Surrogate mother: വാടക​ഗർഭം ധരിക്കുന്നവർക്കുന്നവർക്കും പ്രസവാനുകൂല്യം നൽകണം : ഒഡീഷ ഹൈക്കോടതി

Surrogate mothers eligible for maternity benefits : വാടകഗർഭധാരണത്തിലൂടെയാണ് കുഞ്ഞിനെ നേടിയതെന്ന കാരണത്താൽ വിവാഹിതയായ സർക്കാർ ജീവനക്കാരിയോട് പ്രസവാനുകൂല്യങ്ങളുടെ കാര്യത്തിൽ വിവേചനം കാണിക്കാനാവില്ലെന്നു കോടതി പറഞ്ഞു.

Surrogate mother: വാടക​ഗർഭം ധരിക്കുന്നവർക്കുന്നവർക്കും പ്രസവാനുകൂല്യം നൽകണം : ഒഡീഷ ഹൈക്കോടതി

Orissa High Court.

Published: 

06 Jul 2024 | 04:26 PM

കട്ടക്ക്: സാധാരണ അമ്മമാർക്ക് നൽകുന്നതുപോലെ വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന വനിതാ ജീവനക്കാർക്കും പ്രസവാനുകൂല്യത്തിന് അർഹതയുണ്ടെന്ന് ഒറീസ ഹൈക്കോടതി. സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥയുടെ 180 ദിവസത്തെ പ്രസവാവധി നിരസിച്ച ഒഡീഷ ഫിനാൻസ് സർവീസിനെതിരേ സമർപ്പിച്ച ഹർജിയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. വനിതാ ഓഫീസറായ സുപ്രിയ ജെന സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് കെ പാണിഗ്രാഹി ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹത്തിന് ശേഷവും ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് താൻ വാടക മാതൃത്വം തിരഞ്ഞെടുത്തെന്നും വാടക അമ്മ ഗർഭം ധരിച്ച കുഞ്ഞിനെ 2018 ഒക്ടോബറിൽ പ്രസവിച്ചുവെന്നും ജെന വാദിച്ചു. തുടർന്ന് പ്രസവാവധിക്ക് അപേക്ഷിച്ചെങ്കിലും അത് നിഷേധിക്കപ്പെടുകയായിരുന്നു.

ALSO READ : ആശങ്ക ഒഴിയാതെ മെഡിക്കൽ പ്രവേശനം; നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ച

വാടകഗർഭധാരണത്തിലൂടെയാണ് കുഞ്ഞിനെ നേടിയതെന്ന കാരണത്താൽ വിവാഹിതയായ സർക്കാർ ജീവനക്കാരിയോട് പ്രസവാനുകൂല്യങ്ങളുടെ കാര്യത്തിൽ വിവേചനം കാണിക്കാനാവില്ലെന്നു കോടതി പറഞ്ഞു. എല്ലാ അർത്ഥത്തിലും അവർ അമ്മയാണെന്നും പ്രസവിച്ച ഉടൻ കുഞ്ഞിനെയാണ് കയ്യിൽ ലഭിക്കുന്നത്, പ്രസവ അവധി ഒരു അമ്മയ്ക്ക് മാത്രമല്ല, നവജാത ശിശുവിനെ വളർത്തുന്നതിനും അത്യാവശ്യമാണെന്ന് ജന വാദിച്ചു.

ഒരു നവജാത ശിശുവിന് പരിചരണം ആവശ്യമാണ്. കുഞ്ഞിന് അമ്മയുടെ പരിചരണവും ശ്രദ്ധയും ആവശ്യമുള്ള ഏറ്റവും നിർണായക കാലഘട്ടവുമാണ് ഇത് എന്നും,” ജെന ഹർജിയിൽ പറഞ്ഞു. ദത്തെടുക്കുന്ന അമ്മയ്ക്ക് പ്രസവാവധി നൽകാൻ സർക്കാരിന് കഴിയുമെങ്കിൽ, വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ പ്രസവിച്ച അമ്മയ്ക്ക് പ്രസവാവധി നൽകാൻ വിസമ്മതിക്കുന്നത് തികച്ചും അനുചിതമാണെന്ന് ഹൈക്കോടതി പറഞ്ഞു.

തുടർന്ന് ജെനയ്ക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നു മാസത്തിനകം നൽകാനും നിർദ്ദേശമുണ്ട്. ജസ്റ്റിസ് എസ്.കെ പാനിഗ്രഹിയുടെ സിംഗിൾ ജഡ്ജി ബെഞ്ചിൻറേതാണ് വിധി. 2020ൽ സമർപ്പിച്ച ഹർജി ജൂൺ 25നാണ് പരിഗണിച്ചത്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്