Onam 2025: ചിക്കനും ബീഫും നിർബന്ധം! മലബാറിലെ ഓണസദ്യ വേറെ ലവൽ

Malabar’s Non-Veg Onam Sadhya: വൈവിധ്യങ്ങളുടെ നിറസമൃദ്ധിയാണ് ഓണസദ്യ. ഓരോ നാട്ടിലും വ്യത്യസ്ത രുചിയും രീതികളുമാണ്. ജില്ല തിരിച്ച് മാത്രമല്ല പ്രദേശം തിരിച്ച് പോലും സദ്യവട്ടങ്ങളില്‍ മാറ്റമുണ്ട്.

Onam 2025: ചിക്കനും ബീഫും നിർബന്ധം! മലബാറിലെ ഓണസദ്യ വേറെ ലവൽ

Sadya

Published: 

19 Aug 2025 | 07:11 PM

മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. ചിങ്ങ മാസത്തില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് മലയാളിയുടെ ഓണാഘോഷം. ഓണമെന്നാല്‍ പൂക്കളവും ഓണക്കോടിയും ഒണസദ്യയുവുമാണ് മലയാളികൾക്ക്. വൈവിധ്യങ്ങളുടെ നിറസമൃദ്ധിയാണ് ഓണസദ്യ. ഓരോ നാട്ടിലും വ്യത്യസ്ത രുചിയും രീതികളുമാണ്. ജില്ല തിരിച്ച് മാത്രമല്ല പ്രദേശം തിരിച്ച് പോലും സദ്യവട്ടങ്ങളില്‍ മാറ്റമുണ്ട്.

തെക്കൻ കേരളത്തിൽ ഓണവട്ടങ്ങള്‍ 20 എണ്ണമെങ്കിലും കാണും. മധ്യകേരളത്തിലെത്തിയാല്‍ സദ്യയുടെ വിധവും നിറവും മാറും. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് മലബാറിലെ ഓണസദ്യ. മാംസവിഭവങ്ങൾ ഇല്ലാതെ മലബാറുക്കാർക്ക് ഓണസദ്യ പൂർണമാകില്ല. ഓണനാളുകളിൽ പച്ചക്കറികടകളിലേക്കാള്‍ തിരക്കാണ് ചിക്കന്‍ കടയില്‍. ചിക്കൻ, മീന്‍, മട്ടന്‍, പോര്‍ക്ക് വരെ ഓണസദ്യയില്‍ ഇടം നേടും.

Also Read:ഇത്തവണത്തെ ഓണസദ്യ കുശാൽ! രണ്ടു പായസമുള്‍പ്പെടെ 18 വിഭവങ്ങൾ അടങ്ങിയ സദ്യ വീട്ടിലെത്തിക്കാൻ കുടുംബശ്രീ

തെക്കൻ കേരളത്തിലുള്ളവർക്ക് വടക്കൻ സദ്യ ആശ്ചര്യം തോന്നിയേക്കാം. എന്നാൽ ഒരു പൊരിച്ച മീൻ പോലുമില്ലാതെ മലബാറുകാർക്ക് സദ്യ ഇറങ്ങില്ലെന്നതാണ് വാസ്തവം. ഇതിനു പുറമെ വടക്കോട്ട് കൂട്ടുകറിക്ക് പ്രിയം കൂടുതലാണ്. കായ ചേന കടല എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കൂട്ട്‍കറിയും കക്കിരിക്കയും തൈരും ചേര്‍ത്ത പെരക്കും വടക്കന്‍ സദ്യയിലെ പ്രധാനിയാണ്.

ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
സിറ്റ്ഔട്ടിലെ സോഫയ്ക്കടിയിൽ മൂർഖൻ
രണ്ട് മൂർഖന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
മച്ചിന് മുകളിൽ പാമ്പ്, അവസാനം പിടികൂടിയത് കണ്ടോ?
വയനാട് പുൽപ്പള്ളിയിലെ ആനത്താരയിൽ നിന്നുള്ള കാഴ്ച