Iran Protest: വ്യോമാതിര്‍ത്തി വീണ്ടും തുറന്ന് ഇറാന്‍; കൂട്ടക്കൊലപാതകങ്ങള്‍ നടന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രി

Iran protest updates: ഇറാന്‍ വീണ്ടും വ്യോമാതിര്‍ത്തി തുറന്നായി റിപ്പോര്‍ട്ട്. രാജ്യത്ത് ഭരണകൂടത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍, യുഎസിന്റെ മുന്നറിയിപ്പ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നേരത്തെ വ്യോമാതിര്‍ത്തി അടച്ചിരുന്നു.

Iran Protest: വ്യോമാതിര്‍ത്തി വീണ്ടും തുറന്ന് ഇറാന്‍; കൂട്ടക്കൊലപാതകങ്ങള്‍ നടന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രി

Iran Protest

Published: 

15 Jan 2026 | 03:55 PM

ടെഹ്‌റാന്‍: രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇറാന്‍ വീണ്ടും വ്യോമാതിര്‍ത്തി തുറന്നായി റിപ്പോര്‍ട്ട്. രാജ്യത്ത് ഭരണകൂടത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍, യുഎസിന്റെ മുന്നറിയിപ്പ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നേരത്തെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇറാനിലെ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 3,400-ലധികം പേർ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മരിച്ചവരിൽ 100-ലധികം സുരക്ഷാ ഉദ്യോഗസ്ഥരും പതിമൂന്ന് കുട്ടികളും ഉൾപ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൂടാതെ, 18,400-ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ കൂട്ടക്കൊലപാതകം നടന്നുവെന്ന ആരോപണങ്ങള്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നിഷേധിച്ചു. ഇതൊരു ഇസ്രായേൽ ഗൂഢാലോചനയാണെന്നാണ് അബ്ബാസ് അരാഗ്ചിയുടെ ആരോപണം.

കൊല്ലപ്പെട്ട നൂറോളം പേര്‍ മാത്രമാണെന്ന്‌ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അബ്ബാസ് അരാഗ്ചി പറഞ്ഞു. വിദേശത്തുനിന്ന് നിയന്ത്രിക്കപ്പെടുന്ന തീവ്രവാദികളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. തീവ്രവാദികള്‍ ഐഎസ് ശൈലിയിലുള്ള ഭീകര പ്രവർത്തനങ്ങൾ നടത്തി.

Also Read: Iran Protest: പ്രക്ഷോഭകരെ തൂക്കിലേറ്റിയാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ്; ഇറാനിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

അവർ പൊലീസ് ഉദ്യോഗസ്ഥരെ പിടികൂടുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തു. പൊലീസുകാര്‍ക്കെതിരെയും ജനങ്ങള്‍ക്ക് നേരെയും അവര്‍ വെടിവച്ചെന്നും,പ്രതിഷേധക്കാര്‍ക്കെതിരെയല്ല, തീവ്രവാദികള്‍ക്കെതിരെയാണ് തങ്ങള്‍ പോരാടിയതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

നിലവില്‍ സ്ഥിതിഗതികള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. കസ്റ്റഡിയിലെടുത്തവരെ തൂക്കിലേറ്റാന്‍ പദ്ധതിയില്ല. സത്യം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. എല്ലാവര്‍ക്കും നാശമുണ്ടാക്കുന്ന തലങ്ങളിലേക്ക് തങ്ങള്‍ പോകില്ലെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.

യുഎസ് വിഷയത്തില്‍ ഇടപെടുന്നതിനു വേണ്ടിയാണ് ഭീകരര്‍ ആളുകളെ വെടിവയ്ക്കുന്നത്. മരണസംഖ്യ വര്‍ധിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. കൊലപാതകങ്ങൾ ഉണ്ടായാൽ താൻ ഇടപെടുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിട്ടുണ്ട്. ഇത് ഇസ്രായേലിന്റെ ഗൂഢാലോചനയാണ്. സംഘര്‍ഷങ്ങള്‍ ആരംഭിച്ചും, സാധാരണക്കാരെയും, പൊലീസുകാരെയും കൊലപ്പെടുത്തിയും അവര്‍ മരണസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അബ്ബാസ് അരാഗ്ചി ആരോപിച്ചു.

Follow Us
Related Stories
UAE rules for June 2026: പ്രായപരിധി 18 ആയി കുറയും; ശമ്പള നിയമങ്ങൾ കർശനമാകും, യുഎഇയിൽ ജൂൺ 1 മുതൽ വൻ മാറ്റങ്ങൾ
UAE Weather: യുഎഇ കാലാവസ്ഥ: താപനില 46 ഡിഗ്രി സെൽഷ്യസ് വരെ… പൊടിക്കാറ്റിനും തണുത്ത കാലാവസ്ഥയ്ക്കും സാധ്യത
US Green Card: യുഎസ് പ്രവാസികൾക്ക് കടുത്ത തിരിച്ചടി! ഗ്രീൻ കാർഡ് അപേക്ഷകർ രാജ്യം വിടണം; കുടിയേറ്റ നയത്തിൽ വൻ മാറ്റം
Hajj 2026: 3,600-ലധികം ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ ദുബായ് എയർപോർട്ട് സജ്ജം; ക്രമീകരണങ്ങൾ ഇങ്ങനെ …
Eid Al Adha 2026: പെരുന്നാൾ വരുന്നു… വിപുലമായ സുരക്ഷാ-ഒരുക്കങ്ങളുമായി ഷാർജ മുൻസിപ്പാലിറ്റി; ആദ്യ 3 ദിവസം സൗജന്യ പാർക്കിംഗ്
Congo Ebola Hospital Fire: മൃതദേഹം വിട്ടുനൽകിയില്ല!; രോഷാകുലരായ ജനക്കൂട്ടം എബോള ചികിത്സാ കേന്ദ്രത്തിന് തീയിട്ടു
മാമ്പഴം കഴിച്ചാൽ ചൂടുകൂടുമോ?
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്