Pope Francis: അവസാന സന്ദേശവും യുദ്ധത്തിനെതിരേ, ആവശ്യപ്പെട്ടത് ഗാസയിൽ അടിയന്തര വെടിനിർത്തൽ; കാരുണ്യത്തിൻ്റെ മറുപേരായി മാർപാപ്പ

Pope Francis Last Easter Message: എക്കാലത്തും ലോകത്തിൻ്റെ സമാധാനത്തിനും വേദനിക്കുന്ന ഹൃദയങ്ങൾക്കും നിരാലംബർക്കുവേണ്ടി നിന്നിട്ടുള്ള പാപ്പ തന്റെ അവസാന പ്രസംഗത്തിലും ആ​ഗ്രഹിച്ചത് ലോകത്തിൻ്റെ സമാധാനമായിരുന്നു. ​ഗാസയിലെ ആസ്വസ്ഥതകൾക്കൊരു അവസാനമാണ് അദ്ദേഹം ആ​ഗ്രഹിച്ചത്.

Pope Francis: അവസാന സന്ദേശവും യുദ്ധത്തിനെതിരേ, ആവശ്യപ്പെട്ടത് ഗാസയിൽ അടിയന്തര വെടിനിർത്തൽ; കാരുണ്യത്തിൻ്റെ മറുപേരായി മാർപാപ്പ

Pope Francis

Updated On: 

21 Apr 2025 | 03:06 PM

സഭയ്ക്ക് അകത്തും പുറത്തും ഒരുപോല പ്രിയപ്പെട്ട കാരുണ്യത്തിൻ്റെ മറുപേരായ വലിയ നല്ലിടയൻ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. എക്കാലത്തും ലോകത്തിൻ്റെ സമാധാനത്തിനും വേദനിക്കുന്ന ഹൃദയങ്ങൾക്കും നിരാലംബർക്കുവേണ്ടി നിന്നിട്ടുള്ള പാപ്പ തന്റെ അവസാന പ്രസംഗത്തിലും ആ​ഗ്രഹിച്ചത് ലോകത്തിൻ്റെ സമാധാനമായിരുന്നു. ​ഗാസയിലെ ആസ്വസ്ഥതകൾക്കൊരു അവസാനമാണ് അദ്ദേഹം ആ​ഗ്രഹിച്ചത്. അവസാന പ്രസം​ഗത്തിൽ ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് മാർപ്പാപ്പ സന്ദേശം നൽകി.

അതായിരുന്നു ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ ലോകത്തിനും ജനങ്ങൾക്കും നൽകിയ അവസാന സന്ദേശം. ഉക്രെയ്ൻ യുദ്ധത്തിൽ ഉൾപ്പെട്ട എല്ലാ കക്ഷികളോടും “നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താനും” അദ്ദേഹം ആഹ്വാനം ചെയ്തു. പാലസ്തീൻ ജനതയോട് ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കടുത്ത ന്യുമോണിയയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിൽ വീൽച്ചെയറിൽ എത്തി ജനങ്ങൾക്ക് ഈസ്റ്റർ ദിന സന്ദേശം നൽകിയത്. ബാൽക്കണിയിൽ വിശ്വാസികൾക്കായി അദ്ദേഹം കുറച്ച് സമയം ചെലവിട്ടിരുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് ഞായറാഴ്ചത്തെ ഈസ്റ്റർ പ്രാർഥനയ്ക്കായി റോമിലെത്തിച്ചേർന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ നടക്കുകയാണെന്നും അതിൽ നിരവധിപേർക്കാണ് ജീവഹാനിയുണ്ടാകുന്നതെന്നും ഇക്കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും സന്ദേശത്തിൽ മാർപ്പാപ്പ വ്യക്തമാക്കി. കൂടാതെ ഗാസയിൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്നും കാര്യണ്യത്തിൻ്റെ ദിവ്യപ്രകാശമായ മാർപ്പാപ്പ പറഞ്ഞു. യുക്രൈൻ യുദ്ധത്തേയും അദ്ദേഹം ഈസ്റ്റർ സന്ദേശത്തിൽ പരാമർശിച്ചു.

വളരെ നാളുകളായി രോ​ഗബാധയെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഫെബ്രുവരിയിൽ രോ​ഗം വഷളായതിനെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ​ഗുരുതരാവസ്ഥയിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് എത്തുകയായിരുന്നു. കടുത്ത ശ്വാസകോശ അണുബാധ അദ്ദേഹത്തെ ചെറുപ്പം മുതൽ അലട്ടിയിരുന്നു.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്