AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

VS Anilkumar: വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്, പോലീസിൽ പരാതി നൽകി

Wreath Found at Writer VS Anilkumar’s House: പ്രസം​ഗത്തിൽ സിപിഎമ്മിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ സിപിഎം പ്രവർത്തകരായിരിക്കും ഇതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്.

VS Anilkumar: വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്, പോലീസിൽ പരാതി നൽകി
Vs AnilkumarImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 19 Feb 2026 | 08:27 AM

കണ്ണൂർ: എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. സംഭവത്തിൽ പോലീസിൽ പരാതി നൽകി. ഗേറ്റിന് അകത്ത് വച്ചിരുന്ന റീത്ത് കുഞ്ഞികൃഷ്ണന്‍റെ മകനാണ് ആദ്യം കണ്ടത്. തുടര്‍ന്നാണ് കണ്ണപുരം പൊലീസില്‍ വിവരം അറിയിച്ചത്.

പയ്യന്നൂരിൽ സിപിഎം പുറത്തിറക്കിയ വി കുഞ്ഞികൃഷ്ണൻ എഴുതിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ കുറിച്ചുള്ള പുസ്തകം ഏറ്റുവാങ്ങിയത് വിഎസ് അനിൽകുമാർ ആയിരുന്നു. ഫെബ്രുവരി നാലിനായിരുന്നു പുസ്തക പ്രകാശന ചടങ്ങ് നടന്നത്. പ്രഫ എം എൻ വിജയൻ്റെ മകനാണ് വിഎസ് അനിൽകുമാർ.

അന്ന് നടത്തിയ പ്രസം​ഗത്തിൽ സിപിഎമ്മിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ സിപിഎം പ്രവർത്തകരായിരിക്കും ഇതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. പയ്യന്നൂരില്‍ നേരത്തെ കുഞ്ഞിക്കൃഷ്ണന്‍ അനുകൂല പ്രകടനം നടത്തിയവരില്‍ ഒരാളുടെ ബൈക്കും അജ്ഞാതര്‍ കത്തിച്ചിരുന്നു.

ALSO READ: ഇന്നുമുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇല്ല! സമരം കടുപ്പിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ

ധനരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേടുകൾ നടന്നെന്നും ലക്ഷങ്ങളുടെ തട്ടിപ്പ് തുറന്ന് പറഞ്ഞപ്പോൾ പാർട്ടി തനിക്കൊപ്പം നിൽക്കാതെ നേതാവിനൊപ്പം നിന്നുവെന്നുമാണ് കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ പാർട്ടി തള്ളിയിരുന്നു. തട്ടിപ്പ് നടന്നുവെന്ന കുഞ്ഞിക്കൃഷ്ണന്‍റെ ആരോപണം ഭാവനാസൃഷ്ടിയാണെന്നും ഒരു പണവും നഷ്ടമായിട്ടില്ലെന്നും പാര്‍ട്ടിയുടെ കുടുംബയോഗങ്ങളില്‍ കണക്ക്അ വതരിപ്പിക്കുമെന്നുമായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ പ്രതികരണം.

Follow Us