രാത്രിയായാലും സ്ത്രീകളെ അറസ്റ്റ് ചെയ്യാം; നിർണായക വിധിയുമായി മദ്രാസ് ഹൈക്കോടതി

ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, എം ജ്യോതിരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.

രാത്രിയായാലും സ്ത്രീകളെ അറസ്റ്റ് ചെയ്യാം; നിർണായക വിധിയുമായി മദ്രാസ് ഹൈക്കോടതി

Representational Image

Updated On: 

09 Feb 2025 | 05:16 PM

ചെന്നൈ : സുര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന നിയമം തിരുത്തി മദ്രാസ് ഹൈക്കോടതി. സൂര്യാസ്തമയത്തിന് ശേഷം സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിയമപരമായ നിയന്ത്രണങ്ങൾ നിർബന്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, എം ജ്യോതിരാമൻ എന്നിവരടങ്ങിയ മധുരൈ ഡിവിഷൻ ബഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. സിആർപിസി സെക്ഷൻ 46(4) പ്രകാരമുള്ള വകുപ്പിൻ്റെ കീഴിലുള്ള അസാധാരണമായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്ന വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ഹൈക്കോടി അറിയിച്ചു.

ഒരു പോലീസ് ഉദ്യോഗസ്ഥൻ മജിസ്‌ട്രേറ്റിൽ നിന്നും മുൻകൂർ അനുമതി നേടിയതിനുശേഷം മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നത് ക്രമസമാധാന പാലനത്തിന് അനുയോജ്യമല്ല. ഇത്തരമൊരു കർശനമായ നിയമം പോലീസ് ഉദ്യോഗസ്ഥരെ അവരുടെ ഡ്യൂട്ടി ഫലപ്രദമായി നിർവഹിക്കുന്നതിൽ നിന്നും തടയുമെന്ന് കോടതി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സിആർപിസിയിലെ സെക്ഷൻ 46(4) ഗുണകരമാണെങ്കിലും, അത് നിർബന്ധമാണെന്ന് വിധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

നേരത്തെ ഇക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതി പോലീസിനോട് ഉചിതമായ മാർഗനിർദേശങ്ങൾ രൂപീകരക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് തമിഴ്നാട് ഡിജിപി സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആ മാർഗനിർദേശങ്ങൾ നേരത്തെ ഉണ്ടായിരുന്ന നിയമപരമായ നിയന്ത്രണങ്ങൾ ആവർത്തിക്കുക മാത്രമാണ് ചെയ്തിരുന്നത്. അതേസമയം ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പോലീസ് സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാമാണെന്നുള്ള വ്യക്തത ഡിജിപിയുടെ മാർനിർദേങ്ങളിൽ ഇല്ല.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ സിംഗിൾ ജഡ്ജി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പോലീസ് ഇൻസ്പെക്ടറും ഒരു സബ് ഇൻസ്പെക്ടറും ഒരു ഹെഡ് കോൺസ്റ്റബിളും സമർപ്പിച്ച മൂന്ന് അപ്പീൽ ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. മധുര സ്വദേശിനിയായ വിജയലക്ഷ്മിയെ അറസ്റ്റ് ചെയ്യുമ്പോൾ സെക്ഷൻ 46(4) പ്രകാരം മാനദണ്ഡം ലംഘിച്ചതിന് അപ്പീലുകൾ നൽകുന്നതിനെതിരെ വകുപ്പുതല നടപടി ആരംഭിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പോലീസ് ഇൻസ്പെക്ടറും ഒരു സബ് ഇൻസ്പെക്ടറും ഒരു ഹെഡ് കോൺസ്റ്റബിളും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ