IPL 2025: തീരുമാനങ്ങളെല്ലാം ദ്രാവിഡിന്റേത്, റോയല്‍സില്‍ സഞ്ജുവിന് റോളില്ല? താരം ടീം വിടുമോ?

Rajasthan Royals Issue: ചര്‍ച്ചകളില്‍ സഞ്ജു ഭാഗമാകാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. തീരുമാനങ്ങളെല്ലാം ദ്രാവിഡ് തന്നെയാണോ എടുക്കുന്നതെന്നും, ക്യാപ്റ്റനായിട്ട് പോലും സഞ്ജുവിന് റോളില്ലേയെന്നും ചോദ്യങ്ങള്‍ ഉയരുന്നു. സഞ്ജു ടീം വിടുമോയെന്ന തരത്തിലായി ഒരു പരിധി വരെ കടന്ന് ആരാധകരുടെ ചിന്ത

IPL 2025: തീരുമാനങ്ങളെല്ലാം ദ്രാവിഡിന്റേത്, റോയല്‍സില്‍ സഞ്ജുവിന് റോളില്ല? താരം ടീം വിടുമോ?

സഞ്ജു സാംസണും, രാഹുല്‍ ദ്രാവിഡും

Updated On: 

18 Apr 2025 | 10:00 PM

കൈവശമിരിക്കുന്ന മത്സരങ്ങള്‍ കൈവിടുന്നത് രാജസ്ഥാന്‍ റോയല്‍സിന് എല്ലാം സീസണിലും പതിവുള്ള കാര്യമാണ്. അതിന്റെ ആവര്‍ത്തനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സംഭവിച്ചതും. സീസണില്‍ ഇതുവരെ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചും തോറ്റെങ്കിലും, ഡല്‍ഹിയോടേറ്റ തോല്‍വിയാണ് റോയല്‍സിനെ ഞെട്ടിപ്പിക്കുന്നതും, ഇരുത്തി ചിന്തിപ്പിക്കുന്നതും. പിഴവുകളുടെ ഒരു ഘോഷയാത്രയായിരുന്നു ഡല്‍ഹിക്കെതിരായ മത്സരം. ഡിആര്‍എസ് തീരുമാനങ്ങളില്‍ തുടങ്ങിയ പിഴവ് സൂപ്പര്‍ ഓവര്‍ വരെ നീണ്ടു. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ എക്‌സ്ട്രാസ് പെരുമഴയും മത്സരം റോയല്‍സില്‍ നിന്ന് തട്ടിത്തെറിപ്പിച്ചു.

ചേസിങിനിടെ ക്യാപ്റ്റന്‍ സഞ്ജു സാംസണിനേറ്റ പരിക്കും തിരിച്ചടിയായി. നിതീഷ് റാണയുടെ ഒറ്റയാള്‍ പോരാട്ടവും വിഫലമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കറുകള്‍ മുന്നില്‍ പകച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറിനും, ധ്രുവ് ജൂറലിനും റോയല്‍സിനെ വിജയത്തിലെത്തിക്കാനായില്ല. വിക്കറ്റിനിടയിലെ ഓട്ടത്തിലുള്ള ആശയക്കുഴപ്പങ്ങളും റോയല്‍സിനെ പല തവണ കുഴപ്പത്തിലാക്കി.

സൂപ്പര്‍ ഓവറില്‍ ഹെറ്റ്‌മെയറിനെയും, റിയാന്‍ പരാഗിനെയും ബാറ്റിങിന് അയക്കാനുള്ള തീരുമാനവും പാളി. ആരാധകരും, കമന്റേറ്റര്‍മാരും, കളി കണ്ട എല്ലാവരും ഈ തീരുമാനത്തില്‍ അമ്പരന്നു. എന്തിനേറെ പറയുന്നു, ഡല്‍ഹി ക്യാപിറ്റല്‍സിന് പോലും ഈ തല തിരിഞ്ഞ സ്ട്രാറ്റജി പിടി കിട്ടിയില്ല. അക്കാര്യം ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും, സ്റ്റാര്‍ക്കും തുറന്നുപറയുകയും ചെയ്തു.

സൂപ്പര്‍ ഓവറില്‍ നിതീഷ് റാണ എത്തുമെന്നായിരുന്നു പലരുടെയും ചിന്ത. പക്ഷേ, എത്തിയത് ഹെറ്റ്‌മെയര്‍. ഇത് മാനേജ്‌മെന്റ് തീരുമാനമായിരുന്നുവെന്നും, അത് ശരിയാണെന്ന് തനിക്ക് തോന്നുന്നുവെന്നുമായിരുന്നു റാണയുടെ പ്രതികരണം.

ഇപ്പോഴിതാ, റോയല്‍സ് ക്യാമ്പില്‍ കാര്യങ്ങള്‍ അത്ര നേര്‍ദിശയിലല്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സൂപ്പര്‍ ഓവറിന് മുമ്പ് ഡഗൗട്ടില്‍ റോയല്‍സ് നടത്തിയ ചര്‍ച്ചയാണ് അഭ്യൂഹങ്ങള്‍ക്ക് ബലം പകരുന്നത്. സൂപ്പര്‍ ഓവറിന് മുന്നിലുള്ള ടീമിന്റെ തന്ത്രത്തെക്കുറിച്ച് മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് വിവരിക്കുന്നത്.

Read Also: IPL 2025: പരാഗിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹം; ദ്രാവിഡിൻ്റെ കാലഹരണപ്പെട്ട പരിശീലനം: രാജസ്ഥാൻ്റെ പ്രശ്നങ്ങൾ ചെറുതല്ല

ചര്‍ച്ചകളില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ചിത്രത്തില്‍ ഇല്ല. സഹതാരം യുധ്‌വീര്‍ സിങ് ചരക്ക് സഞ്ജുവിനെ വിളിക്കുമ്പോള്‍, ‘താനില്ല’ എന്ന തരത്തിലുള്ള ആംഗ്യമാണ് താരം കാണിക്കുന്നതെന്നാണ് ആരാധകരുടെ ഭാഷ്യം.

ചര്‍ച്ചകളില്‍ സഞ്ജു ഭാഗമാകാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. തീരുമാനങ്ങളെല്ലാം ദ്രാവിഡ് തന്നെയാണോ എടുക്കുന്നതെന്നും, ക്യാപ്റ്റനായിട്ട് പോലും സഞ്ജുവിന് റോളില്ലേയെന്നും ചോദ്യങ്ങള്‍ ഉയരുന്നു. സഞ്ജു ടീം വിടുമോയെന്ന തരത്തിലായി ഒരു പരിധി വരെ കടന്ന് ആരാധകരുടെ ചിന്ത. അതിനുള്ള സാധ്യതയും, സാഹചര്യവും എന്തായാലും ഈ സീസണില്‍ ഇല്ല.

സഞ്ജു അവിഭാജ്യ ഘടകം

സഞ്ജുവുമായി പ്രശ്‌നങ്ങളില്ലെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. ഈ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. സഞ്ജു ടീമിന്റെ വളരെ അവിഭാജ്യ ഘടകമാണ്. ഓരോ തീരുമാനത്തിലും ചർച്ചയിലും അദ്ദേഹം പങ്കാളിയാണ്. മത്സരം തോല്‍ക്കുമ്പോഴും, കാര്യങ്ങള്‍ ശരിയായി നടക്കാത്തപ്പോഴും തങ്ങള്‍ വിമര്‍ശനം നേരിടേണ്ടി വരും. എന്നാല്‍, അടിസ്ഥാനരഹിതമായ കാര്യങ്ങളില്‍ ഒന്നും ചെയ്യാനാകില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. ടീമിന്റെ മനോഭാവം മികച്ചതാണ്. താരങ്ങളുടെ കഠിനാധ്വാനത്തില്‍ സംതൃപ്തനാണെന്നും ദ്രാവിഡ് പറഞ്ഞു.

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍