Digital Life Certificate 2025: പെൻഷൻ കിട്ടില്ല! വേഗം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചോളൂ, അവസാനതീയതി….

Digital Life Certificate 2025 Last Date: ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്, പെൻഷൻകാർക്കായുള്ള ബയോമെട്രിക്-അധിഷ്ഠിത, ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ വെരിഫിക്കേഷൻ സംവിധാനമാണ്.

Digital Life Certificate 2025: പെൻഷൻ കിട്ടില്ല! വേഗം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചോളൂ, അവസാനതീയതി....

പ്രതീകാത്മക ചിത്രം

Updated On: 

16 Oct 2025 | 02:12 PM

ഇന്ത്യയിലെ പെൻഷൻകാർക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിജിറ്റലായി സമർപ്പിക്കാനുള്ള തീയതി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ. നവംബർ 1 മുതൽ 30 വരെ വരെ നടക്കുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ പ്രയോജനപ്പെടുത്താവുന്നതാണ്.  തടസ്സമില്ലാതെ പെൻഷൻ ലഭിക്കുന്നത് ഉറപ്പാക്കാൻ ഈ കാമ്പയിൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

എന്താണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ പത്ര)?

ജീവൻ പ്രമാൺ പത്ര, അല്ലെങ്കിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡി.എൽ.സി), പെൻഷൻകാർക്കായുള്ള ബയോമെട്രിക്-അധിഷ്ഠിത, ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ വെരിഫിക്കേഷൻ സംവിധാനമാണ്. പെൻഷൻകാർക്ക് എല്ലാ വർഷവും ബാങ്കുകളിലോ സർക്കാർ ഓഫീസുകളിലോ നേരിട്ട് പോകേണ്ട ആവശ്യം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. ആധാർ ലിങ്ക് ചെയ്ത ബയോമെട്രിക്സ് വഴിയോ ഫേഷ്യൽ റെക്കഗ്‌നിഷൻ വഴിയോ പെൻഷൻകാർക്ക് അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാം.

ALSO READ: പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, മികച്ച സർക്കാർ പദ്ധതികൾ ഇവയെല്ലാം…

സമർപ്പിക്കേണ്ട വിധം

jeevanpramaan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

‘ഡൗൺലോഡ്’ ടാബിൽ ക്ലിക്ക് ചെയ്ത് ഇമെയിൽ ഐഡി നൽകുക.

ഇമെയിലിൽ ലഭിക്കുന്ന ഒടിപി നൽകുക.

വിൻഡോസ് ഒഎസിനുള്ള ജീവൻ പ്രമാൻ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

നിർദ്ദേശങ്ങൾ പാലിച്ച് ഓൺലൈനായി ഡിഎൽസി സൃഷ്ടിക്കുകയും സമർപ്പിക്കുകയും ചെയ്യാം.

ഓൺലൈൻ രീതി ഇഷ്ടമില്ലാത്ത പെൻഷൻകാർക്ക് ഇപ്പോഴും ഓഫ്‌ലൈൻ രീതി തിരഞ്ഞെടുക്കാവുന്നതാണ്.

ബാങ്ക് ശാഖകളിലോ, പോസ്റ്റ് ഓഫീസുകളിലോ, ഇതിനായി നിയുക്തമാക്കിയ ക്യാമ്പുകളിലോ നേരിട്ട് ചെന്ന് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ