AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AIIMS Bhubaneswar: എട്ടു കിലോഭാരമുള്ള മുഴ നീക്കം ചെയ്ത് ചരിത്രമെഴുതി എയിംസ് ഭുവനേശ്വർ

India’s largest reported kidney mass: വൃക്കകളിൽ സിസ്റ്റുകൾ രൂപപ്പെടുന്ന ഒരു ജനിതക രോഗമാണിത്. ഈ സിസ്റ്റുകൾ കാലക്രമേണ വലുതാവുകയും വൃക്കകളുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

AIIMS Bhubaneswar: എട്ടു കിലോഭാരമുള്ള മുഴ നീക്കം ചെയ്ത് ചരിത്രമെഴുതി എയിംസ് ഭുവനേശ്വർ
Aiims BhubaneswarImage Credit source: https://www.shiksha.com/news/medicine-health-sciences-aiims-bhubaneswar
aswathy-balachandran
Aswathy Balachandran | Published: 31 May 2025 18:10 PM

ഭുവനേശ്വർ: വർഷങ്ങളോളം കിഡ്‌നി രോഗത്തിന്റെ പിടിയിലായിരുന്ന 50 -കാരന്റെ ദുരിതത്തിനാണ് എയിംസ് ഭുവനേശ്വർ പരിഹാരം കണ്ടെത്തിയത്. വർഷങ്ങളായി ഓട്ടോസോമൽ ഡോമിനന്റ് പോളിസിസ്റ്റിക് രോ​ഗത്തിന്റെ പിടിയിലായിരുന്നു ഇയാൾ. അസ്വസ്ഥതകൾ കടുത്തപ്പോഴാണ് ഒടുവിൽ എയിംസ് ഭുവനേശ്വറിൽ എത്തിയത്. അവിടെ നിന്ന് ഓപ്പറേഷന് നിർദ്ദേശിക്കുകയായിരുന്നു. ഡോ. മനോജ് കുമാർ ദാസിന്റെ നേതൃത്വത്തിൽ, അഞ്ച് മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

Also read – ഈ​ഗോ ഒരു ​മാനസിക രോ​ഗമാണോ? തെറ്റിധാരണകൾക്ക് ഉത്തരമിതാ….

ഡോ. സാംബിത് ത്രിപാഥിയും യുവ ഡോക്ടർമാരും, ഡോ. പൂജ ബിഹാനിയുടെ അനസ്തേഷ്യ ടീമും, നഴ്സിംഗ് ഓഫീസർമാരായ ശ്രേയയും പരിണീതയും ചേർന്ന ഒരു സംഘത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രയത്നമാണ് ഈ വിജയത്തിന് പിന്നിൽ. ഇതൊരു മെഡിക്കൽ വിജയം മാത്രമല്ല, ടീം വർക്കിന്റെയും വിശ്വാസത്തിന്റെയും തെളിവാണെന്ന് ഡോ. ദാസ് പറഞ്ഞു. ഈ ശസ്ത്രക്രിയ എയിംസ് ഭുവനേശ്വറിലെ യൂറോളജി വിഭാ​ഗത്തിന്റെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

വൃക്കകളിൽ സിസ്റ്റുകൾ രൂപപ്പെടുന്ന ഒരു ജനിതക രോഗമാണിത്. ഈ സിസ്റ്റുകൾ കാലക്രമേണ വലുതാവുകയും വൃക്കകളുടെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഒരു പാരമ്പര്യ രോഗമാണ്. ഇത് സാധാരണയായി PKD1 അല്ലെങ്കിൽ PKD2 എന്നീ ജീനുകളിലെ തകരാറുകൾ മൂലമാണ് ഉണ്ടാകുന്നത്. ഈ ജീനുകളിൽ ഏതെങ്കിലും ഒന്നിന് തകരാറുണ്ടെങ്കിൽ, മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് ഈ രോഗം പകരാനുള്ള സാധ്യത 50% ആണ്. ഈ രോ​ഗത്തിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ കാര്യമായ ലക്ഷണങ്ങൾ കണ്ടെന്ന് വരില്ല. രോഗം പുരോഗമിക്കുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടുവരാം