AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

COVID-19 Update: 2700 കോവിഡ് കേസുകൾ, 7 മരണങ്ങൾ… ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ, പുതിയ കണക്കുകൾ ആശങ്ക പരത്തുന്നു

India's active Covid-19 cases: കർണാടകയെ അപേക്ഷിച്ച് തമിഴ്‌നാട്ടിൽ 148 കേസുകളും പശ്ചിമ ബംഗാളിൽ 116 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 2,710 ആയി ഉയർന്നു. ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ഓരോ മരണവും മഹാരാഷ്ട്രയിൽ മെയ് 30 വരെ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

COVID-19 Update: 2700 കോവിഡ് കേസുകൾ, 7 മരണങ്ങൾ… ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ, പുതിയ കണക്കുകൾ ആശങ്ക പരത്തുന്നു
Covid IndiaImage Credit source: Freepik
Aswathy Balachandran
Aswathy Balachandran | Published: 31 May 2025 | 07:41 PM

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് -19 കേസുകൾ 2,700 കടന്നു. അണുബാധകളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ, തൊട്ടുപിന്നിലായി മഹാരാഷ്ട്രയും ഡൽഹിയുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം മിക്ക മരണങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരിലാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

2020 മുതൽ ലോകമെമ്പാടും ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമായ ഈ രോഗം വീണ്ടും തലപൊക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് ഈ വർദ്ധനവ് എന്നത് ശ്രദ്ധേയമാണ്.മെയ് 30 വരെയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, മെയ് 29 ന് കേരളത്തിൽ 1,1147 അണുബാധകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 227 പുതിയ കേസുകളാണ്. മഹാരാഷ്ട്രയിൽ 424 കേസുകളും ഡൽഹിയിൽ 294 കേസുകളും ഗുജറാത്തിൽ 223 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കർണാടകയെ അപേക്ഷിച്ച് തമിഴ്‌നാട്ടിൽ 148 കേസുകളും പശ്ചിമ ബംഗാളിൽ 116 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 2,710 ആയി ഉയർന്നു. ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ഓരോ മരണവും മഹാരാഷ്ട്രയിൽ മെയ് 30 വരെ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

ഏത് സാഹചര്യവും നേരിടാൻ രാജ്യം സുസജ്ജം – കേന്ദ്ര ആരോഗ്യ-ആയുഷ് മന്ത്രി പ്രതാപ്‌റാവു ജാദവ്

 

ഏതൊരു സാഹചര്യത്തെയും നേരിടാൻ സർക്കാരിന് സമഗ്രമായ നടപടികളുണ്ടെന്ന് കേന്ദ്ര ആരോഗ്യ-ആയുഷ് മന്ത്രി പ്രതാപ്‌റാവു ജാദവ് ഇന്നലെ അറിയിച്ചു.”നമ്മുടെ കേന്ദ്ര ആരോഗ്യ വകുപ്പും ആയുഷ് മന്ത്രാലയവും എല്ലാ സംസ്ഥാനങ്ങളിലുമുള്ള സ്ഥിതിഗതികൾ പൂർണ്ണമായും ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. ബന്ധപ്പെട്ട ആരോഗ്യ, ആയുഷ് സെക്രട്ടറിമാരുമായും മറ്റ് മന്ത്രിമാരുമായും ഞങ്ങൾ സംസാരിച്ചു,” ജാദവ്  പറഞ്ഞു.

Also read – മഴ കുറഞ്ഞിട്ടില്ല; സംസ്ഥാനത്ത് അടുത്ത് 5 ദിവസത്തേക്ക് മുന്നറിയിപ്പ്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട

മുൻ കോവിഡ്-19 തരംഗങ്ങളിൽ സ്ഥാപിച്ച നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയതായും സാധ്യതയുള്ള വെല്ലുവിളികളെ നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി സ്ഥിരീകരിച്ചു. “കോവിഡ് തരംഗങ്ങളുടെ സമയത്ത് നിർമ്മിച്ച ഓക്സിജൻ പ്ലാന്റുകൾ, ഐസിയു കിടക്കകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ അവലോകനം ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. കോവിഡിനെ നേരിടാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ സുസജ്ജവും ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ സജ്ജവുമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us