിയ യാത്ര, എന്റെ ഗുരു നിങ്ങളാണ്’; പ്രിയങ്ക ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Priyanka Gandhi Submitted Nomination Papers: പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാനായി വന്‍ ജനാവലി തന്നെയാണ് കല്‍പ്പറ്റയില്‍ എത്തിയത്. ചൂരല്‍മലയിലെ ദുരന്തകാഴ്ചകള്‍ തന്റെ ഉള്ളില്‍തൊട്ടുവെന്നും പ്രിയങ്ക പറഞ്ഞു. തന്നെ അംഗീകരിച്ചതിന് നന്ദിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Wayanad By Election: ഇതെന്റെ പുതിയ യാത്ര, എന്റെ ഗുരു നിങ്ങളാണ്; പ്രിയങ്ക ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
Updated On: 

23 Oct 2024 | 02:15 PM

കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം. പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാനായി വന്‍ ജനാവലി തന്നെയാണ് കല്‍പ്പറ്റയില്‍ എത്തിയത്. വയനാടിനെ നയിക്കാന്‍ അവസരം നല്‍കിയാല്‍ അത് വലിയൊരു ആദരവായി കാണുമെന്ന് പ്രിയങ്ക ഗാന്ധി ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഇത് ഒരു പുതിയ യാത്രയാണ്. ഈ ആള്‍ക്കൂട്ടം നമുക്കിടയിലെ വിശ്വാസത്തിന്റെ പ്രതീകമാണ്. വയനാടിന്റെ പ്രതിനിധിയാകുന്നതില്‍ അഭിമാനമുണ്ട്. ചൂരല്‍മലയിലെ ദുരന്തകാഴ്ചകള്‍ തന്റെ ഉള്ളില്‍തൊട്ടുവെന്നും പ്രിയങ്ക പറഞ്ഞു. തന്നെ അംഗീകരിച്ചതിന് നന്ദിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Sathyan Mokeri: അന്ന് ഷാനവാസിനെ വിറപ്പിച്ചു, ഇനി പ്രിയങ്കയെ; വയനാടിനെ വീണ്ടും ഞെട്ടിപ്പിക്കാൻ സത്യൻ മൊകേരി

പ്രിയങ്ക ഗാന്ധിയ്ക്കായി വമ്പന്‍ റോഡ് ഷോയാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രിയങ്കയുടെ റോഡ് ഷോ.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരും പ്രിയങ്കയോടൊപ്പം ഉണ്ടായിരുന്നു. റോഡ് ഷോയില്‍ പങ്കെടുക്കാനായി വിവി ജില്ലകളില്‍ നിന്ന് നിരവധിയാളുകളാണ് വയനാട്ടിലേക്കെത്തിയത്. രാവിലെ 11.30 ഓടെ കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്.

അഞ്ച് സെറ്റ് പത്രികയാണ് പ്രിയങ്ക തയാറാക്കിയത്. രാഹുല്‍ ഗാന്ധിച്ച് നാമനിര്‍ദേശ പത്രിക തയാറാക്കി നല്‍കിയ ഷഹീര്‍ സിങ് അസോസിയേഷന്‍ തന്നെയാണ് പ്രിയങ്കയ്ക്കും തയാറാക്കി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഒരുപോലെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ് വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കാന്‍ കാരണമായത്.

Also Read: Navya Haridas: സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ച് സജീവ രാഷ്ട്രിയത്തിലേക്ക്; വിജയത്തിന്റെ ചരിത്രം ആവർത്തിക്കുമോ നവ്യ ഹരിദാസ്

അഞ്ച് സെറ്റ് പത്രികയാണ് പ്രിയങ്ക തയാറാക്കിയത്. രാഹുല്‍ ഗാന്ധിച്ച് നാമനിര്‍ദേശ പത്രിക തയാറാക്കി നല്‍കിയ ഷഹീര്‍ സിങ് അസോസിയേഷന്‍ തന്നെയാണ് പ്രിയങ്കയ്ക്കും തയാറാക്കി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഒരുപോലെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ് വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കാന്‍ കാരണമായത്.

വയനാട് മണ്ഡലം ഒഴിഞ്ഞതിന് പിന്നാലെ രാഹുല്‍ പ്രിയങ്കയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷം വൈകീട്ടോടെ പ്രിയങ്കയും രാഹുലും സോണിയ ഗാന്ധിയും ഡല്‍ഹിയിലേക്ക് മടങ്ങു. പ്രചരണത്തിനായി അടുത്തയാഴ്ച പ്രിയങ്ക വയനാട്ടിലേക്ക് മടങ്ങിയെത്താനാണ് സാധ്യത.

നവംബര്‍ 11നാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 23നും നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സത്യന്‍ മൊകേരിയും ബിജെപി സീറ്റില്‍ മത്സരിക്കുന്ന നവ്യ ഹരിദാസുമാണ്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്