AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Saudi Arabia Weather Update: സൗദിയിൽ വ്യാപക മഴയോ? ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യത

Saudi Arabia Weather Update: ത്വാഇഫ്, മെയ്സാൻ, അദ്ഹം തുടങ്ങിയ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴ തുടരും. അസീർ, ജിസാൻ, അൽ-ബഹ: അബഹ, ഖമീസ് മുഷൈത്, ഫൈഫ, അർദ തുടങ്ങിയ തെക്കൻ മേഖലകളിലും ഞായറാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ട്. മദീന, ഹാഇൽ, ഖസീം, തബൂക്ക്, അൽജൗഫ് തുടങ്ങിയ വടക്കൻ പ്രവിശ്യകളിലും കിഴക്കൻ പ്രവിശ്യയിലെ ഹഫറൽ ബാത്തിൻ, ഖഫ്ജി എന്നിവിടങ്ങളിലും മഴ ലഭിക്കും.

Saudi Arabia Weather Update: സൗദിയിൽ വ്യാപക മഴയോ? ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യത
Rain At UaeImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 16 Apr 2026 | 04:04 PM

റിയാദ്: റിയാദ് ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയാണ് പലയിടങ്ങളിലും മഴ ശക്തമാകുക. റിയാദ് നഗരം കൂടാതെ ദിരിയ, മുസാഹാമിയ, ഖർജ്, ദിലം, ഹാരിഖ്, മജ്മഅ, സുൽഫി, ദവാദ്മി തുടങ്ങി മിക്ക ഗവർണറേറ്റുകളിലും മഴ പ്രതീക്ഷിക്കുന്നു. വാദി ദവാസിർ, സുലൈയിൽ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

Also Read – യുഎഇയിൽ ഇത്തവണ കാലാവസ്ഥ ചതിച്ചോ? വരാനിരിക്കുന്നത് കാലാവസ്ഥാ മാറ്റങ്ങളുടെ മാസം

ത്വാഇഫ്, മെയ്സാൻ, അദ്ഹം തുടങ്ങിയ ഭാഗങ്ങളിൽ വെള്ളിയാഴ്ച വരെ മഴ തുടരും. അസീർ, ജിസാൻ, അൽ-ബഹ: അബഹ, ഖമീസ് മുഷൈത്, ഫൈഫ, അർദ തുടങ്ങിയ തെക്കൻ മേഖലകളിലും ഞായറാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ട്. മദീന, ഹാഇൽ, ഖസീം, തബൂക്ക്, അൽജൗഫ് തുടങ്ങിയ വടക്കൻ പ്രവിശ്യകളിലും കിഴക്കൻ പ്രവിശ്യയിലെ ഹഫറൽ ബാത്തിൻ, ഖഫ്ജി എന്നിവിടങ്ങളിലും മഴ ലഭിക്കും.

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

മഴയോടൊപ്പം ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Follow Us