Alimony in divorce : വിവാഹമോചനത്തിന് ശേഷം മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെങ്കിൽ ജീവനാംശമില്ല – ഛത്തീസ്‌ഗഡ് ഹൈക്കോടതി

No Alimony if Woman Has Relationship After Divorce: ഭാര്യയ്ക്ക് തന്റെ ഇളയ സഹോദരനുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി ആരോപിച്ച് ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകി. ഭർത്താവിന്റെ വാദം അംഗീകരിച്ച കുടുംബ കോടതി 2023 സെപ്റ്റംബറിൽ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Alimony in divorce : വിവാഹമോചനത്തിന് ശേഷം മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെങ്കിൽ ജീവനാംശമില്ല - ഛത്തീസ്‌ഗഡ് ഹൈക്കോടതി

Alimony After Divorce

Published: 

28 May 2025 | 09:30 PM

റായ്പുർ: വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം ലഭിച്ച സ്ത്രീക്ക് ക്രിമിനൽ നടപടിക്രമ നിയമത്തിലെ (സി ആർ പി സി) സെക്ഷൻ 125 പ്രകാരം ജീവനാംശത്തിന് അർഹതയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ, കുടുംബ കോടതി സ്ത്രീക്ക് പ്രതിമാസം 4,000 രൂപ ജീവനാംശം അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കി.ജീവാനാംശം സംബന്ധിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവും കൂടുതൽ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് ഭാര്യയും സമർപ്പിച്ച രണ്ട് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് അരവിന്ദ് കുമാർ വർമയുടെ ബെഞ്ച് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.

2019-ലാണ് ദമ്പതികൾ വിവാഹിതരായത്. എന്നാൽ, പെട്ടെന്ന് തന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഭർത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഭാര്യ 2021 മാർച്ചിൽ വീടുവിട്ടിറങ്ങി. തുടർന്ന് പ്രതിമാസം 20,000 രൂപ ജീവനാംശമായി ആവശ്യപ്പെട്ട് റായ്പുർ കുടുംബ കോടതിയെ സമീപിച്ചു. ഭർത്താവിന്റെ സർക്കാർ ജോലിയും മറ്റ് വാടക വരുമാനവും ഉൾപ്പെടെ ഒന്നിലധികം വരുമാന സ്രോതസ്സുകൾ ചൂണ്ടിക്കാട്ടിയാണ് ഇവർ വലിയ തുക ജീവനാംശമായി ആവശ്യപ്പെട്ടത്.

എന്നാൽ, ഭാര്യയ്ക്ക് തന്റെ ഇളയ സഹോദരനുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി ആരോപിച്ച് ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകി. ഭർത്താവിന്റെ വാദം അംഗീകരിച്ച കുടുംബ കോടതി 2023 സെപ്റ്റംബറിൽ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കുകയായിരുന്നു. എങ്കിലും, റായ്പുർ കുടുംബ കോടതി ഭാര്യക്ക് പ്രതിമാസം 4,000 രൂപ ജീവനാംശമായി നൽകാൻ വിധിച്ചിരുന്നു.

ഈ തീരുമാനത്തിൽ പിഴവുള്ളതായി ഹൈക്കോടതി കണ്ടെത്തി. വിവാഹമോചനത്തിനു ശേഷം മറ്റൊരു പുരുഷനുമായി ജീവിക്കുന്ന സ്ത്രീ സിആർപിസി സെക്ഷൻ 125 പ്രകാരം ജീവനാംശം ആവശ്യപ്പെടുന്നതിന് അയോഗ്യയാണെന്ന് കോടതി വിധിച്ചു. മറ്റൊരു പുരുഷനുമൊത്ത് ജീവിക്കുന്ന ഭാര്യക്ക് ജീവനാംശം തടയുന്ന സിആർപിസി സെക്ഷൻ 125(4) പരാമർശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ബെഞ്ചിന്റെ വിധി.

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ