India Pakistan Conflict: വീണ്ടും കടുപ്പിച്ച് ഇന്ത്യ; ചെനാബ് നദിയിലെ ഡാം ഷട്ടർ താഴ്ത്തി, പാക് പഞ്ചാബിലേക്കുള്ള ജലമൊഴുക്കിൽ പ്രതിസന്ധി

India Curb Water Flow Through Baglihar Dam: പാകിസ്ഥാനെതിരെ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്‌ലിഹാർ അണക്കെട്ടിൽനിന്ന് വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ ഷട്ടർ താഴ്ത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഈ ശക്തമായ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെയാണ്.

India Pakistan Conflict: വീണ്ടും കടുപ്പിച്ച് ഇന്ത്യ; ചെനാബ് നദിയിലെ ഡാം ഷട്ടർ താഴ്ത്തി, പാക് പഞ്ചാബിലേക്കുള്ള ജലമൊഴുക്കിൽ പ്രതിസന്ധി

Baglihar Dam

Updated On: 

04 May 2025 | 12:37 PM

ന്യൂഡൽഹി: പാകിസ്താനെതിരേ നടപടികൾ ശക്തമാക്കി ഇന്ത്യ. ചെനാബ് നദിയിലെ ബഗ്‌ലിഹാർ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തിയതായി റിപ്പോർട്ട്. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ പുതിയ നീക്കം. പാകിസ്താനുമായുള്ള സിന്ധൂ നദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. അണക്കെട്ടിലെ ഷട്ടർ താഴിത്തിയതിലൂടെ പാക് പഞ്ചാബിലേക്കുള്ള ജലമൊഴുക്കിൽ പ്രതിസന്ധി നേരിടും.

പാകിസ്ഥാനെതിരെ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്‌ലിഹാർ അണക്കെട്ടിൽനിന്ന് വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ ഷട്ടർ താഴ്ത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഈ ശക്തമായ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെയാണ്. മേഖലയിലെ കാർഷിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത് ബഗ്‌ലിഹാറിൽനിന്നെത്തുന്ന വെള്ളമാണ്. എന്നാൽ ഇതുകൂടാതെ ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇതിനിടെ, തുടർച്ചയായ പത്താം ദിവസവും പാകിസ്താൻ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ധർ, നൗഷേര, സുന്ദർബനി, അഖ്‌നൂർ പ്രദേശങ്ങളിൽ യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ വെടിയുതിർത്തത്. പാക് പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകിയത്. കൂടാതെ പാകിസ്ഥാൻ ബാലിസ്റ്റിസ് മിസൈൽ പരീക്ഷിച്ചതിന് പിന്നാലെ, പാക് കപ്പലുകളും ഉൽപ്പന്നങ്ങളും ഇന്ത്യയിലെത്തുന്നത് തടഞ്ഞിരിക്കുകയാണ്.

450 കിലോമീറ്റർ ദൂരപരിധിയgള്ള അഫ്ദാലി മിസൈൽ പരീക്ഷിച്ചുകൊണ്ടാണ് പാകിസ്ഥാൻ ഇന്ത്യയെ വിരട്ടാൻ നോക്കിയത്. അതിനിടെ ശനിയാഴ്ച രാജസ്ഥാൻ അതിർത്തിയിൽനിന്ന് ഒരു പാകിസ്താൻ റേഞ്ചറെ ബിഎസ്എഫ് പിടികൂടുകയും ചെയ്തു. റേഞ്ചർ ഇന്ത്യയുടെ പിടിയിലായി മണിക്കൂറുകൾക്കുള്ളിൽ പാക് മേഖലയിൽ നിന്ന് വീണ്ടും പ്രകോപനമുണ്ടായി.

കഴിഞ്ഞ ദിവസം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതിയിൽ വച്ചാണ് ഇരുവരുടെ യോ​ഗം നടത്തിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ