Sandra Thomas: ‘നിന്റെ ഭാഗത്താണ് ശരി; പക്ഷെ തനിക്ക് വേറെ നിവർത്തിയില്ലെന്ന് വരണാധികാരി പറഞ്ഞു’; സാന്ദ്ര തോമസ്

Sandra Thomas on Producers Association Rejection: തന്റെ നാമനിർദേശ പത്രിക തള്ളുമെന്ന് നേരത്തെ തന്നെ പറയുന്നത് കേട്ടു. ഇതിന്റെ സത്യാവസ്ഥ അറിയാനായി താൻ വരണാധികാരിയെ പോയി കണ്ടിരുന്നുവെന്ന് സാന്ദ്ര തോമസ് പറയുന്നു.

Sandra Thomas: നിന്റെ ഭാഗത്താണ് ശരി; പക്ഷെ തനിക്ക് വേറെ നിവർത്തിയില്ലെന്ന് വരണാധികാരി പറഞ്ഞു; സാന്ദ്ര തോമസ്

Sandra Thomas

Published: 

06 Aug 2025 | 11:55 AM

പർദ്ദ ധരിച്ച് നോമിനേഷൻ കൊടുക്കാൻ പോയതിനെ കുറിച്ച് മനസുതുറന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. തന്റെ നിസ്സഹായവസ്ഥയിൽ നിന്നാണ് താൻ അത്തരമൊരു വേഷം ധരിച്ച് നോമിനേഷൻ കൊടുക്കാൻ പോയതെന്ന് സാന്ദ്ര പറയുന്നു. തനിക്ക് മത്സരിക്കാൻ യോഗ്യത ഉണ്ടെന്ന് വരണാധികാരി അംഗീകരിച്ചിട്ടും തന്റെ നാമനിർദേശ പത്രിക സ്വീകരിക്കില്ലെന്ന് അവർ പറഞ്ഞതായി സാന്ദ്ര കൂട്ടിച്ചേർത്തു. വൺ ഇന്ത്യയോടായിരുന്നു താരത്തിന്റെ പ്രതികരണം.

തന്റെ നാമനിർദേശ പത്രിക തള്ളുമെന്ന് നേരത്തെ തന്നെ പറയുന്നത് കേട്ടു. ഇതിന്റെ സത്യാവസ്ഥ അറിയാനായി താൻ വരണാധികാരിയെ പോയി കണ്ടിരുന്നുവെന്ന് സാന്ദ്ര തോമസ് പറയുന്നു. താൻ കയറി ചെന്നപ്പോൾ തന്നെ തനിക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതെങ്ങനെയാണ് സാറിന് അറിയുന്നതെന്ന് താൻ അങ്ങോട്ട് ചോദിച്ചു. രണ്ട് പടമല്ലേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു മറുപടി. അപ്പോൾ, താൻ ഒൻപത് സിനിമകൾ സെൻസർ ചെയ്തിട്ടുള്ള നിർമ്മാതാവാണെന്ന് പറഞ്ഞ് സെൻസർ സർട്ടിഫിക്കറ്റുകളെല്ലാം അദ്ദേഹത്തെ കാണിച്ചു കൊടുത്തു. അദ്ദേഹത്തിന് അത് എതിർക്കാൻ പറ്റിയിലെന്നും സാന്ദ്ര തോമസ് പറയുന്നു.

അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും അവിടെ ഉണ്ടായിരുന്നു. തന്റെ ഭാഗത്താണ് നൂറ് ശതമാനം ശരി, പക്ഷെ തനിക്ക് വേറെ നിർവർത്തിയില്ലെന്ന് വരണാധികാരി പറഞ്ഞുവെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. അവരുടെ കൂടെ 25 വർഷമായി നിൽക്കുന്ന ഒരാൾ എന്നുള്ള നിലയിൽ അവരെ സപ്പോർട്ട് ചെയ്യാൻ മാത്രമേ തനിക്ക് നിവർത്തിയുള്ളൂവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. അദ്ദേഹത്തിന്റെ മുന്നിലിരുന്ന് താൻ കരഞ്ഞുവെന്നും സാന്ദ്ര പറയുന്നു. ഒടുവിൽ സാറിന്റെ മനസാക്ഷിക്ക് അനുസരിച്ച് ചെയ്യൂ എന്ന് പറഞ്ഞ് താൻ അവിടെനിന്നും ഇറങ്ങിയെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.

ALSO READ: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മമ്മൂട്ടിയുടെ വീട്ടുപണി ചെയ്യുന്നയാൾ’; സാന്ദ്ര തോമസ് അഭിമുഖത്തിൽ

അവിടെ നിന്ന് ഇറങ്ങിയപ്പോൾ തന്റെ അമ്മ പറഞ്ഞു ഇനി ഇവരുടെയൊക്കെ മുന്നിൽ പോകണമെങ്കിൽ പർദ്ദ ഇടേണ്ടിവരുമല്ലോ എന്ന്. അപ്പോഴാണ് താനും ചിന്തിച്ചത്, ഇതെല്ലാം ആളുകൾ അറിയണം എന്ന്. ഇവിടെ സംഭവിക്കുന്നത് എല്ലാവരും അറിയണം. അങ്ങനെയാണ് പർദ്ദയിട്ട് നോമിനേഷൻ കൊടുക്കാൻ പോയതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

“ഞാൻ ഒരു സ്ത്രീയാണ് എനിക്ക് പൊരുതുന്നതിനും ഫൈറ്റ് ചെയ്യുന്നതിനും എല്ലാത്തിനും പരിധികളില്ലേ? എന്റെ ഗതികേടിന്റെ അങ്ങേ അറ്റമാണ് ഞാൻ അങ്ങനെ വേഷം ധരിച്ച് പോയത്. അപ്പോഴും അവർ അവിടെ എന്നെ ഒരു കോമഡി പീസായി കണ്ടു. പക്ഷെ എന്നെ അങ്ങനെ ആക്കിയത് ആരാണ്? എന്നെ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത് ആരാണ്? ഈ പറയുന്ന നിർമ്മാതാക്കൾ തന്നെയാണ്” എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.

Related Stories
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം