AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Israel-Hamas War: ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാർ 35,000 കവിഞ്ഞു

ജനത്തിരക്കേറിയ നഗരത്തിൽ ഇസ്രായേൽ നടത്തിയ പൂർണ്ണ തോതിലുള്ള ആക്രമണം വിനാശകരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം മുന്നറിയിപ്പ് നൽകി.

Israel-Hamas War: ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാർ 35,000 കവിഞ്ഞു
Aswathy Balachandran
Aswathy Balachandran | Published: 13 May 2024 | 07:56 AM

ന്യൂഡൽഹി: ഗാസയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമാകുന്നു. തെക്കൻ ഗാസയിലെ  കൂടുതൽ മേഖലകളിൽ നിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇതിനിടെ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീങ്ങുന്നത് ആശങ്ക വർധിപ്പിക്കുന്നു. ജബാലിയയിൽ ഇന്നലെയുണ്ടായ കനത്ത ബോംബാക്രമണത്തിൽ നിരവധി വീടുകൾ തകർന്നതായാണ് റിപ്പോർട്ട്.

ഒപ്പം കനത്ത നാശനഷ്ടങ്ങളും സംഭവിച്ചതായി പറയപ്പെടുന്നു. ഗാസയിലെ ഏറ്റവും പഴക്കമേറിയ അഭയാർഥി ക്യാംപുകളിലൊന്നാണ് ജബാലിയ. ഇവിടെ ഒരുലക്ഷത്തോളം പേർ താമസിക്കുന്നുണ്ട്. ഹമാസ് വീണ്ടും ഇവിടെ സംഘം ചേരുന്നുവെന്നാരോപിച്ചാണു ആക്രമണം നടന്നതെന്നാണ് എതിർപക്ഷത്തിന്റെ വിശദീകരണം. കഴിഞ്ഞ ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ ഇതുവരെ 35,034 പലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

78,755 പേർക്കോളം പരുക്കേറ്റതായും പറയപ്പെടുന്നു. ഇന്നലെ നടന്ന ആക്രണത്തിൽ മാത്രം കൊല്ലപ്പെട്ടത്19 പേരാണെന്നാണ് വിവരം. ഇതിനിടെ, വടക്കൻ ഗാസയിൽ സഹായമെത്തിക്കാൻ പുതിയ പാത തുറന്നതായി ഇസ്രയേൽ സേന വ്യക്തമാക്കിയതും ആശങ്ക കൂട്ടുന്നു. കിഴക്കൻ റഫയിൽനിന്നുള്ള കൂട്ടപ്പലായനം നടക്കുകയാണ് ഇപ്പോൾ. കൂടുതൽ മേഖലകളിൽ ഒഴി‍ഞ്ഞുപോകാനായി ഇസ്രയേൽ സൈന്യം നിർദേശം നൽകിയിട്ടുണ്ട്. ബന്ദികളെ മടക്കിയെത്തിക്കാൻ പെട്ടെന്നു തന്നെ നടപടി വേണമെന്നുള്ള ആവശ്യം ഉന്നയിച്ച് ജനകീയ പ്രക്ഷോഭം ഇസ്രയേലിൽ ശക്തമായി തുടരുകയാണ്.

ALSO READ; മഴ തുരുന്നു; 16-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

യുദ്ധം മുറുകുന്നതിനിടെ യുഎസിൽ വിവിധ സർവകലാശാലകളിലും പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടക്കുകയാണ്. വടക്കൻ ഗാസയിൽ ഹമാസും ഇസ്രായേൽ സേനയും തമ്മിൽ വീണ്ടും യുദ്ധം ഇടതടവില്ലാതെ തുടരുന്നതിനാൽ ഗാസയിലെ സംഘർഷം അയവില്ലാതെ തുടരുകയാണ്. റാഫയിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ജനത്തിരക്കേറിയ നഗരത്തിൽ ഇസ്രായേൽ നടത്തിയ പൂർണ്ണ തോതിലുള്ള ആക്രമണം വിനാശകരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം മുന്നറിയിപ്പ് നൽകി. യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്തീൻ അഭയാർഥികളുടെ (യു എൻ ആർ ഡബ്ല്യു എ) കണക്കുകൾ പ്രകാരം അടുത്ത ദിവസങ്ങളിൽ ഏകദേശം 110,000 ഫലസ്തീനികൾ റഫയിൽ നിന്ന് പലായനം ചെയ്തു.

ഈജിപ്തിൻ്റെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച കേസിൽ ഔദ്യോഗികമായി ചേരാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചു. ഗാസയിലെ ഇസ്രായേൽ സൈനിക നടപടി വംശഹത്യക്ക് തുല്യമാണെന്നും 35,000-ത്തിലധികം സിവിലിയൻ മരണങ്ങൾക്ക് കാരണമായെന്നും അതിൽ കൂടുതലും സ്ത്രീകളും കുട്ടികളും ഉണ്ടെന്നും ആരോപിച്ച് ദക്ഷിണാഫ്രിക്ക ജനുവരിയിൽ കേസ് ഫയൽ ചെയ്തു.

Follow Us