ജെഎൻ‌യുവിൽ ഇനി പി.എച്.ഡി എൻട്രൻസില്ല; നെറ്റ് മതിയാകും

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്‌സ് യൂണിയൻ (ജെ എൻ യു എസ്‌ യു) പിഎച്ച്‌ഡി പ്രവേശന പരീക്ഷകൾക്ക് പകരം നെറ്റ് സ്‌കോറുകൾ നൽകുന്നത് പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് പറയുന്നു.

ജെഎൻ‌യുവിൽ ഇനി പി.എച്.ഡി എൻട്രൻസില്ല; നെറ്റ് മതിയാകും
Published: 

29 Apr 2024 | 06:03 PM

ന്യൂഡൽഹി: പല വിദ്യാർത്ഥികളുടേയും സ്വപ്നമാണ് ജവഹർ ലാൽ നെഹ്റു സർവകലാശാലയിൽ പഠിക്കുക അല്ലെങ്കിൽ ​ഗവേഷണം ചെയ്യുക എന്നുള്ളത്. ഇതിന്റെ ഭാ​ഗമായുള്ള പ്രവേശന നടപടികളിൽ ഇത്തവണ മാറ്റം വന്നിരിക്കുകയാണ്.

ജെ.എൻ.യു വിൽ ഈ വർഷം മുതൽ പിഎച്ച്ഡി പ്രവേശനത്തിനു പ്രത്യേക എൻട്രൻസ് പരീക്ഷയില്ല എന്നതാണ് പുതിയ മാറ്റം. യു ജി സി യും സി എസ്ഐ ആറും നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ തീരുമാനമായി.

2024–25 അധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരും എന്നാണ് അധികൃതർ പറയുന്നത്. 2 തരത്തിലാകും പ്രവേശനം നടക്കുക. ജെ ആർ എഫ് നേടിയവർക്കുള്ളതാണ് ആദ്യ വിഭാഗം. ഇവർക്ക് നിലവിലുള്ളതു പോലെ അഭിമുഖത്തിനു 100% വെയിറ്റേജ് നൽകും.

നെറ്റ് സ്കോർ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ വിഭാഗത്തിൽ ജെ ആർ എഫ് നേടിയവർ ഉൾപ്പെടെ ഉള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് ജയിച്ച് അസി. പ്രഫസർഷിപ് യോഗ്യത നേടിയവർക്കും നെറ്റ് പരീക്ഷയിൽ പി എച്ച്ഡി പ്രവേശനത്തിനുള്ള സ്കോർ സ്വന്തമാക്കിയവർക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാം.

പുതിയ തീരുമാനത്തിൽ ആശങ്ക

പുതിയ മാറ്റങ്ങൾ ഒരേസമയം നല്ലതെന്നും മോശമെന്നും പറയുന്നവർ ഉണ്ട്. കൂടാതെ ഈ തീരുമാനം ചില വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയും ഉണ്ടാക്കുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്‌സ് യൂണിയൻ (ജെ എൻ യു എസ്‌ യു) പിഎച്ച്‌ഡി പ്രവേശന പരീക്ഷകൾക്ക് പകരം നെറ്റ് സ്‌കോറുകൾ നൽകുന്നത് പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് പറയുന്നു.

കൂടാതെ ഇത് അവർക്ക് ഗവേഷണം തുടരാനുള്ള അവസരങ്ങൾ കുറയ്ക്കും എന്നും ആശങ്ക പ്രകടിപ്പിച്ചു. തീരുമാനം പുറത്തു വന്നതോടെ ഈ വിഷയത്തിൽ പ്രതിഷേധിച്ച് യു ജി സി ആസ്ഥാനത്ത് നടന്ന പ്രതിഷേധ യോ​ഗത്തിൽ ജെ എൻ യു എസ്‌ യു തങ്ങളുടെ ആശങ്കകൾ ഉയർത്തിക്കാട്ടി.

തുടർന്ന് യു ജി സി ജോയിൻ്റ് സെക്രട്ടറിയുമായി ഇവർ കൂടിക്കാഴ്ച നടത്തി. വിഷയം ആഭ്യന്തരമായി ചർച്ച ചെയ്യും എന്ന് യു ജി സി ജോയിൻ്റ് സെക്രട്ടറി അവർക്ക് ഉറപ്പു നൽകുകയും ചെയ്തു. പ്രവേശന പരീക്ഷകൾ നടത്താൻ സർവകലാശാലകൾക്ക് സ്വയം ഭരണ അധികാരമുണ്ടെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്