Art of Living : ആർട്ട് ഓഫ് ലിവിംഗ് 45-ാം വാർഷികം ബെംഗളൂരുവിൽ; കലയും ആത്മീയതയും ഒത്തുചേർന്ന മഹത്തായ സംഗമം
ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം ആശ്രമത്തിൽ നടന്ന 'ഇന്റ്യൂഷൻ ഫെസ്റ്റ്' ആയിരുന്നു. കുട്ടികളുടെ കഴിവുകളും മാനസിക ശേഷികളും പ്രകടിപ്പിച്ച ഈ പരിപാടിയിൽ പതിനൊന്നായിരത്തിലധികം കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.ഏറ്റവും അത്ഭുതപ്പെടുത്തിയത് 50 കുട്ടികൾ കണ്ണുകെട്ടി ആശ്രമത്തിലൂടെ വളവുകളും തിരിവുകളും അനായാസം കടന്ന് സൈക്കിൾ ഓടിച്ചതായിരുന്നു.
ബെംഗളൂരു: ആർട്ട് ഓഫ് ലിവിംഗ് 45-ാം വാർഷികം ബെംഗളൂരുവിൽ സമഗ്രമായി ആഘോഷിച്ചു. കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, ചലച്ചിത്ര സംവിധായകൻ രാജ് കുമാർ ഹിറാനി, നിർമ്മാതാക്കളായ സാജിദ് നാദിയാദ്വാല, മഹാവീർ ജെയിൻ, നടൻ വിക്രാന്ത് മാസി, നടനും ഹാസ്യനടനുമായ സുനിൽ ഗ്രോവർ, കവിയും നടനുമായ വിനീത് കുമാർ സിംഗ്, പ്രശസ്ത ഫോട്ടോഗ്രാഫർ അവിനാഷ് ഗോവാരിക്കർ എന്നിവർ ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് ഇൻ്റർനാഷണൽ സെൻ്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ ആത്മീയ അറിവ് ലോകത്തിന് മുന്നിൽ എത്തിക്കുന്നതിലും സമകാലിക സമൂഹത്തിന് കൂടുതൽ ഉപയോഗപ്രദമാക്കുന്നതിലും ഗുരു ( ശ്രീ ശ്രീ രവി ശങ്കർ ) നടത്തിയ ശ്രമങ്ങളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രശംസിച്ചു. ഇത്തരം പ്രബുദ്ധരായ ആളുകൾ തങ്ങൾക്കുവേണ്ടി ജീവിക്കുന്നില്ല. മറ്റുള്ളവരെ ഉയർത്തുക എന്നതാണ് അവരുടെ ജീവിത ലക്ഷ്യം. മഹാനായ ആത്മീയ ഗുരുക്കന്മാരിലൂടെ ദൈവം നിരന്തരം പ്രകടമാകുന്നുണ്ടെന്ന് തിരിച്ചറിയാതെ വിഷ്ണു ഭൂമിയിൽ അവതരിക്കാൻ നാം കാത്തിരിക്കുന്നു. ചിലപ്പോൾ ആദി ശങ്കരാചാര്യരിലൂടെയും, നമ്മുടെ കാലഘട്ടത്തിലും ഗുരുദേവ് രവിശങ്കറിലൂടെയും. അത്തരമൊരു മഹാനായ ആത്മാവിൻ്റെ സാന്നിധ്യത്തിൽ നാം എത്ര ഭാഗ്യവാന്മാരാണെന്ന് തിരിച്ചറിയാൻ പലപ്പോഴും പരാജയപ്പെടുന്നുവെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ർലേക്കർ പറഞ്ഞു
ബീഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ ആർട്ട് ഓഫ് ലിവിംഗിന് 45 വർഷം പൂർത്തിയായതിൽ ആശംസകൾ അറിയിച്ചു. മാനസിക സമ്മർദ്ദ നിവാരണ പരിപാടികൾ, യുവജന ശാക്തീകരണം, ഗ്രാമീണ വികസനം, മാനുഷിക സേവനങ്ങൾ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ സ്വാധീനിച്ച സംഘടനയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
Also Read: Namma Metro: തുംകുരു നമ്മ മെട്രോ പാതയില്‍ 25 സ്റ്റേഷനുകളില്ല; എണ്ണം കുറച്ച് ബിഎംആര്‍സിഎല്‍
“ഈ ആശ്രമം എന്റെ വീടാണ്
ഗുരുദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘വൈറ്റ്’എന്ന ചിത്രത്തിൽ ഗുരുദേവനായി വേഷമിടുന്നതിനെക്കുറിച്ച് നടൻ വിക്രാന്ത് മാസി സംസാരിച്ചു “ഈ ആശ്രമം എന്റെ വീടാണ്. എന്റെ ഗുരുവും എനിക്ക് എല്ലാമെല്ലാമായ വ്യക്തിയുടെ വേഷം ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ആ കഥാപാത്രമായി എന്നെ സ്വീകരിച്ചതിൽ ഞാൻ കൃതജ്ഞതയുള്ളവനാണ്- അദ്ദേഹം പറഞ്ഞു.
നിർമ്മാതാവ് രാജ്കുമാർ ഹിരാനി ഗുരുദേവനുമായുള്ള തന്റെ ദീർഘകാല ബന്ധം ചടങ്ങിൽ അനുസ്മരിച്ചു. ഞാൻ ഇവിടെ വരുമ്പോഴെല്ലാം എനിക്ക് ഒരു പ്രത്യേക ഊർജ്ജം തോന്നുന്നു. സിനിമ ആരംഭിക്കുന്നതിന് മുമ്പ്, സിനിമാ സംഘത്തിലെ ഓരോ അംഗത്തിനും സുദർശന ക്രിയ പഠിപ്പിക്കാറുണ്ടെന്നും ഹിരാനി പറഞ്ഞു. എല്ലാവരെയും അവരിൽ ഒരാളായി തോന്നിപ്പിക്കാനുള്ള ഗുരുദേവന്റെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു. ഞാൻ ആദ്യമായി ഗുരുദേവിനെ കണ്ടുമുട്ടിയപ്പോൾ, എനിക്ക് അൽപ്പം ലജ്ജ തോന്നി. പക്ഷേ അദ്ദേഹം എന്നെ അവരിൽ ഒരാളാക്കി, അദ്ദേഹം പറഞ്ഞു.
ഗുരുദേവനൊപ്പമിരുന്ന ധ്യാനിച്ച സമയം കൊമേഡിയൻ സുനിൽ ഗ്രോവർ ഓർത്തെടുത്തപ്പോൾ. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഗുരുദേവൻ ചെലുത്തിയ സ്വാധീനവും വരാനിരിക്കുന്ന ‘വൈറ്റ്’ എന്ന ചിത്രം ആഴത്തിലുള്ള പ്രചോദനം നൽകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് മഹാവീർ ജെയിൻ പറഞ്ഞു. 70 വർഷമായി നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ദശലക്ഷക്കണക്കിന് നമ്മളെ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ചതിന് അദ്ദേഹം ഗുരുദേവിനെ പ്രശംസിച്ചു.
ഫോട്ടോഗ്രാഫർ അവിനാശ് ഗോവാരിക്കർ ഗുരുദേവനുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും അദ്ദേഹം ദിവസവും ചെയ്യുന്ന സുദർശൻ ക്രിയ പരിശീലനത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ആദ്യമായി ആശ്രമത്തിലേക്ക് വരുന്നുണ്ടെങ്കിലും, അദ്ദേഹത്തെ ഇതിനകം തന്നെ അറിയുന്നതുപോലെയാണ് തോന്നുന്നതെന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു. എല്ലാ ദിവസവും രാവിലെ താൻ സുദർശൻ ക്രിയ പരിശീലിക്കുന്നുണ്ടെന്നും തനിക്ക് അനുഭവപ്പെട്ട പ്രകമ്പനങ്ങൾ വാക്കുകളിൽ വിവരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ചാവ’, ‘മുക്കാബാസ്’ തുടങ്ങിയ ഹിറ്റ് സിനിമകളിൽ അഭിനയിച്ച നടൻ വിനീത് കുമാർ സിംഗ്, ഇവിടെ നേരത്തെ വരേണ്ടതായിരുന്നുവെന്ന് പറഞ്ഞു.
ഇൻ്റ്യൂഷൻ ഫെസ്റ്റ്
ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം ആശ്രമത്തിൽ നടന്ന ‘ഇന്റ്യൂഷൻ ഫെസ്റ്റ്’ ആയിരുന്നു. കുട്ടികളുടെ കഴിവുകളും മാനസിക ശേഷികളും പ്രകടിപ്പിച്ച ഈ പരിപാടിയിൽ പതിനൊന്നായിരത്തിലധികം കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. 50 കുട്ടികൾ കണ്ണുകെട്ടി ആശ്രമത്തിലൂടെ വളവുകളും തിരിവുകളും അനായാസം കടന്ന് സൈക്കിൾ ഓടിച്ചതായിരുന്നു.