Bajinder Singh: ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ; ‘പ്രവാചകൻ ബജീന്ദർ സിങ്ങി’ നെതിരെ പരാതിയുമായി യുവതി

Case Against Prophet Bajinder Singh: പള്ളിയിലെ പാസ്റ്ററായിരുന്ന ബജീന്ദർ സിംങ് ഞായറാഴ്ചകളിൽ യുവതിയെ പള്ളിയിൽ അനാവശ്യമായി ഇരുത്തുകയും ആലിംഗനം ചെയ്യുകയും ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകുമ്പോൾ പിന്തുടരുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു.

Bajinder Singh: ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ; പ്രവാചകൻ ബജീന്ദർ സിങ്ങി നെതിരെ പരാതിയുമായി യുവതി

ആരോപണ വിധേയനായ പ്രവാചകൻ ബജീന്ദർ സിം​ഗ്

Published: 

07 Mar 2025 | 04:06 PM

ന്യൂഡൽഹി: ‘പ്രവാചകൻ ബജീന്ദർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പാസ്റ്റർ ബജീന്ദർ സിങ്ങിനെതിരെ പരാതിയുമായി യുവതി. ലൈംഗികാതിക്രമം, മാനസിക പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ പരാതികൾ ഉന്നയിച്ചാണ് യുവതിയും കുടുംബവും രം​ഗത്തെത്തിയിരിക്കുന്നത്. ബജീന്ദർ സിംങ് തനിക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നും ഇക്കാര്യം പുറത്തറിയിച്ചപ്പോൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. ഗ്ലോറി ആൻഡ് വിസ്ഡം ചർച്ചിലെ പാസ്റ്ററാണ് ബജീന്ദർ സിംങ് .

2017 ൽ ഇയാളുടെ നേതൃത്വത്തിലുള്ള പള്ളിയിൽ ചേർന്നതായും 2023 ൽ മുതൽ അവിടെ നിന്ന് വിട്ടുനിന്നതായും യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആ പള്ളിയിലെ പാസ്റ്ററായിരുന്ന ബജീന്ദർ സിംങ് ഞായറാഴ്ചകളിൽ യുവതിയെ പള്ളിയിൽ അനാവശ്യമായി ഇരുത്തുകയും ആലിംഗനം ചെയ്യുകയും ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകുമ്പോൾ പിന്തുടരുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു.

കോളേജിൽ പോകുമ്പോൾ പിന്നാലെ കാറുകൾ അയയ്ക്കുകയും മാതാപിതാക്കളുടെ ജീവന് ഭീഷണി ഉയർത്തുകയും ചെയ്തതായി യുവതി പറയുന്നു. പാസ്റ്റർക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായി യുവതി വെളിപ്പെടുത്തി. ഇടയ്ക്കിടെ സിംകാർഡുകൾ മാറ്റിക്കൊണ്ടിരുന്നതായും സ്ത്രീ പറഞ്ഞു. കൂടാതെ ബജീന്ദറിന് മയക്കുമരുന്നായ ഓപിയം കച്ചവടമുണ്ടായിരുന്നതായും ഡൽഹിയിലെ ബ്രദേഴ്‌സ് ഹൗസിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നതായും യുവതി ആരോപിക്കുന്നു.

ബജീന്ദറിന്റെയും കൂട്ടാളികളുടെയും പ്രവർത്തിയെ ആരെങ്കിലും ചോദ്യം ചെയ്താൽ അവരെ കൊല്ലുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിരുന്നതായും പരാതിക്കാരി പറഞ്ഞു. ബജീന്ദർ അയച്ച വീഡിയോ സന്ദേശങ്ങളും വീട്ടിൽ വന്നതിൻ്റെ ദൃശ്യങ്ങളും പോലീസിന് കൈമാറിയതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. എന്നാൽ യുവതിയുടെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് ബജീന്ദർ സിങ് രം​ഗത്തെത്തിയിട്ടുണ്ട്. താൻ എവിടേക്കും ഓടിപ്പോകില്ലെന്നും രണ്ട് മക്കളുടെ പിതാവായ താൻ ഇത്തരം തെറ്റായ പ്രവർത്തികൾ ഒരിക്കലും ചെയ്യില്ലെന്നുമാണ് ബജീന്ദർ ആരോപണത്തോട് പ്രതികരിച്ചത്.

 

Follow Us
Related Stories
Chennai Metro: ഓരോ 5 മിനിറ്റിലും ട്രെയിൻ, 4 ആഴ്ചയ്ക്കുള്ളിൽ അനുമതി; ചെന്നൈ എംആർടിഎസ് മെട്രോയ്ക്ക് കീഴിലേക്ക്
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം