Ayodhya Non Veg Controversy: നഹീന്ന് പറഞ്ഞാൽ നഹീ..! അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിലും നോൺവെജ് കിട്ടില്ല
Ayodhya Non Veg Controversy: പഞ്ചകോശി പരിക്രമയിൽ അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകൾ...
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിലും ഇനിമുതൽ മാംസാഹാരങ്ങൾ ലഭിക്കില്ല. ക്ഷേത്രത്തിന്റെ ഈ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് വെള്ളിയാഴ്ച അയോധ്യ ഭരണകൂടം നിരോധിച്ചു. പഞ്ചകോശി പരിക്രമയിൽ അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകൾ നോൺവെജ് ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതായി ആവർത്തിച്ചുള്ള പരാതികളെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. അയോധ്യയിലെ ചില ഹോട്ടലുകളിലും ഹോംസ്റ്റേകളിലും മാംസാഹാരവും
അതിഥികൾക്ക് മദ്യവും വിളമ്പുന്നുവെന്ന റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ മുന്നറിയിപ്പ് നൽകിയതായും അറിയിച്ചു. അയോധ്യയെയും പൈശാചിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ ദാരിദ്ര്യമുള്ള രാംപാത്തിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വില്പന നിരോധിക്കാൻ അയോധ്യ മുൻസിപ്പൽ കോർപ്പറേഷൻ 2019 തീരുമാനിച്ചിരുന്നുവെങ്കിലും ഈ 9 മാസത്തിനിടെ മദ്യ വില്പന നിരോധനം നടപ്പാക്കാൻ സാധിച്ചിട്ടില്ല. നിരവധി ഔട്ട് ലൈറ്റുകളിലൂടെ മദ്യം വിൽക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഫൈസാബാദിലെ റോസ് ഉൾപ്പെടെയുള്ള രാം പാതയിലെ ഇറച്ചിക്കടകൾ സി.വി.ഐ.സി. നീക്കം ചെയ്തതായി ഒരു മുനിസിപ്പൽ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ മദ്യവിൽപ്പനശാലകൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.നിരോധനം നിലവിലുണ്ടെങ്കിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിനോദസഞ്ചാരികൾക്ക് നോൺ-വെജ് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നത് തുടരുന്നതായി പരാതികൾ ഉയർന്നിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ്ര സിംഗ് പറഞ്ഞു.
നിരന്തരമായി ഉണ്ടായ പരാതികളെ തുടർന്നാണ് ഓൺലൈൻ വഴിയും നോൺവെജ് ലഭ്യമാകുന്നതിന് ഇപ്പോൾ ഭരണകൂടണം തടയിട്ടിരിക്കുന്നത്. എല്ലാ ഹോട്ടലുകളെയും കടയുടമകളെയും ഡെലിവറി കമ്പനികളെയും ഇക്കാലം അറിയിച്ചിട്ടുണ്ട്. നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കർശന നിരീക്ഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.