Dryday Rules: അവധിയും മദ്യനിരോധനവും ഒന്നിച്ചെത്തുന്നു… ഡ്രൈഡേ നിയമങ്ങൾ ലംഘിച്ചാൻ സംഭവിക്കുന്നത്?
Dry Day in Kerala Tomorrow: വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തന്നെ സംസ്ഥാനത്ത് മദ്യനിരോധനം പ്രാബല്യത്തിൽ വരും. വോട്ടെടുപ്പ് ദിവസം പൂർണ്ണമായും 'ഡ്രൈ ഡേ' ആയിരിക്കും. വ്യക്തികൾ പരിധിയിൽ കൂടുതൽ മദ്യം കൈവശം വെക്കുന്നതോ രഹസ്യമായി വിൽക്കുന്നതോ കുറ്റകരമാണ്.

നിയമസഭാ വോട്ടെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് മദ്യനിരോധനവും പൊതുഅവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത നടപടികളാണ് കാത്തിരിക്കുന്നത്.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തന്നെ സംസ്ഥാനത്ത് മദ്യനിരോധനം പ്രാബല്യത്തിൽ വരും. വോട്ടെടുപ്പ് ദിവസം പൂർണ്ണമായും 'ഡ്രൈ ഡേ' ആയിരിക്കും. ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവ വോട്ടെടുപ്പ് ദിവസം പ്രവർത്തിക്കില്ല.

വ്യക്തികൾ പരിധിയിൽ കൂടുതൽ മദ്യം കൈവശം വെക്കുന്നതോ രഹസ്യമായി വിൽക്കുന്നതോ കുറ്റകരമാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് മദ്യം കടത്തുന്നത് തടയാൻ അതിർത്തികളിൽ എക്സൈസ്, പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

ഡ്രൈ ഡേ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ അബ്കാരി നിയമപ്രകാരം കർശന നടപടിയുണ്ടാകും. അനധികൃത മദ്യവിൽപ്പനയോ കടത്തോ നടത്തിയാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും തടവ് ശിക്ഷ ലഭിക്കുകയും ചെയ്യാം. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് വലിയ തുക പിഴയായി ഒടുക്കേണ്ടി വരും.

ബാറുകളോ ഹോട്ടലുകളോ നിയമം ലംഘിച്ചാൽ അവരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ സാധ്യതയുണ്ട്. മദ്യം കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടും. വോട്ടെടുപ്പ് ദിവസം സംസ്ഥാനത്തെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.