Lok Sabha Election 2024 : ജമ്മു കശ്മീരിൽ ഇന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്; പക്ഷെ ബിജെപി കളത്തിൽ ഇല്ല

Jammu & Kashmir Lok Sabha Election 2024 Updates : 2019 ഓഗസ്റ്റിലാണ് നരേന്ദ്ര മോദി സർക്കാർ ആർട്ടിക്കൾ 370 റദ്ദാക്കിയത്

Lok Sabha Election 2024 : ജമ്മു കശ്മീരിൽ ഇന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്; പക്ഷെ ബിജെപി കളത്തിൽ ഇല്ല

Srinagar

Updated On: 

13 May 2024 | 11:27 AM

ന്യൂ ഡൽഹി : ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഇന്ന് മെയ് 13-ാം തീയതി തിരഞ്ഞെടുപ്പ്.ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം താഴ്വരയിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ്. ശ്രീനഗർ-ഗണ്ടെർബാലാണ് ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ നാലാഘട്ടം വോട്ടെടുപ്പിന് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. 2019 ഓഗസ്റ്റിലാണ് രണ്ടാം നരേന്ദ്ര മോദി സർക്കാർ ജമ്മു കശ്മീരിനുള്ള പ്രത്യേക അവകാശാധികരങ്ങൾ നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്.

താഴ്വരയിലെ മൂന്ന് ലോക്സഭ മണ്ഡലങ്ങളിൽ നിന്നും ആദ്യമായി പോളിങ് ബൂത്തിലേക്കെത്തുന്നത് ശ്രീനഗറാണ്. രണ്ട് ഡസൺ സ്ഥാനാർഥികളാണ് ശ്രീനഗറിൽ വിധിക്കായി കാത്തിരിക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ നാഷ്ണൽ കോൺഫ്രൻസിൻ്റെ (എൻസി) അഗാ രുഹുള്ള, പിഡിപിയുടെ വഹീദ് പാരാ അപ്നി പാർട്ടിയുടെ അഷ്റഫ് മിർ എന്നിവരാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്.

ALSO READ : Lok sabha election 2024 : ലോക്സഭ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്

അതേസമയം ശ്രീനഗറിൽ ബിജെപി മത്സരരംഗത്തില്ല. ശ്രീനഗറിൽ മാത്രമല്ല താഴ്വരയിലെ മറ്റ് രണ്ട് മണ്ഡലങ്ങളായ ബാരമുള്ള, അനന്തനാഗ്-രജൗരി എന്നിവടങ്ങളിലും ബിജെപിയുടെ ടിക്കറ്റിൽ സ്ഥാനാർഥികൾ മത്സരിക്കുന്നില്ല.

2019 തിരഞ്ഞെടുപ്പിൽ എൻസിയുടെ ഫറൂഖ് അബ്ദുള്ളയായിരുന്നു ശ്രീനഗറിൽ നിന്നും ജയിച്ച ലോക്സഭയിലേക്കെത്തിയത്. 2004 തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കുറഞ്ഞ വോട്ട് രേഖപ്പെടുത്തിയത് 2019ലായിരുന്നു. തീവ്രവാദി ആക്രമണ ഭീഷിണിയും വോട്ട് ബെഹിഷ്കരിക്കാൻ വിഘ്ടനവാദികൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ താഴ്വരയിലെ മണ്ഡലങ്ങളിൽ രേഖപ്പെടുത്താറുള്ളത് ശരാശരിയിൽ 40% പോളിങ്ങാണ്. 17.50 ലക്ഷം വോട്ടർമാരാണ് ശ്രീനഗറിലുള്ളത്.

കശ്മീരിന് പുറമെ ഒമ്പത് സംസ്ഥാനങ്ങളിലാണ് ഇന്ന് നാലാം ഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശിലും തെലുങ്കാനയിലും ഇന്ന് മുഴുവൻ സീറ്റുകളിൽ പോളിങ് നടത്തും. ലോക്സഭ തിരഞ്ഞെടുപ്പിനോടൊപ്പം ആന്ധ്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടത്തും. 175 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.

ആകെ 1,717 സ്ഥാനാർഥികളാണ് നാലാം ഘട്ടം വോട്ടെടുപ്പിനായി മത്സരംഗത്ത് ഉള്ളത്. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായി ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ 13 സീറ്റുകളിലാണ് വോട്ടെടുപ്പ്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും ഇന്ന് വിധി എഴുതും.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്