Madhabi Puri Buch: സെബി മുൻ മേധാവി മാധവി പുരി ബുച്ചിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; തിരിച്ചടിയായത് ഓഹരിവിപണിയിലെ തട്ടിപ്പ്

Case Against Madhabi Puri Buch: സെബി മുൻ ചെയർപേഴ്സൺ മാധവി പുരി ബുച്ചിനെതിരെ കേസെടുക്കാൻ പ്രത്യേക കോടതിയുടെ ഉത്തരവ്. ആന്റി കറപ്ഷൻ ബ്യൂറോയോടാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. ഓഹരിവിപണിയിലെ തട്ടിപ്പും ചട്ടലംഘനങ്ങളും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിന്മേലാണ് നടപടി.

Madhabi Puri Buch: സെബി മുൻ മേധാവി മാധവി പുരി ബുച്ചിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; തിരിച്ചടിയായത് ഓഹരിവിപണിയിലെ തട്ടിപ്പ്

മാധവി പുരി ബുച്ച്

Published: 

02 Mar 2025 | 07:44 PM

മുൻ സെബി മേധാവി മാധവി പുരി ബുച്ചിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് മുംബൈ പൊലീസിൻ്റെ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പ്രത്യേക കോടതിയുടെ ഉത്തരവ്. ഓഹരിവിപണിയിലെ തട്ടിപ്പും ചട്ടലംഘനങ്ങളുമാണ് മാധവി പുരി ബുച്ചിന് തിരിച്ചടിയായത്. ഇവർക്കൊപ്പം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനും കോടതി നിർദ്ദേശിച്ചു.

“ആരോപണങ്ങൾ വെളിപ്പെടുത്തുന്നത് വ്യക്തമായ കുറ്റകൃത്യമാണ്. അത് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഒത്തുകളി നടന്നതിനും നിയന്ത്രണപരമായ വീഴ്ചകളുണ്ടായതിനും പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. അതിൽ നിക്ഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തിൽ നിയമസംവിധാനത്തിൻ്റെയും സെബിയുടെയും നിഷ്ക്രിയത്വം ജുഡീഷ്യൽ ഇടപെടൽ അനിവാരമാക്കുകയാണ്. ഇക്കാര്യത്തിൽ അടുത്ത 30 ദിവസത്തിനുള്ളിൽ തന്നെ നിജസ്ഥിതി അറിയിക്കണം.” കോടതി ജഡ്ജി എസ്ഇ ബംഗാർ പറഞ്ഞു.

Also Read: Youth Congress Worker Dies: യൂത്ത് കോൺഗ്രസ് പ്രവർത്തക മരിച്ച നിലയിൽ; മൃതദേഹം ട്രോളി ബാഗിൽ

മാധ്യമപ്രവർത്തകനായ സനപ് ശ്രീവാസ്തവ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു കമ്പനി ലിസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വൻതോതിലുള്ള സാമ്പത്തികത്തട്ടിപ്പും അഴിമതിയും നടന്നു എന്നായിരുന്നു സനപ് ശ്രീവാസ്തവ നൽകിയ ഹർജി. ഇതിൽ മുൻ സെബി ചെയർപേഴ്സൺ മാധവി പുരി ബുച്ചും മൂന്ന് സെബി ഉദ്യോഗസ്ഥരും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാൻ പ്രമോദ് അഗർവാളും സിഇഒ സുന്ദരരാമൻ രാമമൂർത്തിയും അടക്കമുള്ളവർ പങ്കാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

അഴിമതിവിരുദ്ധ നിയമവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആൻ്റി കറപ്ഷൻ ബ്യൂറോയോട് കോടതി ആവശ്യപ്പെട്ടു. സെബി ആക്ട്, ഐപിസി എന്നിങ്ങനെ മറ്റ് വകുപ്പുകളും ഇവർക്കെതിരെ ചുമത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്ന കാൽസ് റിഫൈനറീസ് ലിമിറ്റഡ് എന്ന കമ്പനിയിൽ താനും കുടുംബവും 1994 ഡിസംബർ 13ന് നിക്ഷേപം നടത്തിയെങ്കിലും വലിയ നഷ്ടം സംഭവിച്ചു എന്ന് സനപ് പറഞ്ഞു. ഈ കമ്പനിയെ സെബി ലിസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്നാണ് ഇയാളുടെ ഹർജിയിൽ ആരോപിച്ചത്. സെബിയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും താൻ പറഞ്ഞതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ലെന്നും ഇയാൾ ആരോപിച്ചിരുന്നു.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്