Renji Panicker – Revathi: ഡബ്ള്യു.സി.സിയെ വിമർശിച്ചു; സിനിമ കോൺക്ലേവിൽ ഏറ്റുമുട്ടി രഞ്ജി പണിക്കരും രേവതിയും

Renji Panicker and Revathi Dispute: ഡബ്ള്യു.സി.സി മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും സിനിമയിൽ വേറെയും സംഘടനകൾ ഉണ്ടെന്നുമായിരുന്നു രഞ്ജി പണിക്കരുടെ വാദം.

Renji Panicker - Revathi: ഡബ്ള്യു.സി.സിയെ വിമർശിച്ചു; സിനിമ കോൺക്ലേവിൽ ഏറ്റുമുട്ടി രഞ്ജി പണിക്കരും രേവതിയും

രേവതി, രഞ്ജി പണിക്കർ

Updated On: 

02 Aug 2025 | 06:34 PM

തിരുവനന്തപുരത്ത് നടക്കുന്ന സിനിമ കോൺക്ലേവിൽ ഏറ്റുമുട്ടി രഞ്ജി പണിക്കരും നടി രേവതിയും. ഡബ്ള്യു.സി.സിയെ രഞ്ജി പണിക്കർ വിമർശിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഡബ്ള്യു.സി.സി മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു രഞ്ജി പണിക്കരുടെ വാദം. സിനിമയിൽ ലിംഗസമത്വം അംഗീകരിക്കപ്പെട്ടത് ഡബ്ള്യുസിസിയുടെ നിലപാടുകൾ കാരണമാണെന്ന് രേവതിയും തിരിച്ചടിച്ചു. റിപ്പോർട്ടർ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡബ്ള്യു.സി.സി മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും സിനിമയിൽ ഫെഫ്ക ഉൾപ്പടെ വേറെയും സംഘടനകൾ ഉണ്ടെന്നുമായിരുന്നു രഞ്ജി പണിക്കർ കോൺക്ലേവിൽ പറഞ്ഞത്. ഇതിന് മറുപടിയായി സിനിമയിൽ ലിംഗസമത്വം അംഗീകരിക്കപ്പെട്ടതും വനിതകൾക്ക് പ്രാതിനിധ്യം കിട്ടിയതും ഡബ്ള്യു.സി.സിയുടെ ഇടപെടൽ കാരണമാണെന്ന് രേവതിയും തിരിച്ചടിച്ചു.

സിനിമ മേഖലയിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം തടയുന്നതിന്റെ ഭാഗമായി പുതിയ നയം രൂപീകരിക്കുന്നതിനുള്ള ചർച്ചയിൽ ആദ്യം ലിംഗസമത്വം സംബന്ധിച്ച വിഷയത്തിൽ ചർച്ച നടന്നിരുന്നു. അതിൽ നടി രേവതിയും രഞ്ജി പണിക്കരും ഉൾപ്പടെ പത്തോളം പേർ പങ്കെടുത്തു. ആ ചർച്ചയിലാണ് രഞ്ജി പണിക്കർ ഡബ്ല്യൂ.സി.സിയെ വിമർശിച്ചത്. ഇതോടെയാണ് എതിർപ്പുമായി രേവതി രംഗത്തെത്തിയത്. മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിച്ചതിനുള്ള അവസരം ഒരുങ്ങിയത് ഡബ്ള്യു.സി.സിയുടെ നിലപാട് കൊണ്ടാണെന്ന് പറഞ്ഞ രേവതി, ഇന്ന് വേദിയിൽ ഇത്രയേറെ വനിതകൾ ഇരിക്കുന്നതിന് പിന്നിലും ഡബ്ള്യു.സി.സിയാണെന്ന് വാദിച്ചു.

ALSO READ: ‘അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ’; അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും

സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായാണ് ദ്വിദിന കോൺക്ലേവ് സംഘടിപ്പിച്ചത്. കേരള നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് കോൺക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘടനം നിർവഹിച്ചത്. മോഹൻലാലും സുഹാസിനി മണിരത്‌നവും സമ്മേളനത്തിൽ മുഖ്യാതിഥികളായി. ചലച്ചിത്രമേഖലയുടെ വിവിധവശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്നതിനായി  സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒന്‍പതോളം വിഷയങ്ങളിൽ ചർച്ച നടക്കും.

Follow Us
Related Stories
Patriot: നാഷണല്‍ സിനിമയാക്കാന്‍ എന്തിനാ പുറത്തുള്ള താരങ്ങള്‍, ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി
Gireesh Puthenchery: വഴിമധ്യേ ഷാപ്പിൽ കയറി ഫോൺ പണയം വെച്ച് മദ്യപിക്കുകയായിരുന്നു… ​ഗിരീഷ് പുത്തഞ്ചേരിയെപ്പറ്റി തുറന്നു പറഞ്ഞ് ഇഗ്നേഷ്യസ്
Vijay-Sangeetha Divorce: സം​ഗീത കഴിഞ്ഞ വർഷം വിവാഹമോചന ഹർജി നൽകിയതാണ്, ഇപ്പോഴത്തെ ചർച്ചകൾ രാഷ്ട്രീയ അജണ്ട – വിജയിയുടെ പിതാവ്
Parvathy Thiruvothu: മമ്മൂക്കയ്ക്ക് എല്ലാവരും തുല്യരാണ്, മോഹൻലാൽ ആണെങ്കിൽ…; മഹാനടന്മാരെ കുറിച്ച് പാർവതി തിരുവോത്ത്
Sajna Noor: എനിക്കും ഫിറോസ് ഇക്കയ്ക്കും ഇല്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്, എന്ത് മോശമാണ്; ആഞ്ഞടിച്ച് സജ്‍ന നൂർ
Ramesh Pisharady: തോറ്റാൽ എന്ത് സംഭവിക്കും? രമേഷ് പിഷാരടി പറയുന്നു
ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഒരു കഷ്ണം കർപ്പൂരം മതി
മരുന്ന് കഴിച്ചശേഷം ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌നമുണ്ടാകുമോ?
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്