Mammootty: ആ പാട്ട് ഇപ്പോഴും ആളുകള്‍ പാടി നടക്കുന്നതില്‍ സന്തോഷം, വേറെ വൈബ് തന്നെയായിരുന്നു അത്: അഫ്‌സല്‍

Singer Afsal Says About Mammootty's Balram vs. Tharadas Movie Songs: മമ്മൂട്ടിക്ക് പുറമെ കത്രീന കൈഫ്, വാണി വിശ്വനാഥ്, മുകേഷ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളും ഹിറ്റുകളായി മാറി. ജാസി ഗിഫ്റ്റായിരുന്നു ചിത്രത്തിന്റെ മ്യൂസിക്.

Mammootty: ആ പാട്ട് ഇപ്പോഴും ആളുകള്‍ പാടി നടക്കുന്നതില്‍ സന്തോഷം, വേറെ വൈബ് തന്നെയായിരുന്നു അത്: അഫ്‌സല്‍

അഫ്‌സല്‍

Updated On: 

21 Mar 2025 | 11:44 AM

മമ്മൂട്ടിയെ നായകനാക്കി 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അതിരാത്രം. 1991ല്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന പേരില്‍ മറ്റൊരു ചിത്രവും പുറത്തിറങ്ങിയിരുന്നു. ഈ ചിത്രങ്ങളുടെ ക്രോസ് ഓവറായി 2006ല്‍ എത്തയ സിനിമയാണ് ബല്‍റാം വേഴ്‌സസ് താരാദാസ്. ഇരട്ട വേഷങ്ങളിലാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത്. ഒന്ന് പോലീസ് ഓഫീസറായ ബല്‍റാം ആയും രണ്ട് അധോലോക നായകന്‍ താരാദാസുമായിരുന്നു.

മമ്മൂട്ടിക്ക് പുറമെ കത്രീന കൈഫ്, വാണി വിശ്വനാഥ്, മുകേഷ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളും ഹിറ്റുകളായി മാറി. ജാസി ഗിഫ്റ്റായിരുന്നു ചിത്രത്തിന്റെ മ്യൂസിക്.

ഇപ്പോഴിതാ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തില്‍ പാട്ട് പാടിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഗായകന്‍ അഫ്‌സല്‍. ഗ്രൂപ്പ് സോങ് പോലെ എല്ലാ ഗായകരും ഒരുമിച്ചെത്തി ആഘോഷിച്ച് പാടിയ പാട്ടാണ് ബല്‍റാം വേഴ്‌സസ് താരാദാസിലെ എന്നാണ് അഫ്‌സല്‍ പറയുന്നത്.

മത്താപ്പൂവേ എന്ന പാട്ട് പാടിയതിനെ കുറിച്ചാണ് അഫ്‌സല്‍ സംസാരിക്കുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

കല്യാണത്തിനുള്ള പാട്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ ഗ്രൂപ്പ് സോങ് പോലെയായിരുന്നു പാടിയിരുന്നത്. താനും റിമിയും അന്‍വര്‍ സാദത്തുമായിരുന്നു പാട്ട് പാടിയിരുന്നത്. മൂന്നുപേരും ചേര്‍ന്ന് പാടാന്‍ ഇരുന്നപ്പോള്‍ താനും കൂടാമെന്ന് ജാസി ഗിഫ്റ്റ് പറയുകയായിരുന്നുവെന്ന് അഫ്‌സല്‍ പറയുന്നു.

Also Read: Empuraan: അബ്രാം മോഹന്‍ലാല്‍ ഖുറേഷി മമ്മൂട്ടി; എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ഹിന്റ് ഉറപ്പെന്ന് ആരാധകര്‍

ജാസിയും കൂടെ പാടി. മമ്മൂക്കയാണ് സിനിമയില്‍ മെയിന്‍. കത്രീന കൈഫ് ഉള്‍പ്പെടെ വലിയ താരനിര ഉണ്ടായിരുന്നു. അന്ന് തങ്ങള്‍ ഒരുമിച്ച് സ്റ്റുഡിയോയില്‍ പോയിട്ടാണ് ആ പാട്ടുപാടിയത്. ആ വൈബ് വേറെ തന്നെയായിരുന്നു.

നമ്മളും നല്ല രീതിയില്‍ ആഘോഷിച്ച് തന്നെയായിരുന്നു പാട്ടുപാടിയത്. ആ കാലത്ത് തന്നെ എല്ലാവരും ആ പാട്ട് ശ്രദ്ധിച്ചിരുന്നു. ഇപ്പോഴുള്ള പിള്ളേര്‍ക്കും ഇഷ്ടമാണെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമെന്നും അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു