Waqf Act Protest: വഖഫ് വിഷയത്തില്‍ സംഘര്‍ഷം; ബംഗാളില്‍ ട്രെയിനിന് നേരെ കല്ലേറ്, മുര്‍ഷിദാബാദില്‍ നിരോധനാജ്ഞ

Waqf Act Protest in West Bengal: പ്രതിഷേധക്കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് ഉള്‍പ്പെടെ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന് അകത്ത് കടന്ന് നിരവധി സാധനങ്ങള്‍ അടിച്ച് തകര്‍ത്തതായും വലിയ നാശനഷ്ടം ഉണ്ടായതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതോടെ രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ച് വിട്ടിട്ടുണ്ട്.

Waqf Act Protest: വഖഫ് വിഷയത്തില്‍ സംഘര്‍ഷം; ബംഗാളില്‍ ട്രെയിനിന് നേരെ കല്ലേറ്, മുര്‍ഷിദാബാദില്‍ നിരോധനാജ്ഞ

വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധം

Published: 

12 Apr 2025 | 06:20 AM

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വഖഫ് നിയമത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. മുര്‍ഷിദാബാദിലും ഡയമണ്ട് ഹാര്‍ബറിലുമാണ് സംഘര്‍ഷം രൂക്ഷമായത്. വിഷയത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനോട് കര്‍ശന നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് നിര്‍ദേശം നല്‍കി.

പ്രതിഷേധക്കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് ഉള്‍പ്പെടെ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന് അകത്ത് കടന്ന് നിരവധി സാധനങ്ങള്‍ അടിച്ച് തകര്‍ത്തതായും വലിയ നാശനഷ്ടം ഉണ്ടായതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതോടെ രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ച് വിട്ടിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച (ഏപ്രില്‍ 11) ഉച്ചയോടെയാണ് മുര്‍ഷിദാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധത്തിനിടെ ജയില്‍ പുള്ളികളുമായി പോകുന്ന പോലീസിന് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. അംതല, സുതി, ധൂലിയാന്‍, മുര്‍ഷദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ അക്രമമുണ്ടായി.

പ്രദേശത്ത് ബിഎസ്എഫിനെ വിന്യസിച്ചിരിക്കുകയാണ്. ഇനിയും സംഘര്‍ഷം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് മുര്‍ഷിദാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ഇന്റര്‍നെറ്റ് സേവനങ്ങളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ സംഘര്‍ഷ മേഖലയില്‍ വിന്യസിപ്പിച്ചു.

Also Read: Moral policing in Bengaluru: ‘നിങ്ങൾക്ക് നാണമുണ്ടോ? ‘ഇതൊക്കെ വീട്ടിലറിയാമോ…’; സ്കൂട്ടറിൽ സംസാരിച്ചിരുന്ന യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം; 5 പേർ അറസ്റ്റിൽ

അതേസമയം, വഖഫ് നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും മാര്‍ച്ചും ഉപരോധങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ