Cuttack Violence: സമുദായ സംഘർഷം: കട്ടക്കിൽ ഇൻ്റർനെൻ്റ് വിഛേദിച്ചു; 36 മണിക്കൂർ കർഫ്യൂ

Internet Suspension And Curfew In Cuttack: സമുദായ സംഘർഷത്തെ തുടർന്ന് കട്ടക്കിൽ ഇൻ്റർനെറ്റ് വിഛേദിച്ചു. 36 മണിക്കൂർ കർഫ്യൂവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

Cuttack Violence: സമുദായ സംഘർഷം: കട്ടക്കിൽ ഇൻ്റർനെൻ്റ് വിഛേദിച്ചു; 36 മണിക്കൂർ കർഫ്യൂ

കട്ടക്ക് സംഘർഷം

Published: 

06 Oct 2025 | 07:11 AM

കട്ടക്കിൽ സമുദായ സംഘർഷം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം നടന്ന ദുർഗാ പൂജ ആഘോഷങ്ങളോടനുബന്ധിച്ചാണ് ഒഡീഷയിലെ കട്ടക്കിൽ സമുദായ സംഘർഷമുണ്ടായത്. സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഇവിടെ ഇൻ്റർനെറ്റ് വിഛേദിച്ചിരിക്കുകയാണ്. 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുമുണ്ട്.

ദർഗാ ബസാർ ഏരിയയിലൂടെ റാലി കടന്നുപോകുമ്പോൾ ഉയർന്ന ശബ്ദത്തിലുള്ള സംഗീതം ഉപയോഗിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. പോലീസ് ഭാഷ്യമനുസരിച്ച് ഈ മാസം 4, ശനിയാഴ്ച അർദ്ധരാത്രി 1.30നും രണ്ടിനും ഇടയിലാണ് സംഘർഷമുണ്ടായത്. ദുർഗ വിഗ്രഹം ഒഴുക്കാനുള്ള റാലിക്കിടെ രാത്രി ഉയർന്ന ശബ്ദത്തിൽ പാട്ട് വെക്കാൻ പാടില്ലെന്ന ആവശ്യവുമായി ചിലർ ഇടപെടുകയായിരുന്നു. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടാവുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. കട്ടക് ഡെപ്യൂട്ടി കമ്മീഷണർ ഖിലാരി ഋഷികേഷിനടക്കം പരിക്കേറ്റു. ലാത്തിചാർജ് നടത്തി പോലീസ് ആളുകളെ പിരിച്ചുവിടുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Also Read: Bihar Election 2025: ബീഹാർ തിരഞ്ഞെടുപ്പ്; 17 ഇന പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഒക്ടോബർ അഞ്ച്, ഞായറാഴ്ച അധികൃതരുടെ നിയന്ത്രണങ്ങൾ ലംഘിച്ച് വിശ്വ ഹിന്ദു പരിഷത് നടത്തിയ ബൈക്ക് റാലിയോടെ പ്രശ്നം വീണ്ടും വഷളായി. നേരത്തെ പ്രശ്നമുണ്ടായ ദർഗബസാറിലൂടെയാണ് ബൈക്ക് റാലി കടന്നുപോയത്. ഇവർ കടന്നുപോയ വഴികളിലെ സിസിടിവി നശിപ്പിക്കുകയും കടകൾക്ക് തീവെക്കുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് ഇവരെയും പിരിച്ചുവിട്ടത്. ഇതോടെ കട്ടക്ക് മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള സ്ഥലങ്ങളിലെ ഇൻ്റർനെൻ്റ് വിഛേദിക്കുകയായിരുന്നു. ഇന്ന് രാത്രി ഏഴ് മണി വരെയാണ് ഇൻ്റർനെറ്റ് നിരോധനം. ഇതിനിടെ കട്ടക്കിൽ വിഎച്ച്പി 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. സമാധാനപരമായി ദുർഗാവിഗ്രഹം ഒഴുക്കാൻ അധികൃതർ സൗകര്യമൊരുക്കിയില്ല എന്ന് ആരോപിച്ച് ഒക്ടോബർ ആറിനാണ് ബന്ദ് നടക്കുക. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി ഇവിടെ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ബന്ധ് ആഹ്വാനം.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു