Karnataka Caste Census: ‘ജാതി സെൻസസിൽ ഒരു അനീതിയും നടക്കില്ല, ഇതൊരു സാമൂഹിക-സാമ്പത്തിക സർവേ’; സിദ്ധരാമയ്യ

Karnataka caste census row: 2015-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ജസ്റ്റിസ് ജെ. കാന്തരാജിനെ സർവയ്ക്കായി ചുമതലപ്പെടുത്തിയത്. ജനസംഖ്യയുടെ 94.77 ശതമാനം ആളുകളെയും വിവിധ ജാതി-സമുദായങ്ങളെയും ഉൾപ്പെടുത്തിയാണ് കമ്മിഷൻ പഠനം നടത്തിയത്.

Karnataka Caste Census: ജാതി സെൻസസിൽ ഒരു അനീതിയും നടക്കില്ല, ഇതൊരു സാമൂഹിക-സാമ്പത്തിക സർവേ; സിദ്ധരാമയ്യ

സിദ്ധരാമയ്യ

Published: 

17 Apr 2025 | 09:22 AM

ജാതി സെൻസസിന്റെ പേരിൽ കർണാടകയിൽ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതി സെൻസസ് സാമൂഹിക സാമ്പത്തിക സർവേയാണെന്നും ഒരു സമുദായത്തിനും അതിലൂടെ അനീതി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് ഒരു സാമൂഹിക-സാമ്പത്തിക സർവേയാണ്, ജാതി സെൻസസ് അല്ല, ഞങ്ങൾ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. അജണ്ടയിലുള്ള ഒരേയൊരു വിഷയം ഇതാണ്. ഞങ്ങൾ അത് ചർച്ച ചെയ്ത് തീരുമാനമെടുക്കും’ എന്നദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 11 നാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജാതി സെൻസസ്  റിപ്പോർട്ട് മന്ത്രി സഭയിൽ സമർപ്പിച്ചത്. റിപ്പോർട്ട് പുറത്ത് വന്നതോടെ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള രണ്ട് സമുദായങ്ങളായ ലിംഗായത്തുകളും വൊക്കലിഗകളും ശക്തമായ എതിർപ്പുമായി രംഗത്തെത്തി. റിപ്പോർട്ടുമായി മുന്നോട്ട് പോയാൽ പ്രതിഷേധം ശക്തമാക്കുമെന്ന് സമുദായങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു.

ALSO READ: മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ സംരക്ഷണം നൽകാനാവില്ല’; വീണ്ടും വിവാദ ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

സർവേ അശാസ്ത്രീയമാണെന്നും റിപ്പോർട്ട് റദ്ദാക്കി വീണ്ടും സർവേ നടത്തണമെന്നുമാണ് അവരുടെ ആവശ്യം.റിപ്പോർട്ട് പ്രകാരം ലിംഗായത്ത് സമുദായത്തിന്റെ ജനസംഖ്യ 66.35 ലക്ഷവും വൊക്കലിംഗ സമുദായത്തിന്റെ ജനസംഖ്യ 61.58 ലക്ഷവുമാണെന്നാണ് വിവരം. ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പോലും രാഷ്ട്രീയ അസ്വസ്ഥതകൾക്ക് റിപ്പോർട്ട് കാരണമായിട്ടുണ്ട് എന്നാണ് വിവരം. ഇന്ന് നടക്കുന്ന മന്ത്രിസഭയിൽ വിഷയം ചർച്ചയാകും.

2015-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ജസ്റ്റിസ് ജെ. കാന്തരാജിനെ സർവയ്ക്കായി ചുമതലപ്പെടുത്തിയത്. ജനസംഖ്യയുടെ 94.77 ശതമാനം ആളുകളെയും വിവിധ ജാതി-സമുദായങ്ങളെയും ഉൾപ്പെടുത്തിയാണ് കമ്മിഷൻ പഠനം നടത്തിയത്. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് തന്നെ ജസ്റ്റിസ് കാന്തരാജിന്റെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. എന്നാലത് സ്വീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല. വീണ്ടും കോൺ​ഗ്രസ് അധികാരത്തിലെത്തിയതോടെയാണ് റിപ്പോർട്ട് വീണ്ടും വെളിച്ചം കാണുന്നത്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്