AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

schools emergency plan: സ്കൂളുകൾക്ക് ഇനി മെഡിക്കൽ എമർജൻസി പ്ലാൻ നിർബന്ധം: ഹൈക്കോടതി നിർദേശപ്രകാരമുള്ള പുതിയ മാർഗ്ഗരേഖ ഇങ്ങനെ

Medical Emergency Plan Now Mandatory for Schools: സുൽത്താൻബത്തേരിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്നാണ് ഈ നടപടി.

schools emergency plan: സ്കൂളുകൾക്ക് ഇനി മെഡിക്കൽ എമർജൻസി പ്ലാൻ നിർബന്ധം: ഹൈക്കോടതി നിർദേശപ്രകാരമുള്ള പുതിയ മാർഗ്ഗരേഖ ഇങ്ങനെ
Image for representation purpose onlyImage Credit source: antonio hugo/Moment/Getty Images
aswathy-balachandran
Aswathy Balachandran | Published: 12 Sep 2025 17:44 PM

തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്കൂളുകളിലും ഇനി മെഡിക്കൽ എമർജൻസി പ്ലാൻ നിർബന്ധം. ഹൈക്കോടതി നിർദേശമനുസരിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ മാർഗരേഖയിലാണ് ഈ തീരുമാനം. സുൽത്താൻബത്തേരിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്നാണ് ഈ നടപടി.

 

പുതിയ മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ

 

  • എല്ലാ സ്കൂളുകളും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രവുമായോ താലൂക്കാശുപത്രിയുമായോ സഹകരിച്ച് അടിയന്തര വൈദ്യസഹായത്തിനുള്ള രൂപരേഖ തയ്യാറാക്കണം.
  • പാമ്പുകടി, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയ ദുരന്തങ്ങളെ നേരിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് മോക്ഡ്രില്ലുകൾ നടത്തണം.
  • സ്‌കൂൾ പരിസരത്തെ പാഴ്ച്ചെടികളും വെള്ളക്കെട്ടുകളും നീക്കി അപകടങ്ങൾ ഒഴിവാക്കണം.
  • സ്‌കൂളുകളിലെ കെട്ടിടങ്ങൾ, ക്ലാസ്മുറികൾ, കളിസ്ഥലങ്ങൾ എന്നിവയുടെ സുരക്ഷാ ഓഡിറ്റ് കൃത്യമായ ഇടവേളകളിൽ നടത്തണം.
  • എല്ലാ സ്കൂളുകളിലും പ്രഥമശുശ്രൂഷാ കിറ്റ് നിർബന്ധമാക്കണം.
  • ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് രണ്ട് ജീവനക്കാർക്കെങ്കിലും പ്രഥമശുശ്രൂഷയിൽ പരിശീലനം നൽകണം.
  • പാമ്പുകളെക്കുറിച്ചും അവയുടെ കടിയേറ്റാലുള്ള അപകടങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ബോധവൽക്കരണം നൽകണം. ഇതിനായി വനം വകുപ്പിന്റെ ‘സർപ്പ വൊളന്റിയർമാരുടെ’ സഹായം തേടാം.
  • ഈ മാർഗനിർദേശങ്ങൾ അങ്കണവാടികൾ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങൾ എന്നിവയ്ക്ക് ബാധകമാണ്.