New Traffic Rules: മര്യാദയ്ക്ക് വണ്ടിയോടിച്ചില്ലെങ്കില്‍ ഇനി ‘കളി’ മാറും; വരുന്നുണ്ട് വന്‍ പണി

Strict New Traffic Rules Ahead: നിയമലംഘകര്‍ ഉടനടി ചലാന്‍ സ്വീകരിച്ച് പണം നല്‍കുകയോ അല്ലെങ്കില്‍ 45 ദിവസത്തിനുള്ളില്‍ താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് തെളിയിക്കുകയോ വേണമെന്ന് നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനത്തില്‍ പറയുന്നു

New Traffic Rules: മര്യാദയ്ക്ക് വണ്ടിയോടിച്ചില്ലെങ്കില്‍ ഇനി കളി മാറും; വരുന്നുണ്ട് വന്‍ പണി

പ്രതീകാത്മക ചിത്രം

Published: 

06 Oct 2025 | 04:21 PM

താഗത നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. നിയമലംഘകര്‍ ഉടനടി ചലാന്‍ സ്വീകരിച്ച് പണം നല്‍കുകയോ അല്ലെങ്കില്‍ 45 ദിവസത്തിനുള്ളില്‍ താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് തെളിയിക്കുകയോ വേണമെന്ന് നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനത്തില്‍ പറയുന്നു. കുടിശ്ശിക തീർക്കുന്നത് വരെ ലൈസന്‍സോ അല്ലെങ്കില്‍ വാഹന രജിസ്‌ട്രേഷനുമായോ ബന്ധപ്പെട്ട ഒരു അപേക്ഷകളും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ പ്രോസസ് ചെയ്യില്ല.

വാഹൻ, സാരഥി പോർട്ടലുകളിൽ അത്തരം വാഹനങ്ങളെയും ഡ്രൈവിങ്‌ ലൈസൻസ് ഉടമകളെയും പ്രത്യേകം നോട്ട് ചെയ്യും. കുടിശിക വേഗം തീര്‍ക്കാന്‍ നിയമലംഘകരെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ചലാനുകള്‍ക്കെതിരായ ഒബ്ജക്ഷനുകള്‍ അറിയിക്കാനും, കുടിശിക തീര്‍പ്പാക്കിയതിന് ശേഷം പെന്‍ഡിങ് പേയ്‌മെന്റ് ലിസ്റ്റില്‍ നിന്ന് പേരുകള്‍ ഉടനടി നീക്കം ചെയ്യാനും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ചലാന്‍ ലഭിക്കുന്നത് അതത് സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് പോര്‍ട്ടലിലൂടെ തെളിവുകള്‍ ഹാജരാക്കാമെന്ന് കരട് നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്നും, കുടിശിക തീര്‍ന്നതിനു ശേഷവും പെന്‍ഡിങ് പേയ്‌മെന്റ് ലിസ്റ്റില്‍ നിന്ന് പ്രസ്തുത വ്യക്തിയുടെ പേര് നീക്കം ചെയ്തില്ലെങ്കില്‍ അതോറിറ്റിയില്‍ നിന്ന് പിഴ ഈടാക്കുന്ന വ്യവസ്ഥ വേണമെന്നും ആവശ്യമുയരുന്നുണ്ട്.

പൊലീസ് ഉദ്യോഗസ്ഥർക്കോ സംസ്ഥാന സർക്കാരുകൾ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്കോ നേരിട്ട് ചലാൻ നല്‍കാം. ഈ ചലാനുകൾ 15 ദിവസത്തിനുള്ളിൽ നേരിട്ടോ അല്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് രീതിയിലോ നല്‍കണം.

45 ദിവസത്തിനുള്ളില്‍ ഒബ്ജക്ഷന്‍ അറിയിച്ചില്ലെങ്കില്‍ ആ ചലാന്‍ സ്വീകരിച്ചതായി കണക്കാക്കും. 30 ദിവസത്തിനുള്ളില്‍ അതോറിറ്റിക്ക് ചലാനില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ വരികയോ, അല്ലെങ്കില്‍ പ്രത്യേക കാരണങ്ങളാല്‍ ചലാന്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയോ ചെയ്താല്‍ പിഴ ഈടാക്കില്ല.

പോർട്ടലിൽ അപ്‌ലോഡ് ചെയ്‌ത് 30 ദിവസത്തിനുള്ളിൽ ഹർജിക്കാരന് ഉത്തരവ് സ്വീകരിച്ച് പിഴ അടയ്ക്കാവുന്നതാണ്. അടയ്ക്കാം. അല്ലെങ്കില്‍ പിഴ തുകയുടെ അമ്പത് ശതമാനം കെട്ടിവച്ച് കോടതിയില്‍ അപേക്ഷ നല്‍കാം. അല്ലാത്തപക്ഷം, ചലാന്‍ സ്വീകരിച്ചതായി കണക്കാക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ