Actress Attack Case: 3215 ദിവസത്തെ കാത്തിരിപ്പ്, നീതിക്കായുള്ള പോരാട്ടത്തിൽ ‘ഡബ്ല്യുസിസി’യുടെ പങ്ക്….

Actress Attack Case Verdict, WCC Facebook Post: നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഡബ്ല്യുസിസി പങ്കുവച്ച കുറിപ്പും ചർച്ചയാവുകയാണ്. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പാണ് അവസാനിക്കാൻ പോകുന്നതെന്ന് കുറിപ്പിൽ പറയുന്നു.

Actress Attack Case: 3215 ദിവസത്തെ കാത്തിരിപ്പ്, നീതിക്കായുള്ള പോരാട്ടത്തിൽ ഡബ്ല്യുസിസിയുടെ പങ്ക്....

WCC Fb Post

Published: 

08 Dec 2025 | 10:52 AM

കേരളത്തെയും മലയാള സിനിമയേയും ഒന്നടങ്കം ഞെട്ടിച്ച ക്രൂരതയിൽ വിധി ഇന്ന്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പേർ പ്രതികളായ കേസിൽ വിധി വരുമ്പോൾ അവസാനിക്കുന്നത് എട്ട് വർഷത്തെ കാത്തിരിപ്പാണ്. പൾസർ സുനിയുടെയും ദിലീപിന്റെയും അറസ്റ്റും ജാമ്യവും വർഷങ്ങളായി തുടർന്ന വാദവിസ്താരങ്ങളുമെല്ലാം കേരളം ഞെട്ടലോടെയാണ് കണ്ടത്. എന്നാൽ ഈ കലുഷിതമായ അന്തരീക്ഷം സാക്ഷ്യം വഹിച്ചത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒരു വനിതാ കൂട്ടായ്മ പിറവിക്കാണ്.

നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഡബ്ല്യുസിസി പങ്കുവച്ച കുറിപ്പും ചർച്ചയാവുകയാണ്. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പാണ് അവസാനിക്കാൻ പോകുന്നതെന്നും നടി കാണിച്ച ധൈര്യത്തിനും പ്രതിരോധത്തിനും സമാനതകൾ ഇല്ലെന്നുമാണ് ‘അവൾക്കൊപ്പം’ എന്ന ഹാഷ്ടാഗിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

 

അതിജീവിതയുടെ പോരാട്ടത്തിൽ ‘ഡബ്ല്യുസിസി’യുടെ പങ്ക്

 

2017 ഫെബ്രുവരി 17-ന് കൊച്ചിയിൽ കാറിനുള്ളിൽ പ്രമുഖ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടു. തൊട്ടടുത്ത ദിവസം നടിക്ക് നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഒത്തുകൂടി. അവിടെ വച്ച് ‘ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണ്’,  എന്ന മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ കേസിന്റ ​ഗതി മാറ്റി.

അതിജീവിതയോടൊപ്പം എന്ന നിലയിൽ സിനിമാ മേഖലയിലെ സ്ത്രീകൾക്കിടയിൽ ഒരു അനൗപചാരിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആയിട്ടാണ് ഡബ്ല്യുസിസി കൂട്ടായ്മ ആരംഭിച്ചത്. പിന്നീട് അതൊരു സംഘടനയായി വളർന്നു.

ALSO READ: നായകന്‍ വില്ലനാകുമോയെന്ന് ഇന്നറിയാം; നടിയെ ആക്രമിച്ച കേസില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം

2017 മെയിൽ പത്തോളം വനിതാ ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിക്കുകയും ചെയ്തു.

2017 നവംബർ 1ന് ‘വിമൻ ഇൻ സിനിമ കളക്ടീവ് ഫൗണ്ടേഷൻ’ എന്ന പേരിൽ ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. നടിമാർ, സംവിധായകർ, എഴുത്തുകാർ, ടെക്നീഷ്യൻസ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ സംഘടയിൽ അംഗങ്ങളായി.

അതിജീവിതയ്ക്ക് പൂർണമായ പിന്തുണ നൽകി. കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ ‘അമ്മ’യുടെ നീക്കത്തെ ശക്തമായി എതിർത്തു.

കൂടാതെ സിനിമാമേഖലയിൽ ആഭ്യന്തര പരാതി പരിഹാര സമിതി (ICC) വേണമെന്ന ആവശ്യം ഉന്നയിച്ചതും ഡബ്ല്യുസിസി ആണ്. ഡബ്ല്യുസിസിയുടെ ഹർജിയെ തുടർന്ന്, 50-ൽ അധികം ജീവനക്കാരുള്ള സിനിമാ നിർമ്മാണ യൂണിറ്റുകളിൽ ഐസിസി രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

 

ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

 

 

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ