KrishnaPrabha: 5ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ABVP യിൽ പ്രവർത്തിച്ചവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കണമെന്ന് അറിയില്ലേ? കൃഷ്ണപ്രഭ
Actress KrishnaPrabha: അഞ്ചാം ക്ലാസ് തൊട്ട് എബിവിപിയിൽ പ്രവർത്തിച്ചവരും കോളേജിൽ പോലും പോകാത്ത ആളുകൾ എസ്എഫ്ഐയിൽ പ്രവർത്തിച്ചു എന്നൊക്കെ പറയുന്നത് ട്രോൾ ആയി കണ്ടിട്ടുണ്ട്. ഉള്ളതാണോ എന്നറിയില്ല എന്നാലും ചോദിക്കുകയാണ് ഇത്രയൊക്കെ പ്രവർത്തന പരിചയമുള്ള ആളുകൾക്ക് എന്തുകൊണ്ട് വോട്ടേഴ്സ് ലിസ്റ്റിൽ പേര് കൊടുക്കണം എന്ന കാര്യത്തിൽ അറിവുണ്ടായില്ല എന്നാണ് കൃഷ്ണപ്രഭ ചോദിക്കുന്നത്. ഞാനൊക്കെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എബിവിപി സ്കൂളുകളിൽ ഉണ്ടോ എന്ന് എനിക്കറിയില്ല....

Krishna Prabha
കേരള നിയമസഭ തിരഞ്ഞെടുപ്പിൽ താരങ്ങളുടെ മത്സര പങ്കാളിത്തത്തിനോട് പ്രതികരിച്ച് നടി കൃഷ്ണപ്രഭ. സിനിമാ മേഖലയിൽ നിന്നുള്ള പലരും മത്സരരംഗത്തേക്ക് എത്തിയിട്ടും വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തത് കാരണം സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടതിനെ കുറിച്ചാണ് നടി പ്രതികരിച്ചത്. അഞ്ചാം ക്ലാസ് തൊട്ട് എബിവിപിയിൽ പ്രവർത്തിച്ചവരും കോളേജിൽ പോലും പോകാത്ത ആളുകൾ എസ്എഫ്ഐയിൽ പ്രവർത്തിച്ചു എന്നൊക്കെ പറയുന്നത് ട്രോൾ ആയി കണ്ടിട്ടുണ്ട്.
ഉള്ളതാണോ എന്നറിയില്ല എന്നാലും ചോദിക്കുകയാണ് ഇത്രയൊക്കെ പ്രവർത്തന പരിചയമുള്ള ആളുകൾക്ക് എന്തുകൊണ്ട് വോട്ടേഴ്സ് ലിസ്റ്റിൽ പേര് കൊടുക്കണം എന്ന കാര്യത്തിൽ അറിവുണ്ടായില്ല എന്നാണ് കൃഷ്ണപ്രഭ ചോദിക്കുന്നത്. ഞാനൊക്കെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എബിവിപി സ്കൂളുകളിൽ ഉണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെയൊരു ഭാഗ്യം ഒന്നും ലഭിച്ചിട്ടില്ല. ഇനി എന്റെ അറിവുകേട് ആണോ എന്ന് എനിക്കറിയില്ല.
ALSO READ:ഇപ്പോൾ ആ അച്ഛനെ കൂടി നാറ്റിച്ചില്ലേ? രേണു കിച്ചു ചോദിക്കുമ്പോഴൊക്കെ പൈസ കൊടുക്കും; ജാസി
അപ്പോൾ അന്നുമുതലേ പ്രവർത്തിച്ചിരുന്നു എന്നു പറയുന്ന ആളുകൾക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് വേണമെന്ന കാര്യം അറിയില്ലേ എന്നാണ് കൃഷ്ണപ്രഭ ചോദിക്കുന്നത്. എല്ലാ സെലിബ്രിറ്റികളുടെയും കാര്യമല്ല പറയുന്നത്. എന്നിരുന്നാലും ഇത്തരം ബേസിക് കാര്യങ്ങൾ അറിയാതെ ചാടിയത് ശരിയായില്ല എന്നാണ് അഭിപ്രായം എന്നും കൃഷ്ണപ്രഭ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ നിരവധി സെലിബ്രിറ്റികളാണ് സ്ഥാനാർത്ഥികളായി മാറിയത്. നടി അഞ്ജലി നായർ ട്വന്റി20 യുടെ തൃപ്പൂണിത്തറയിലെ സ്ഥാനാർത്ഥിയാണ്. അത്തരത്തിൽ ലക്ഷ്മി നായരും വീണാ നായരെയും ഒക്കെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരുന്നു എന്നാൽ ഇവർക്കൊന്നും വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിന്റെ പേരിൽ സ്ഥാനാർത്ഥിത്വം തള്ളുകയായിരുന്നു.