AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi about Wayanad: വയനാടിലെ സാഹചര്യം എന്തെന്ന് മോദി, പുനരധിവാസത്തെപ്പറ്റിയും മലയാളം പഠിക്കുന്നതും വിശദീകരിച്ച് പ്രിയങ്ക

Priyanka Discusses Wayanad Rehabilitation with PM modi: കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ പാർലമെന്റിലെ ഇടപെടലുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കൃത്യമായ ഗൃഹപാഠം ചെയ്ത് സഭയിലെത്തുന്ന നേതാവാണ് പ്രേമചന്ദ്രനെന്ന് മോദി പുകഴ്ത്തി.

PM Modi about Wayanad: വയനാടിലെ സാഹചര്യം എന്തെന്ന് മോദി, പുനരധിവാസത്തെപ്പറ്റിയും മലയാളം പഠിക്കുന്നതും വിശദീകരിച്ച്  പ്രിയങ്ക
Priyanka Gandhi Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 19 Dec 2025 20:24 PM

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം അവസാനിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധിയുമായും കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനുമായും പ്രധാനമന്ത്രി ദീർഘനേരം സംസാരിച്ചു.

 

പ്രധാനമന്ത്രിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച

 

വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ചും ദുരന്തബാധിതരുടെ പുനരധിവാസത്തെക്കുറിച്ചും മോദി പ്രിയങ്കയോട് ചോദിച്ചറിഞ്ഞു. വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ നേരിടുന്ന വെല്ലുവിളികൾ പ്രിയങ്ക പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ കേന്ദ്ര സഹായത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി വ്യക്തമായ ഉറപ്പുകൾ നൽകിയോ എന്നതിൽ വ്യക്തതയില്ല. താൻ മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക പ്രധാനമന്ത്രിയോട് പറഞ്ഞു.

എൻ.കെ. പ്രേമചന്ദ്രന് പുകഴ്ത്തൽ

 

കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ പാർലമെന്റിലെ ഇടപെടലുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കൃത്യമായ ഗൃഹപാഠം ചെയ്ത് സഭയിലെത്തുന്ന നേതാവാണ് പ്രേമചന്ദ്രനെന്ന് മോദി പുകഴ്ത്തി. വയനാട് പുനരധിവാസത്തിനായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 529.50 കോടി രൂപയുടെ പലിശരഹിത മൂലധന നിക്ഷേപ വായ്പ കേന്ദ്രം അനുവദിച്ചിരുന്നു.

ടൗൺഷിപ്പ് ഉൾപ്പെടെ 16 വികസന പദ്ധതികൾക്കാണ് ഈ തുക അനുവദിച്ചത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള വായ്പയാണിത്. മാർച്ച് 31-നകം ഈ തുക ചെലവഴിക്കണമെന്ന കേന്ദ്ര നിർദ്ദേശം പ്രായോഗികമല്ലെന്ന് കേരള ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാന നിമിഷം പണം അനുവദിച്ചിട്ട് ഉടൻ ചെലവഴിക്കാൻ പറയുന്നത് സാങ്കേതികമായി ബുദ്ധിമുട്ടാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.