Air Marshal Amarpreet Singh: എയർ മാർഷൽ അമർപ്രീത് സിങ് വ്യോമസേനാ മേധാവിയായി നിയമിച്ചു

Air Marshal Amar Preet Singh: 1984 ഡിസംബർ 21നാണ് എയർ മാർഷൽ എപി സിങ് വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ സേവനമാരംഭിക്കുന്നത്. പരിശീലകനായും മികവു തെളിയിച്ചിട്ടുള്ള ഇദ്ദേഹം മോസ്കോയിൽ മിഗ് 29 യുദ്ധവിമാനങ്ങളുടെ നവീകരണ ഘട്ടത്തിൽ പ്രൊജക്ട് മാനേജ്മെന്റ് ടീമിനു നേതൃത്വം നൽകയിട്ടുണ്ട്.

Air Marshal Amarpreet Singh: എയർ മാർഷൽ അമർപ്രീത് സിങ് വ്യോമസേനാ മേധാവിയായി നിയമിച്ചു

എയർ മാർഷൽ അമർപ്രീത് സിങ് (Image Credits: TV9 Bharatvarsh)

Published: 

22 Sep 2024 | 07:27 AM

ന്യൂഡൽഹി: എയർ മാർഷൽ അമർപ്രീത് സിങ് (Air Marshal Amar Preet Singh) വ്യോമസേനയുടെ പുതിയ മേധാവിയായി (chief of air force) ചുമതലയേൽക്കും. നിലവിൽ ഉപമേധാവിയാണ് അദ്ദേഹം. നിലവിലെ സേനാമേധാവിയായ എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെ പിൻഗാമിയായി 30നാണ് അമർപ്രീത് സിങ് ചുമതലയേൽക്കുക. 5000 മണിക്കൂറിലേറെ യുദ്ധവിമാനങ്ങൾ പറത്തി പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിയാണ് അമർപ്രീത് സിങ്.

ALSO READ: ചെെനീസ് അതിർത്തിയിലെ നിരീക്ഷണം ശക്തിപ്പെടുത്തും; അമേരിക്കയിൽ നിന്ന് MQ-9B ഡ്രോണുകൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യ

നാഷനൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, നാഷനൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പരിശീലനം പൂർത്തിയാക്കിയത്. 1984 ഡിസംബർ 21നാണ് എയർ മാർഷൽ എപി സിങ് വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ സേവനമാരംഭിക്കുന്നത്. പരിശീലകനായും മികവു തെളിയിച്ചിട്ടുള്ള ഇദ്ദേഹം മോസ്കോയിൽ മിഗ് 29 യുദ്ധവിമാനങ്ങളുടെ നവീകരണ ഘട്ടത്തിൽ പ്രൊജക്ട് മാനേജ്മെന്റ് ടീമിനു നേതൃത്വം നൽകയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിനാണ് വ്യോമസേനാ ഉപമേധാവിയായി നിയമിതനായത്. അതിന് മുമ്പ് യുപിയിലെ സെൻട്രൽ എയർ കമാൻഡിന്റെ കമാൻഡിങ് ഓഫിസറായിരുന്നു. 2019 ൽ അതി വിശിഷ്ട സേവാ മെഡലും 2023 ൽ പരം വിശിഷ്ട സേവാ മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍