New Traffic Rules: മര്യാദയ്ക്ക് വണ്ടിയോടിച്ചില്ലെങ്കില്‍ ഇനി ‘കളി’ മാറും; വരുന്നുണ്ട് വന്‍ പണി

Strict New Traffic Rules Ahead: നിയമലംഘകര്‍ ഉടനടി ചലാന്‍ സ്വീകരിച്ച് പണം നല്‍കുകയോ അല്ലെങ്കില്‍ 45 ദിവസത്തിനുള്ളില്‍ താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് തെളിയിക്കുകയോ വേണമെന്ന് നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനത്തില്‍ പറയുന്നു

New Traffic Rules: മര്യാദയ്ക്ക് വണ്ടിയോടിച്ചില്ലെങ്കില്‍ ഇനി കളി മാറും; വരുന്നുണ്ട് വന്‍ പണി

പ്രതീകാത്മക ചിത്രം

Published: 

06 Oct 2025 | 04:21 PM

താഗത നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. നിയമലംഘകര്‍ ഉടനടി ചലാന്‍ സ്വീകരിച്ച് പണം നല്‍കുകയോ അല്ലെങ്കില്‍ 45 ദിവസത്തിനുള്ളില്‍ താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് തെളിയിക്കുകയോ വേണമെന്ന് നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനത്തില്‍ പറയുന്നു. കുടിശ്ശിക തീർക്കുന്നത് വരെ ലൈസന്‍സോ അല്ലെങ്കില്‍ വാഹന രജിസ്‌ട്രേഷനുമായോ ബന്ധപ്പെട്ട ഒരു അപേക്ഷകളും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ പ്രോസസ് ചെയ്യില്ല.

വാഹൻ, സാരഥി പോർട്ടലുകളിൽ അത്തരം വാഹനങ്ങളെയും ഡ്രൈവിങ്‌ ലൈസൻസ് ഉടമകളെയും പ്രത്യേകം നോട്ട് ചെയ്യും. കുടിശിക വേഗം തീര്‍ക്കാന്‍ നിയമലംഘകരെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ചലാനുകള്‍ക്കെതിരായ ഒബ്ജക്ഷനുകള്‍ അറിയിക്കാനും, കുടിശിക തീര്‍പ്പാക്കിയതിന് ശേഷം പെന്‍ഡിങ് പേയ്‌മെന്റ് ലിസ്റ്റില്‍ നിന്ന് പേരുകള്‍ ഉടനടി നീക്കം ചെയ്യാനും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ചലാന്‍ ലഭിക്കുന്നത് അതത് സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് പോര്‍ട്ടലിലൂടെ തെളിവുകള്‍ ഹാജരാക്കാമെന്ന് കരട് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്നും, കുടിശിക തീര്‍ന്നതിനു ശേഷവും പെന്‍ഡിങ് പേയ്‌മെന്റ് ലിസ്റ്റില്‍ നിന്ന് പ്രസ്തുത വ്യക്തിയുടെ പേര് നീക്കം ചെയ്തില്ലെങ്കില്‍ അതോറിറ്റിയില്‍ നിന്ന് പിഴ ഈടാക്കുന്ന വ്യവസ്ഥ വേണമെന്നും ആവശ്യമുയരുന്നുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർക്കോ സംസ്ഥാന സർക്കാരുകൾ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്കോ നേരിട്ട് ചലാൻ നല്‍കാം. ഈ ചലാനുകൾ 15 ദിവസത്തിനുള്ളിൽ നേരിട്ടോ അല്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് രീതിയിലോ നല്‍കണം.

45 ദിവസത്തിനുള്ളില്‍ ഒബ്ജക്ഷന്‍ അറിയിച്ചില്ലെങ്കില്‍ ആ ചലാന്‍ സ്വീകരിച്ചതായി കണക്കാക്കും. 30 ദിവസത്തിനുള്ളില്‍ അതോറിറ്റിക്ക് ചലാനില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ വരികയോ, അല്ലെങ്കില്‍ പ്രത്യേക കാരണങ്ങളാല്‍ ചലാന്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയോ ചെയ്താല്‍ പിഴ ഈടാക്കില്ല.

പോർട്ടലിൽ അപ്‌ലോഡ് ചെയ്‌ത് 30 ദിവസത്തിനുള്ളിൽ ഹർജിക്കാരന് ഉത്തരവ് സ്വീകരിച്ച് പിഴ അടയ്ക്കാവുന്നതാണ്. അടയ്ക്കാം. അല്ലെങ്കില്‍ പിഴ തുകയുടെ അമ്പത് ശതമാനം കെട്ടിവച്ച് കോടതിയില്‍ അപേക്ഷ നല്‍കാം. അല്ലാത്തപക്ഷം, ചലാന്‍ സ്വീകരിച്ചതായി കണക്കാക്കും.

Follow Us
Related Stories
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
Assam Floods : പ്രളയത്തിൽ വിറച്ച് ആസാം, 631 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ
Mumbai Water Supply: മുംബൈയില്‍ വെള്ളം കിട്ടില്ല; 20 മണിക്കൂര്‍ ജലവിതരണം തടസപ്പെടും
Chennai Metro: മെട്രോ യാത്രക്കാർ ഇനിയും കാത്തിരിക്കണം! കോയമ്പേട് – ആലന്തൂർ പാത വൈകും, കാരണമിത്…
വീട്ടിൽ മയിൽ വരുന്നത് നല്ലതാണോ?
കോമൺവെൽത്ത് മെഡൽ വിജയികൾക്ക് എത്ര രൂപ കിട്ടും?
ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം? ഈ സൂചനകൾ അവഗണിക്കല്ലേ
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി