WTC Final 2025: കരിയർ ബെസ്റ്റ് പ്രകടനവുമായി മാർക്രം; ലോർഡ്സിൽ ചരിത്രം കുറിച്ച് ബവുമയുടെ ദക്ഷിണാഫ്രിക്ക

South Africa Wins WTC Final 2025: 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. ഫൈനലിൽ ഓസ്ട്രേലിയയെ തോല്പിച്ചാണ് പ്രോട്ടീസിൻ്റെ കിരീടനേട്ടം.

WTC Final 2025: കരിയർ ബെസ്റ്റ് പ്രകടനവുമായി മാർക്രം; ലോർഡ്സിൽ ചരിത്രം കുറിച്ച് ബവുമയുടെ ദക്ഷിണാഫ്രിക്ക

ടെംബ ബവുമ, എയ്ഡൻ മാർക്രം

Updated On: 

14 Jun 2025 | 05:19 PM

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. ഇംഗ്ലണ്ടിലെ ലോർഡ്സിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ കിരീടധാരണം. പ്രോട്ടീസ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഐസിസി കിരീടമാണിത്. രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയെ ചരിത്രവിജയത്തിലേക്ക് നയിച്ചത്. 136 റൺസ് നേടിയ മാർക്രം ദക്ഷിണാഫ്രിക്കയെ വിജയത്തിനരികെ എത്തിച്ചാണ് മടങ്ങിയത്. ക്യാപ്റ്റൻ ടെംബ ബവുമ 66 റൺസ് നേടി പുറത്തായി.

അവസാന വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ചേർന്ന് കൂട്ടിച്ചേർത്ത 59 റൺസിൻ്റെ മികവിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രയ്ക്ക് നൽകിയത് 282 റൺസ് വിജയലക്ഷ്യം. ബാറ്റിംഗിന് അനുകൂലമായിക്കഴിഞ്ഞ പിച്ചിൽ അനാവശ്യ ഷോട്ടുകൾ കളിക്കാതിരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഇത് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അക്ഷരം പ്രതി പാലിച്ചു. റയാൻ റിക്കിൾട്ടൺ (6) വേഗം മടങ്ങിയെങ്കിലും പിന്നീട് കളി ദക്ഷിണാഫ്രിക്ക നിയന്ത്രിച്ചു.

രണ്ടാം വിക്കറ്റിൽ മാർക്രവും വ്യാൻ മുൾഡറും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു. 27 റൺസ് നേടിയ മുൾഡറെ വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് ഈ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാം വിക്കറ്റിലെത്തിയ ക്യാപ്റ്റൻ ടെംബ ബവുമയും മാർക്രവും ചേർന്നാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പിച്ചത്. ആറ് റൺസിൽ നിൽക്കെ ബവുമയ്ക്ക് പരിക്കേറ്റെങ്കിലും താരം ക്രീസിൽ തുടർന്നു. ഇരുവരും ഫിഫ്റ്റി കടന്നു. മാർക്രം സെഞ്ചുറിയും തികച്ചു. നാലാം ദിനം ആദ്യ സെഷനിൽ ഈ കൂട്ടുകെട്ട് തകർന്നു. 66 റൺസെടുത്ത ബവുമയെ പാറ്റ് കമ്മിൻസ് പുറത്താക്കുകയായിരുന്നു. മാർക്രവുമൊത്ത് 147 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് ബവുമ മടങ്ങിയത്.

ട്രിസ്റ്റൻ സ്റ്റബ്സ് (8) വേഗം പുറത്തായെങ്കിലും പിന്നാലെയെത്തിയ ഡേവിഡ് ബെഡിംഗം ഉറച്ചുനിന്നു. വേഗം ഫിനിഷ് ലൈൻ കടക്കാനുള്ള ശ്രമത്തിനിടെ മാർക്രം ഹേസൽവുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 136 റൺസ് നേടി മാർക്രം പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചിരുന്നു. പിന്നീട് പുറത്താവാതെ നിന്ന ഡേവിഡ് ബെഡിംഗവും (21) കെയിൽ വെറെയ്നും (7) ചേർന്ന് ദക്ഷിണാഫ്രിക്കയുടെ വിജയറൺ കുറിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
മാവേലി ഒന്ന് പൊക്കോട്ടെ അ‌ണ്ണൻ ഇങ്ങ് വരും! ഗാലറി ഇളക്കുന്ന വെടിക്കെട്ട് കാണാൻ 29ന് കാര്യവട്ടത്തേക്ക് പോര്
എണ്ണിപ്പെറുക്കി എടുക്കുമ്പോൾ മെസി തന്നെ ജയിക്കുമോ; 2026 ബാലൺ ഡി ഓർ: സാധ്യതയിൽ മുന്നിൽ ഇവർ 5 പേർ
‘ഡബിളാ ശരിക്കും ഡബിള്’! ലാമിൻ യമാലിന്റെ മലയാളി അ‌പരനെ പൊക്കി ഇൻസ്റ്റാ മല്ലൂസ്
51 വർഷമായുള്ള കാത്തിരിപ്പ് തുടരും! അ‌ർജന്റീനയോട് തോറ്റ് ഇന്ത്യ ഹോക്കി ലോകകപ്പ് സെമി കാണാതെ പുറത്ത്
മകൾക്കൊപ്പം ഹെലികോപ്ടർ അ‌പകടത്തിൽ മരിച്ച ‘ഇതിഹാസ ആരാധകൻ’; മാംബ ജഴ്സിയിൽ ജന്മദിനം സ്മരിച്ച് ബാഴ്സലോണ
India vs Argentina: തോറ്റാല്‍ പുറത്ത്! ലോകപ്പില്‍ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നിര്‍ണായക പോരാട്ടം; എപ്പോള്‍, എവിടെ കാണാം?
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി