Abu Dhabi Safety Guidelines: പ്രതിസന്ധി നേരിടാൻ അബുദാബി സജ്ജം, അടിയന്തര സൈറൺ മുഴങ്ങിയാൽ എന്തുചെയ്യണം?
Abu Dhabi Emergency Crisis and Disaster Management: ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് ആദ്യം വേണ്ടത്. അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, കൂടാതെ വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണം. അടിയന്തിര സൈറനുകൾ മുഴുകിയാൽ എന്തുചെയ്യണമെന്നാണ് രണ്ടാമത്തേത്. ജോലി ഉടൻ നിർത്തിവെച്ച് ശാന്തമായിരിക്കുക, ജനലുകളിൽ നിന്നും ഗ്ലാസ് പ്രതലങ്ങളിൽ നിന്നും മാറി നിൽക്കുക.

Emergency Alert (1)
അബുദാബി: ഗൾഫ് മേഖലയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രതിസന്ധികളെ നേരിടുന്നതിനായി മുന്നൊരുക്കങ്ങൾ നടത്തി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ രണ്ടാംഘട്ട ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി മാർഗ്ഗനിർദ്ദേശങ്ങൾ ഇവർ പുറത്തിറക്കി. പരിഭ്രാന്തി ഒഴിവാക്കാനും കൃത്യമായി സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിപുലമായ മാർഗനിർദേശങ്ങളാണ് അധികൃതർ പുറത്തിറക്കിയിട്ടുള്ളത്.
സൈബർ സുരക്ഷ… വ്യാജ വാർത്ത
ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കുകയാണ് ആദ്യം വേണ്ടത്. അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, കൂടാതെ വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണം.
അടിയന്തിര സൈറനുകൾ മുഴുകിയാൽ എന്തുചെയ്യണമെന്നാണ് രണ്ടാമത്തേത്. ജോലി ഉടൻ നിർത്തിവെച്ച് ശാന്തമായിരിക്കുക, ജനലുകളിൽ നിന്നും ഗ്ലാസ് പ്രതലങ്ങളിൽ നിന്നും മാറി നിൽക്കുക. ലിഫ്റ്റിന് പകരം പടികൾ ഉപയോഗിച്ച് ബേസ്മെന്റുകളിലേക്ക് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറുക എന്നതാണ് ജോലിക്കാർ ചെയ്യേണ്ടത്.
Also Read –ഗൾഫ് എയർ ദമാം വഴിയുള്ള താൽക്കാലിക സർവീസുകൾ ഏപ്രിൽ വരെ നീട്ടി
വീടുകളിൽ ആണെങ്കിൽ ജനലുകൾ കുറഞ്ഞ ഉൾമുറികളിലോ ഹാളുകളിലോ അഭയം തേടണം. വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൈറൺ മുഴങ്ങുന്നത് എങ്കിൽ വേഗത കുറച്ച് ജാഗ്രത പാലിക്കണം. അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിൽ ഒപ്പം തന്നെ അഭയം തേടാൻ ശ്രമിക്കണം. സാധിക്കാത്തവർ വിൻഡോകൾ അടച്ച് എൻജിൻ ഓഫ് ചെയ്തു വാഹനത്തിൽ തന്നെ ഇരിക്കണം.
ഷോപ്പിംഗ് മാളുകളിലും പൊതുസ്ഥലങ്ങളിലും വെച്ച് സൈറൺ കേട്ടാൽ തിരക്ക് കൂട്ടുകയോ പരിഭ്രാന്തരാവുകയോ ചെയ്യരുത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് പെരുമാറുക. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളോട് ശാന്തമായി സംസാരിക്കുകയും അവർക്ക് സുരക്ഷിത ബോധം നൽകുകയും ചെയ്യണം.