Govind Vasantha: ‘കമൽ സാറിനെക്കൊണ്ട് പാടാൻ കഴിയുമോ എന്ന ടെൻഷനുണ്ടായിരുന്നു’; ഗോവിന്ദ് വസന്ത

Govind Vasantha: പ്രേംകുമാറിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മെയ്യഴകൻ. കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോവിന്ദ് വസന്തയായിരുന്നു.

Govind Vasantha: കമൽ സാറിനെക്കൊണ്ട് പാടാൻ കഴിയുമോ എന്ന ടെൻഷനുണ്ടായിരുന്നു; ഗോവിന്ദ് വസന്ത

കമൽഹാസൻ, ഗോവിന്ദ് വസന്ത

Published: 

11 May 2025 | 01:55 PM

ഇന്ത്യയിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് ഗോവിന്ദ് വസന്ത. അസുരവിത്ത് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയാണ് ഗോവിന്ദ് വസന്ത സിനിമയിലേക്ക് വരുന്നത്. ഇപ്പോഴിതാ മെയ്യഴകൻ എന്ന ചിത്രത്തിന് വേണ്ടി കമൽഹാസൻ ആലപിച്ച ഗാനത്തിന്റെ റെക്കോർഡ് അനുഭവം പങ്ക് വയ്ക്കുകയാണ് അദ്ദേഹം.

പ്രേംകുമാറിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മെയ്യഴകൻ. കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോവിന്ദ് വസന്തയായിരുന്നു.

ചിത്രത്തിലെ യാരോ ഇവൻ യാരോ എന്ന കമൽ ഹാസൻ ആലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ.ആർ റഹ്മാന്റെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിംഗ്. കമൽഹാസിന്റെ ശബ്ദം ആ പാട്ടിനെ മികച്ചതാക്കിയെന്ന് ഗോവിന്ദ് വസന്ത പറയുന്നു. ആ ഗാനം കമൽ ഹാസൻ സാർ പാടിയത് സിനിമ്ക്ക് വലിയൊരു മൈലേജായിരുന്നു. ഒരുപാട് ഇമോഷൻസിലൂടെ കടന്ന് പോകുന്ന പാട്ടാണിത്. സാറിന്റെ ശബ്ദം അതിനെ സഹായിച്ചു.

ആ പാട്ടിൽ ഹൈ പിച്ചിൽ പാടേണ്ട ഒരു പോർഷനുണ്ട്. കമൽ സാർ അതിനെ എങ്ങനെ അപ്രോച്ച് ചെയ്യുമെന്ന സംശയമുണ്ടായിരുന്നു. എനിക്ക് ഒട്ടും കോൺഫിഡൻസ് ഇല്ലായിരുന്നു. എന്നാൽ സാർ അത് സിംപിളായി ഹാൻഡിൽ ചെയ്തു. പൊയ്യാനാ വാഴ്വേ വാഴ്വാകാ എന്ന വരി ഡൗണായി പാടിയത് സാറിന്റെ കോൺട്രിബ്യൂഷനായിരുന്നു. പാട്ട് കേട്ടപ്പോൾ കാർത്തി ഉൾപ്പെടെ പലരും കരഞ്ഞുവെന്നും അദ്ദേഹം ഓർമിച്ചു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ഗോവിന്ദ് വസന്ത.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരംഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു; ഗ്ലാമി ഗംഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍