Asia Cup 2025: ‘ട്രോഫിയൊക്കെ തരാം, പക്ഷേ സൂര്യകുമാർ യാദവ് ഒരു കാര്യം ചെയ്യണം’: നിബന്ധന വച്ച് മൊഹ്സിൻ നഖ്‌വി

Mohsin Naqvi Over Trophy Controversy: ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ മൊഹ്സിൻ നഖ്‌വിക്കെതിരെ ബിസിസിഐ. നഖ്‌വി ധാർഷ്ട്യം കാണിച്ചു എന്ന് ബിസിസിഐ ആരോപിച്ചു.

Asia Cup 2025: ട്രോഫിയൊക്കെ തരാം, പക്ഷേ സൂര്യകുമാർ യാദവ് ഒരു കാര്യം ചെയ്യണം: നിബന്ധന വച്ച് മൊഹ്സിൻ നഖ്‌വി

മൊഹ്സിൻ നഖ്‌വി

Published: 

01 Oct 2025 | 01:20 PM

ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ ധാർഷ്ട്യം തുടർന്ന് എസിസി ചെയർമാൻ മൊഹ്സിൻ നഖ്‌വി. ബിസിസിഐ അധികൃതരായ രാജീവ് ശുക്ലയോടും ആശിസ് ഷെലാറിനോടുമാണ് മൊഹ്സിൻ നഖ്‌വിയുടെ ധാർഷ്ട്യം. ഇക്കാര്യം പാകിസ്താൻ മാധ്യമമായ ജിയോ സൂപ്പർ റിപ്പോർട്ട് ചെയ്തെന്ന് എൻഡിടിവി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എസിസി യോഗത്തിൽ വച്ച് ട്രോഫി തിരികെനൽകണമെന്ന് ബിസിസിഐ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും നഖ്‌വി അതിന് തയ്യാറായില്ല. യോഗത്തിൻ്റെ അജണ്ടയിൽ അതില്ലെന്നായിരുന്നു നഖ്‌വിയുടെ മറുപടി. ട്രോഫി തിരികെനൽകണമെന്ന് രാജീവ് ശുക്ല വാശിപിടിച്ചപ്പോൾ ‘ഇന്ത്യൻ ടീമിന് ട്രോഫി വേണമെങ്കിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എസിസി ഓഫീസിലെത്തി എൻ്റെ കയ്യിൽ നിന്ന് സ്വീകരിച്ചോട്ടെ’ എന്നായി നഖ്‌വിയുടെ പ്രതികരണം. നിലവിൽ ദുബായിലെ എസിസി ഓഫീസിലാണ് ഏഷ്യാ കപ്പ് ട്രോഫിയുള്ളത്.

Also Read: Asia Cup 2025: എസിസി യോഗത്തിൽ നഖ്‌വി ഉരുണ്ടുകളിച്ചു; ഇന്ത്യയെ അഭിനന്ദിക്കാൻ പോലും തയ്യാറായില്ലെന്ന് റിപ്പോർട്ട്

സഹകരിക്കാൻ തയ്യാറാവാതിരുന്ന മൊഹ്സിൻ നഖ്‌വിക്കെതിരെ ഐസിസിക്ക് പരാതിനൽകുമെന്നാണ് ബിസിസിഐയുടെ ഭീഷണി. നിശ്ചിതസമയത്തിനുള്ളിൽ ട്രോഫി ഇന്ത്യൻ ടീമിന് കൈമാറിയില്ലെങ്കിൽ ഐസിസിയ്ക്ക് പരാതിനൽകുമെന്ന് ബിസിസിഐ പറഞ്ഞു. എസിസി യോഗത്തിൽ നഖ്‌വി ഉരുണ്ടുകളിച്ചെന്നും ട്രോഫി നേടിയ ഇന്ത്യയെ അഭിനന്ദിക്കാൻ പോലും തയ്യാറായില്ലെന്നും ബിസിസിഐ നേരത്തെ ആരോപിച്ചിരുന്നു. ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നേടിയത്.

Follow Us
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്