Manipur Violence: മണിപ്പൂരിൽ സംഘർഷം കനക്കുന്നു; മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിക്കപ്പെട്ടു

Manipur Protesters Attack Houses of Ministers and MLAs: എംഎൽഎമാരുടെയും മന്ത്രിമാരുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Manipur Violence: മണിപ്പൂരിൽ സംഘർഷം കനക്കുന്നു; മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിക്കപ്പെട്ടു

മണിപ്പൂരിലെ സംഘർഷഭൂമിയിൽ പോലീസ് കാവൽ നിൽക്കുന്നു (Image Credits: PTI)

Published: 

16 Nov 2024 | 10:09 PM

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം കനക്കുന്നു. ശനിയാഴ്ച ഇംഫാലിൽ രണ്ടു മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകൾക്ക് നേരെ ആൾക്കൂട്ടാക്രമണം ഉണ്ടായി. ജിരിബാം ജില്ലയിലെ മൂന്ന് പേരുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആക്രമണം. എംഎൽഎമാരുടെയും മന്ത്രിമാരുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ, ഇംഫാൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപംരഞ്ജന്റെ വസതിയിലേക്കും, ഉപഭോക്തൃ-പൊതു വിതരണ വകുപ്പ് മന്ത്രി എൽ സുശീന്ദ്രാ സിംഗിന്റെ വീട്ടിലേക്കും പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ മരുമകനും നിയസഭാംഗവുമായ ആർ കെ ഇമോയുടെ വസതിക്ക് മുന്നിലും പ്രക്ഷോഭകർ തടിച്ചുകൂടി. സംഘർഷത്തിൽ സർക്കാർ മറുപടി പറയണമെന്നാണ് അവരുടെ ആവശ്യം. മൂന്ന് പേർ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ALSO READ: സംഘർഷം; മണിപ്പൂരിൽ വീണ്ടും അഫ്സ്‍പ പ്രഖ്യാപിച്ച് കേന്ദ്രം

ഇതിനു പുറമെ, സ്വതന്ത്ര നിയമസഭാംഗമായ സപം നിഷികാന്ത സിംഗിനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പ്രതിഷേധക്കാർ, അദ്ദേഹം അവിടെ ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് അക്രമാസക്തരായി. ഇതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക പത്രത്തിന്റെ ഓഫീസ് കെട്ടിടം അവർ അക്രമിച്ചെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, മണിപ്പൂർ-അസം അതിർത്തിയിൽ കൈക്കുഞ്ഞുൾപ്പടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃദദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെയാണ് പ്രതിഷേധം വീണ്ടും കനത്തത്. ജിരിബാമിൽ നിന്നും കാണാതായ ഒരു കുടുംബത്തിലെ ആറു പേരുടെ മൃദദേഹങ്ങളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അഴുകിയ അവസ്ഥയിൽ കണ്ടെത്തിയ മൃദദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണിപ്പൂർ-അസം അതിർത്തിയിലുള്ള ഒരു നദിക്ക് സമീപത്ത് നിന്നുമാണ് മൃദദേഹങ്ങൾ കണ്ടെത്തിയത്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ