Manipur Violence: മണിപ്പൂരിൽ സംഘർഷം കനക്കുന്നു; മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിക്കപ്പെട്ടു

Manipur Protesters Attack Houses of Ministers and MLAs: എംഎൽഎമാരുടെയും മന്ത്രിമാരുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Manipur Violence: മണിപ്പൂരിൽ സംഘർഷം കനക്കുന്നു; മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിക്കപ്പെട്ടു

മണിപ്പൂരിലെ സംഘർഷഭൂമിയിൽ പോലീസ് കാവൽ നിൽക്കുന്നു (Image Credits: PTI)

Published: 

16 Nov 2024 | 10:09 PM

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം കനക്കുന്നു. ശനിയാഴ്ച ഇംഫാലിൽ രണ്ടു മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾക്ക് നേരെ ആൾക്കൂട്ടാക്രമണം ഉണ്ടായി. ജിരിബാം ജില്ലയിലെ മൂന്ന് പേരുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആക്രമണം. എംഎൽഎമാരുടെയും മന്ത്രിമാരുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ, ഇംഫാൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപംരഞ്ജന്റെ വസതിയിലേക്കും, ഉപഭോക്തൃ-പൊതു വിതരണ വകുപ്പ് മന്ത്രി എൽ സുശീന്ദ്രാ സിംഗിന്റെ വീട്ടിലേക്കും പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ മരുമകനും നിയസഭാംഗവുമായ ആർ കെ ഇമോയുടെ വസതിക്ക് മുന്നിലും പ്രക്ഷോഭകർ തടിച്ചുകൂടി. സംഘർഷത്തിൽ സർക്കാർ മറുപടി പറയണമെന്നാണ് അവരുടെ ആവശ്യം. മൂന്ന് പേർ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ALSO READ: സംഘർഷം; മണിപ്പൂരിൽ വീണ്ടും അഫ്സ്‍പ പ്രഖ്യാപിച്ച് കേന്ദ്രം

ഇതിനു പുറമെ, സ്വതന്ത്ര നിയമസഭാംഗമായ സപം നിഷികാന്ത സിംഗിനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പ്രതിഷേധക്കാർ, അദ്ദേഹം അവിടെ ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് അക്രമാസക്തരായി. ഇതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക പത്രത്തിന്റെ ഓഫീസ് കെട്ടിടം അവർ അക്രമിച്ചെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, മണിപ്പൂർ-അസം അതിർത്തിയിൽ കൈക്കുഞ്ഞുൾപ്പടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃദദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെയാണ് പ്രതിഷേധം വീണ്ടും കനത്തത്. ജിരിബാമിൽ നിന്നും കാണാതായ ഒരു കുടുംബത്തിലെ ആറു പേരുടെ മൃദദേഹങ്ങളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അഴുകിയ അവസ്ഥയിൽ കണ്ടെത്തിയ മൃദദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണിപ്പൂർ-അസം അതിർത്തിയിലുള്ള ഒരു നദിക്ക് സമീപത്ത് നിന്നുമാണ് മൃദദേഹങ്ങൾ കണ്ടെത്തിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ