Snakebite Deaths: പ്രതിവർഷം 58,000 പേർ പാമ്പ് കടിയേറ്റ് മരിക്കുന്നു; ലോകത്ത് ഇന്ത്യ മുന്നിൽ

Snakebite Deaths In India: പാമ്പ് കടിയേറ്റ് ചികിത്സയ്ക്ക് എത്തുന്ന ഒരാൾക്ക് ശരിയായ രീതിയിൽ ചികിത്സ നൽകുന്നതിനുള്ള പരിശീലനമോ ഉപകരണങ്ങളോ ആത്മവിശ്വാസമോ ഡോക്ടർമാർക്ക് ഇല്ലെന്ന് റിപ്പോർട്ടിന്റെ രചയിതാക്കളിൽ ഒരാളുമായ ഡോ. യോഗേഷ് ജെയിൻ പറയുന്നു. രാജ്യത്തെ ആരോഗ്യ സംരക്ഷണം മേഖലയിലെ പരിമിതികളെയാണ് ഈ കണക്കുകൾ ചൂണ്ടികാട്ടുന്നത്.

Snakebite Deaths: പ്രതിവർഷം 58,000 പേർ പാമ്പ് കടിയേറ്റ് മരിക്കുന്നു; ലോകത്ത് ഇന്ത്യ മുന്നിൽ

Snake

Published: 

12 Jun 2025 | 10:21 AM

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പാമ്പുകടിയേറ്റ് ആളുകൾ മരിക്കുന്നത് ഇന്ത്യയിൽ. രാജ്യത്ത് പ്രതിവർഷം ഏകദേശം 58,000 പേർ പാമ്പ് കടിയേറ്റ് മരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ആരോഗ്യ സംരക്ഷണം മേഖലയിലെ പരിമിതികളെയാണ് ഈ കണക്കുകൾ ചൂണ്ടികാട്ടുന്നത്. പാമ്പുകളുടെ സാന്ദ്രത, ​ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം, പരമ്പരാഗത വൈദ്യന്മാരെ വ്യാപകമായി ആശ്രയിക്കുന്നത് തുടങ്ങിയവയും മരണനിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്.

ചില പരമ്പരാഗത വൈദ്യശാസ്ത്രത്തിലുള്ള വിശ്വാസം മൂലം രാജ്യത്ത് പാമ്പ് കടിയേറ്റവർക്ക് ചികിത്സ വൈകുന്നത് പതിവ് കാഴ്ച്ചയായി മാറുന്നുണ്ട്. ഇത് മരണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമാണ്. ഗ്ലോബൽ സ്നേക്ക്ബൈറ്റ് ടാസ്‌ക്ഫോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ ‘ടൈം ടു ബൈറ്റ് ബാക്ക്: കാറ്റലൈസിംഗ് എ ഗ്ലോബൽ റെസ്‌പോൺസ് ടു സ്നേക്ക്ബൈറ്റ് എൻവെനോമിംഗ്’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

പാമ്പ് കടിയേറ്റ് ചികിത്സയ്ക്ക് എത്തുന്ന ഒരാൾക്ക് ശരിയായ രീതിയിൽ ചികിത്സ നൽകുന്നതിനുള്ള പരിശീലനമോ ഉപകരണങ്ങളോ ആത്മവിശ്വാസമോ ഡോക്ടർമാർക്ക് ഇല്ലെന്ന് റിപ്പോർട്ടിന്റെ രചയിതാക്കളിൽ ഒരാളുമായ ഡോ. യോഗേഷ് ജെയിൻ പറയുന്നു.

ആഗോളതലത്തിൽ പാമ്പുകടിയേറ്റ മരണങ്ങളിൽ ഏകദേശം 50 ശതമാനവും ഇന്ത്യയിലാണ്. പൊതുജനങ്ങൾ ആവശ്യമായ അവബോധം, ആന്റിവെനം ഗുണനിലവാരം, മോശം ഗതാഗത സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മരണനിരക്ക് വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ട് എടുത്തുകാണിച്ചു.

ഏറ്റവും കൂടുതൽ പാമ്പ് കടിയേൽക്കുന്നത് കൃഷിക്കാർ, തൊഴിലാളികൾ, വേട്ടക്കാർ, പാമ്പുപിടിത്തക്കാർ, ഗോത്രനിവാസികൾ തുടങ്ങിയവർക്കാണ്. പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 97 ശതമാനവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണെന്നും മുമ്പ് നടത്തിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകടി റിപ്പോർട്ട് ചെയ്യുന്ന രാജ്യം ഇന്തൊനേഷ്യയാണ്. മൂന്നാം സ്ഥാനത്ത് ആഫ്രിക്കൻ രാജ്യമായ നൈജീരിയയും.

 

 

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ