Harisree Ashokan: ‘ആ പ്രൊഡ്യൂസര്‍ എന്നെ ചതിച്ചു, പെങ്ങള്‍ കമ്മല്‍ പണയം വെച്ചാണ് പെട്ടിയും ഡ്രെസ്സുമെല്ലാം വാങ്ങി തന്നത്‌’

Harisree Ashokan About His Career: കോമഡി വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ വളര്‍ന്നത്. പഞ്ചാബ് ഹൗസില്‍ അവതരിപ്പിച്ച രമണന്‍ അവസരങ്ങളുടെ വാതില്‍ തുറന്നുകൊടുത്തു. ഏറെ നാളുകള്‍ക്ക് ശേഷം വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഹരിശ്രീ അശോകന്‍.

Harisree Ashokan: ആ പ്രൊഡ്യൂസര്‍ എന്നെ ചതിച്ചു, പെങ്ങള്‍ കമ്മല്‍ പണയം വെച്ചാണ് പെട്ടിയും ഡ്രെസ്സുമെല്ലാം വാങ്ങി തന്നത്‌

ഹരിശ്രീ അശോകന്‍

Published: 

23 Jun 2025 17:30 PM

1986ല്‍ പപ്പന്‍ പ്രിയപ്പെട്ടന്‍ എന്ന സിനിമയിലൂടെയാണ് ഹരിശ്രീ അശോകന്‍ സിനിമയിലേക്ക് എത്തുന്നത്. ഹരിശ്രീ എന്ന മിമിക്‌സ് ട്രൂപ്പാണ് അദ്ദേഹത്തെ സിനിമയിലേക്ക് എത്തിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹരിശ്രീ അശോകന്‍ എന്ന നടന് സാധിച്ചു.

കോമഡി വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ വളര്‍ന്നത്. പഞ്ചാബ് ഹൗസില്‍ അവതരിപ്പിച്ച രമണന്‍ അവസരങ്ങളുടെ വാതില്‍ തുറന്നുകൊടുത്തു. ഏറെ നാളുകള്‍ക്ക് ശേഷം വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഹരിശ്രീ അശോകന്‍.

കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗത്തില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത്. ഇത് അദ്ദേഹത്തിന് കയ്യടി നേടി കൊടുക്കുകയാണ്. എന്നാല്‍ ചാന്‍സ് ചോദിച്ച് നടന്ന സമയത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍.

താന്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ മസ്ദൂര്‍ ആയി ജോലി ചെയ്യുന്ന സമയത്ത് സിനിമാ മോഹവുമായി ചാന്‍സ് ചോദിച്ച് നടക്കുകയായിരുന്നു. ആ സമയത്ത് ഒരു നിര്‍മാതാവ് തന്നോട് മദ്രാസിലേക്ക് പോകാനായി പറഞ്ഞു. പെങ്ങള്‍ അവളുടെ കമ്മല്‍ പണയം വെച്ചാണ് പോകാനായി പെട്ടിയും ഡ്രെസ്സുമൊക്കെ വാങ്ങി തന്നതെന്ന് അദ്ദേഹം പറഞ്ഞു.

മദ്രാസില്‍ എത്തി രണ്ട് ദിവസം വെറുതെയിരുന്നു. തിരിച്ച് വരാനുള്ള ടിക്കറ്റ് പോലും തന്നില്ല. അന്ന് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു. പിന്നീട് നാലാള്‍ അറിയുന്ന നിലയില്‍ എത്തിയപ്പോള്‍ അയാള്‍ തന്റെ ഡേറ്റ് ചോദിച്ചു വന്നു. പട്ടിണി കിടന്നാലും തന്റെ സിനിമയില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞു.

Also Read: Sibi Malayil: ‘മുത്താരംകുന്ന് പിഒ ചെയ്യാന്‍ ഊര്‍ജ്ജം തന്നത് ആ വാക്കുകള്‍; അത് വലിയ വിജയമായില്ല’

എന്നാല്‍ ഇപ്പോള്‍ അന്ന് അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് തോന്നുന്നു. അറിയപ്പെടാത്ത ആള്‍ ആയപ്പോള്‍ അയാള്‍ തന്നോട് അങ്ങനെ പെരുമാറി. ആവശ്യമെന്ന് തോന്നിയപ്പോള്‍ പിന്നീട് അന്വേഷിച്ച് വന്നു. അത് ഓരോരുത്തരുടെയും ജന്മസ്വഭാവമാണെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം