Vijayaraghavan: ‘അമ്മ മരിച്ച ശേഷം അച്ഛൻ കുട്ടിയെ പോലെയായിരുന്നു, നിർബന്ധിച്ചാണ് ഗോഡ് ഫാദറിൽ അഭിനയിപ്പിച്ചത്’; വിജയരാഘവൻ

Vijayaraghavan Talks About Father N N Pillai: അമ്മ മരിച്ച ശേഷം ഇരുപത്തിരണ്ടു ദിവസത്തോളം അച്ഛൻ ഭക്ഷണം പോലും കഴിക്കാതിരുന്നുവെന്ന് പറയുകയാണ് വിജയരാഘവൻ.

Vijayaraghavan: അമ്മ മരിച്ച ശേഷം അച്ഛൻ കുട്ടിയെ പോലെയായിരുന്നു, നിർബന്ധിച്ചാണ് ഗോഡ് ഫാദറിൽ അഭിനയിപ്പിച്ചത്; വിജയരാഘവൻ

വിജയരാഘവൻ, എൻ എൻ പിള്ള

Updated On: 

16 Sep 2025 | 02:06 PM

മലയാളികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒരു കഥാപാത്രമാണ് ‘ഗോഡ്ഫാദർ’ എന്ന സിനിമയിലെ അഞ്ഞൂറാൻ. നടനും നാടകകൃത്തും നാടക സംവിധായകനുമെല്ലാം ആയ എൻഎൻ പിള്ളയാണ് ആ കഥാപാത്രം അവതരിപ്പിച്ചത്. ഇപ്പോഴിതാ, അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ വിജയരാഘവൻ.

അമ്മ മരിച്ച ശേഷം ഇരുപത്തിരണ്ടു ദിവസത്തോളം അച്ഛൻ ഭക്ഷണം പോലും കഴിക്കാതിരുന്നുവെന്ന് പറയുകയാണ് വിജയരാഘവൻ. ഉറക്കത്തിൽ അച്ഛൻ ഏങ്ങൽ അടിച്ചുകരയുമായിരുന്നു എന്നും ആ സമയം തങ്ങളെല്ലാവരും ഏറെ ഭയന്ന് പോയിരുന്നുവെന്നും നടൻ പറയുന്നു. തങ്ങളുടെ നിർബന്ധ പ്രകാരമാണ് അച്ഛൻ ഗോഡ്ഫാദർ സിനിമയിൽ അഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വള’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു വിജയരാഘവൻ മനസുതുറന്നത്‌.

“അമ്മ മരിച്ച ശേഷമാണ് അച്ഛനെ ഗോഡ്ഫാദറിൽ അഭിനയിക്കാൻ വിളിച്ചത്. ഞങ്ങളുടെ നിർബന്ധപ്രകാരമാണ് അദ്ദേഹം പോയി അഭിനയിച്ചത്. അമ്മയുടെ മരണ ശേഷം അച്ഛൻ ഉറക്കത്തിൽ കൊച്ചു കുട്ടികളെ പോലെ ഏങ്ങലടിക്കുമായിരുന്നു. ലോകം കണ്ട മനുഷ്യൻ, യുദ്ധത്തിൽ പങ്കെടുത്ത മനുഷ്യൻ, ഒരു പത്ത് ജന്മത്തിലെ ജീവിതം ഒരു ജന്മത്തിൽ തീർത്ത വ്യക്തി. അത്രയും ശക്തനായ ഒരു വ്യക്തിയാണ് അമ്മ മരിച്ചപ്പോൾ കൊച്ചുകുട്ടിയെ പോലെ ഏങ്ങലടിച്ച് കരഞ്ഞത്. അതിനെ പ്രണയം എന്നാണോ സ്നേഹം എന്നാണോ വിശേഷിപ്പിക്കേണ്ടത്” വിജയരാഘവൻ ചോദിക്കുന്നു.

ALSO READ: ‘മോഹൻലാൽ നമ്മുടെ കുടുംബം നോക്കുമെന്ന് പറഞ്ഞു, പക്ഷെ തിരിഞ്ഞ് നോക്കിയില്ല’; ശാന്തി വില്യംസ്

അച്ഛനെ വിവാഹം കഴിക്കാനായി അമ്മ ഒമ്പത് വർഷത്തോളം കാത്തിരുന്നതിനെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. “അമ്മയെ കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞ് അച്ഛൻ മലേഷ്യയിലേക്ക് പോയപ്പോൾ ‘അമ്മ അച്ഛന് വേണ്ടി ഒമ്പത് വർഷം കാത്തിരുന്നിരുന്നിട്ടുണ്ട്. അവിടെ യുദ്ധത്തിൽ പങ്കെടുത്ത് അച്ഛൻ മരിച്ചുവെന്നാണ് എല്ലാവരും വിചാരിച്ചത്. അമ്മയുടെ അനിയത്തിമാരൊക്കെ വിവാഹം കഴിച്ചപ്പോഴും, അമ്മ അച്ഛൻ വരുന്നതും നോക്കി നിന്ന്. എഴുത്തൊന്നും വരാതെ ഇരുന്നപ്പോൾ മരിച്ചു പോയെന്നാണ് കരുതിയത്. പക്ഷെ അച്ഛൻ എന്തായാലും വരുമെന്ന് പറഞ്ഞ് അമ്മ കാത്തിരുന്നു” എന്നും വിജരാഘവൻ പറഞ്ഞു.

Related Stories
Durga Krishna: ‘പ്രസവശേഷം ഭർത്താവിനെ നഷ്‌ടപ്പെട്ടതായി തോന്നുന്നു’; വിഷാദാവസ്ഥ തുറന്നുപറഞ്ഞ് നടി ദുർഗ കൃഷ്‌ണ
Amritha Rajan: യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗാനം, പാട്ടിന്റെ ഓർമ്മകൾ പങ്കുവെച്ച് അമൃതാ രാജൻ
Tovino Thomas-Basil Joseph: ‘ഇതിലും മികച്ച പിറന്നാൾ ആശംസകൾ സ്വപ്നങ്ങളിൽ മാത്രം’; ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബേസിൽ
Pearle Maaney: ‘രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചു, ഒരു കുഞ്ഞിനെ നഷ്ടമായി, എന്നിട്ടും ഞാൻ സ്ട്രോങ്ങ് ആണ്’; പേളി മാണി
Shruti sharanyam: ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെറ്റ്, പക്ഷേ അത്ര നിഷ്കളങ്കമല്ല’; ഷിംജിത വിഷയത്തിൽ പ്രതികരണവുമായി ശ്രുതി ശരണ്യം
Thudakkam Movie: ‘മുഖം തിരി‍ഞ്ഞു നിൽക്കുന്നത് മോഹൻലാൽ അല്ലേ?’ കൗതുകമുണർത്തി വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ പോസ്റ്റർ
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്