Harisree Ashokan: ‘ആ പ്രൊഡ്യൂസര്‍ എന്നെ ചതിച്ചു, പെങ്ങള്‍ കമ്മല്‍ പണയം വെച്ചാണ് പെട്ടിയും ഡ്രെസ്സുമെല്ലാം വാങ്ങി തന്നത്‌’

Harisree Ashokan About His Career: കോമഡി വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ വളര്‍ന്നത്. പഞ്ചാബ് ഹൗസില്‍ അവതരിപ്പിച്ച രമണന്‍ അവസരങ്ങളുടെ വാതില്‍ തുറന്നുകൊടുത്തു. ഏറെ നാളുകള്‍ക്ക് ശേഷം വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഹരിശ്രീ അശോകന്‍.

Harisree Ashokan: ആ പ്രൊഡ്യൂസര്‍ എന്നെ ചതിച്ചു, പെങ്ങള്‍ കമ്മല്‍ പണയം വെച്ചാണ് പെട്ടിയും ഡ്രെസ്സുമെല്ലാം വാങ്ങി തന്നത്‌

ഹരിശ്രീ അശോകന്‍

Published: 

23 Jun 2025 | 05:30 PM

1986ല്‍ പപ്പന്‍ പ്രിയപ്പെട്ടന്‍ എന്ന സിനിമയിലൂടെയാണ് ഹരിശ്രീ അശോകന്‍ സിനിമയിലേക്ക് എത്തുന്നത്. ഹരിശ്രീ എന്ന മിമിക്‌സ് ട്രൂപ്പാണ് അദ്ദേഹത്തെ സിനിമയിലേക്ക് എത്തിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹരിശ്രീ അശോകന്‍ എന്ന നടന് സാധിച്ചു.

കോമഡി വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ വളര്‍ന്നത്. പഞ്ചാബ് ഹൗസില്‍ അവതരിപ്പിച്ച രമണന്‍ അവസരങ്ങളുടെ വാതില്‍ തുറന്നുകൊടുത്തു. ഏറെ നാളുകള്‍ക്ക് ശേഷം വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഹരിശ്രീ അശോകന്‍.

കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗത്തില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത്. ഇത് അദ്ദേഹത്തിന് കയ്യടി നേടി കൊടുക്കുകയാണ്. എന്നാല്‍ ചാന്‍സ് ചോദിച്ച് നടന്ന സമയത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍.

താന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ മസ്ദൂര്‍ ആയി ജോലി ചെയ്യുന്ന സമയത്ത് സിനിമാ മോഹവുമായി ചാന്‍സ് ചോദിച്ച് നടക്കുകയായിരുന്നു. ആ സമയത്ത് ഒരു നിര്‍മാതാവ് തന്നോട് മദ്രാസിലേക്ക് പോകാനായി പറഞ്ഞു. പെങ്ങള്‍ അവളുടെ കമ്മല്‍ പണയം വെച്ചാണ് പോകാനായി പെട്ടിയും ഡ്രെസ്സുമൊക്കെ വാങ്ങി തന്നതെന്ന് അദ്ദേഹം പറഞ്ഞു.

മദ്രാസില്‍ എത്തി രണ്ട് ദിവസം വെറുതെയിരുന്നു. തിരിച്ച് വരാനുള്ള ടിക്കറ്റ് പോലും തന്നില്ല. അന്ന് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു. പിന്നീട് നാലാള്‍ അറിയുന്ന നിലയില്‍ എത്തിയപ്പോള്‍ അയാള്‍ തന്റെ ഡേറ്റ് ചോദിച്ചു വന്നു. പട്ടിണി കിടന്നാലും തന്റെ സിനിമയില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞു.

Also Read: Sibi Malayil: ‘മുത്താരംകുന്ന് പിഒ ചെയ്യാന്‍ ഊര്‍ജ്ജം തന്നത് ആ വാക്കുകള്‍; അത് വലിയ വിജയമായില്ല’

എന്നാല്‍ ഇപ്പോള്‍ അന്ന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് തോന്നുന്നു. അറിയപ്പെടാത്ത ആള്‍ ആയപ്പോള്‍ അയാള്‍ തന്നോട് അങ്ങനെ പെരുമാറി. ആവശ്യമെന്ന് തോന്നിയപ്പോള്‍ പിന്നീട് അന്വേഷിച്ച് വന്നു. അത് ഓരോരുത്തരുടെയും ജന്മസ്വഭാവമാണെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍