Gandhinagar Lok Sabha Election Results 2024: ഗാന്ധിനഗറിൽ അമിത് ഷാ തരംഗം; രണ്ട് ലക്ഷത്തിന് മുകളിൽ ലീഡ്

Lok Sabha Election Results 2024 Malayalam: വർഷങ്ങളായി ബിജെപി അടക്കിവാഴിയ മണ്ഡലങ്ങളിൽ ഒന്നാണെന്ന പ്രത്യേകതയും ഗാന്ധിമഗറിനുണ്ട്.

Gandhinagar Lok Sabha Election Results 2024: ഗാന്ധിനഗറിൽ അമിത് ഷാ തരംഗം; രണ്ട് ലക്ഷത്തിന് മുകളിൽ ലീഡ്
Published: 

04 Jun 2024 | 11:10 AM

ഗുജറാത്തിന്റെ തലസ്ഥാനമെന്ന നിലയിൽ ഗാന്ധിനഗറിന് കാര്യമായ രാഷ്ട്രീയ പ്രതാപമുണ്ട്. അതിൻ്റെ പ്രധാന കാരണം അമിത് ഷാ തന്നെയാണ്. നിലവിൽ രണ്ടുലക്ഷത്തിലധികം മുകളിൽ ലീഡ് ചെയ്തുകൊണ്ട് അമിത് ഷാ തന്നെയാണ് ഗാന്ധിനഗറിൽ മുന്നിൽ നിൽക്കുന്നത്. ഇത്തവണ ഗാന്ധിനഗറിൽ അമിത്ഷായ്ക്ക് എതിരാളികൾ ബിഎസ്പി സ്ഥാനാർഥി മുഹമ്മദനിഷ് ദേശായിയും കോൺഗ്രസ് സ്ഥാനാർഥി സോണാൽ രമൺഭായ് പട്ടേലുമാണ്.

വർഷങ്ങളായി ബിജെപി അടക്കിവാഴിയ മണ്ഡലങ്ങളിൽ ഒന്നാണെന്ന പ്രത്യേകതയും ഗാന്ധിമഗറിനുണ്ട്. രാജ്യം മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പു ഫലങ്ങളിൽ ഒന്നാണ് ഗുജറാത്തിലേതും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി, എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.

ALSO READ: മോദി ഗ്യാരണ്ടി ഏറ്റില്ലെ? 400 കടക്കാനാകുമോ ബിജെപിക്ക്?

2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ അമിത് ഷാ വൻ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അതിനാൽ ഇത്തവണയും അമിത്ഷായ്ക്ക് പ്രതീക്ഷ ചെറുതല്ലായിരുന്നു. ആകെ പോൾ ചെയ്ത വോട്ടിന്റെ 69.67 ശതമാനം വരുന്ന 894,000 വോട്ടുകളാണ് 2019ൽ ഷാ നേടിയെടുത്തത്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സിജെ ചാവ്ദയ്ക്ക് 337,610 വോട്ടുകളോടെ രണ്ടാ സ്ഥാനത്തെത്തി. ഇത് ആകെ വോട്ടിന്റെ 26.29 ശതമാനം മാത്രമായിരുന്നു.

കലോൽ, ഗാന്ധിനഗർ നോർത്ത്, ഗാന്ധിനഗർ സൗത്ത്, വെജൽപൂർ, ഘട്‌ലോഡിയ, വത്വ, എല്ലിസ്ബ്രിഡ്ജ് എന്നീ ഏഴ് വിധാൻ സഭ (നിയമസഭ) മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലം. 1989 മുതൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി)യാണ് ഈ മണ്ഡലത്തിൽ ആധിപത്യം പുലർത്തുന്നത്. ആദ്യമായി ശങ്കർസിൻഹ് വഗേലയാണ് 1989ൽ ഈ മണ്ഡലം ബിജെപിക്ക് വേണ്ടി പിടിച്ചെടുത്തത്.
‌‌
1991-ൽ ബിജെപിയുടെ എൽകെ അദ്വാനി ഇവിടെ നിന്ന് വിജയിച്ചു. തുടർന്ന് 1996-ൽ വാജ്‌പേയി ജയിച്ചു. പക്ഷെ ലഖ്‌നൗവിൽ നിന്നും അദ്ദേഹം മത്സരിച്ചിരുന്നതിനാൽ ഗാന്ധിനഗർ സീറ്റ് അദ്ദേഹത്തിന് രാജിവയ്ക്കേണ്ടതായി വന്നു. ഒരു പ്രധാനമന്ത്രി, മുഖ്യമന്ത്രി, രണ്ട് ആഭ്യന്തര മന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ഈ സീറ്റിൽ നിന്ന് വിജയിച്ചുപോയിട്ടുണ്ട്.

 

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ